ETV Bharat / sports

Gautam Gambhir criticizes Rohit Sharma| 'ആ ഷോട്ട് വിമർശിക്കപ്പെടേണ്ടത് തന്നെ', രോഹിത്തിനും അതറിയാമെന്ന് ഗംഭീർ

Asia Cup 2023 India vs Pakistan ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ മോശം ഷോട്ട് കളിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായതെന്ന് ഗൗതം ഗംഭീര്‍.

author img

By ETV Bharat Kerala Team

Published : Sep 11, 2023, 2:22 PM IST

Gautam Gambhir criticizes Rohit Sharma  Gautam Gambhir  Rohit Sharma  Asia Cup 2023  India vs Pakistan  ഏഷ്യ കപ്പ് 2023  ഗൗതം ഗംഭീര്‍  ഇന്ത്യ vs പാകിസ്ഥാന്‍  രോഹിത് ശര്‍മ  രോഹിത്തിനെതിരെ ഗൗതം ഗംഭീര്‍
Gautam Gambhir criticizes Rohit Sharma

കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ (India vs Pakistan) മത്സരത്തില്‍ പുറത്തായ രീതിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) നിരാശയുണ്ടായിരിക്കുമെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir). ഇന്ത്യയ്‌ക്ക് ആധിപത്യമുള്ള സമയത്ത് വളരെ മോശം ഷോട്ടായിരുന്നു രോഹിത് കളിച്ചത്. ആ ഷോട്ട് വിമർശിക്കപ്പെടേണ്ടതാണെന്ന് രോഹിത്തിന് തന്നെ നന്നായി അറിയാമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു (Gautam Gambhir criticizes Rohit Sharma dismissal against Pakistan Asia Cup 2023).

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് സഹ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം മികച്ച തുടക്കം നല്‍കിയതിന് ശേഷമായിരുന്നു രോഹിത് മടങ്ങിയത്. ആദ്യ വിക്കറ്റില്‍ 121 റണ്‍സാണ് രോഹിത്- ശുഭ്‌മാന്‍ ഗില്‍ സഖ്യം നേടിയത്. പാക് പേസര്‍ നസീം ഷായ്‌ക്ക് എതിരെ തുടക്കത്തില്‍ പ്രയാസപ്പെട്ടുവെങ്കിലും പതിയെ കത്തിക്കയറിയ രോഹിത് 49 പന്തുകളില്‍ 56 റണ്‍സെടുത്താണ് മടങ്ങിയത്.

ആറ് ഫോറുകളും നാല് സിക്‌സുകളും ഉള്‍പ്പെടെയായിരുന്നു താരത്തിന്‍റെ പ്രകടനം. ഷദാബ് ഖാനായിരുന്നു രോഹിത്തിനെ പുറത്താക്കിക്കൊണ്ട് പാക് ടീമിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. ഷദാബിനെതിരെ ലോവര്‍ കവറിലേക്ക് ചിപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമം പാളിയതോടെ ലോങ് ഓഫില്‍ ഫഹീം അഷ്‌റഫ് പിടികൂടിയാണ് രോഹിത് മടങ്ങിയത്.

"ആ പുറത്താവല്‍ രീതിയില്‍ രോഹിത് ശര്‍മ അങ്ങേയറ്റം നിരാശനാകുമെന്ന് എനിക്ക് തോന്നുന്നു. വളരെ മോശം ഷോട്ട് കളിച്ചാണ് രോഹിത് പുറത്തായത്. പാകിസ്ഥാന് എതിരെ ഇന്ത്യയ്‌ക്ക് ആധിപത്യമുള്ള ആ ഘട്ടത്തില്‍ പുറത്താവലിലേക്ക് വഴിവച്ച ആ മോശം ഷോട്ട് വിമർശിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹത്തിന് തന്നെ അറിയാം.

രണ്ട് ഓവറുകളിലായി 30 റണ്‍സടിച്ച ബോളറുടെ പന്തിലാണ് ആ മോശം ഷോട്ടിലൂടെ രോഹിത് പുറത്തായത്. നന്നായി പന്തെറിയുകയായിരുന്ന ഒരു ബോളര്‍ക്കെതിരെയാണ് ആ പുറത്താവലെങ്കില്‍ അതിനെ കാര്യമാക്കേണ്ടതില്ലായിരുന്നു. കാരണം അവിടെ നിങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാകുമായിരുന്നു. പക്ഷെ ഇവിടെ സാഹചര്യം തീര്‍ത്തും വ്യത്യസ്‌തമാണ്.

എനിക്ക് തോന്നുന്നത് അവിടെ വെറുതെ നിന്നിരുന്നെങ്കില്‍ പോലും ഓരോ ഓവറിലും ഒന്നോ രണ്ടോ മോശം പന്തുകൾ ആ ബോളര്‍ എറിയുമായിരുന്നു എന്നാണ്"- ഗൗതം ഗംഭീര്‍ പറഞ്ഞു. രോഹിത്തിന്‍റെ പുറത്താവലാണ് മത്സരത്തില്‍ പാകിസ്ഥാന് തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഒരു ഘട്ടത്തില്‍ ഇന്ത്യ 370-375 എന്ന സ്‌കോര്‍ നേടിയേക്കുമെന്ന് തോന്നിയിരുന്നതായും ഗംഭീർ കൂട്ടിച്ചേർത്തു.

ALSO READ: Shoaib Akhtar Took Jibe At Babar Azam 'പാകിസ്ഥാനെ രക്ഷിച്ചത് മഴ'; ബാബറിനെ പരിഹസിച്ച് ഷൊയ്‌ബ് അക്തര്‍

അതേസമയം ഇന്ത്യന്‍ ഇന്നിങ്‌സ് 24.1 ഓവറില്‍ രണ്ടിന് 147 എന്ന നിലയില്‍ നില്‍ക്കെ മഴ എത്തിയതോടെ മത്സരം റിസര്‍വ് ഡേയിലേക്ക് മാറ്റിയിരുന്നു. രോഹിത്തിന് പുറമെ ശുഭ്‌മാന്‍ ഗില്ലിന്‍റെ (52 പന്തുകളില്‍ 58) വിക്കറ്റായിരുന്നു ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. വിരാട് കോലി (16 പന്തുകളില്‍ 8), കെഎല്‍ രാഹുല്‍ (28 പന്തുകളില്‍ 17) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.

കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ (India vs Pakistan) മത്സരത്തില്‍ പുറത്തായ രീതിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) നിരാശയുണ്ടായിരിക്കുമെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir). ഇന്ത്യയ്‌ക്ക് ആധിപത്യമുള്ള സമയത്ത് വളരെ മോശം ഷോട്ടായിരുന്നു രോഹിത് കളിച്ചത്. ആ ഷോട്ട് വിമർശിക്കപ്പെടേണ്ടതാണെന്ന് രോഹിത്തിന് തന്നെ നന്നായി അറിയാമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു (Gautam Gambhir criticizes Rohit Sharma dismissal against Pakistan Asia Cup 2023).

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് സഹ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം മികച്ച തുടക്കം നല്‍കിയതിന് ശേഷമായിരുന്നു രോഹിത് മടങ്ങിയത്. ആദ്യ വിക്കറ്റില്‍ 121 റണ്‍സാണ് രോഹിത്- ശുഭ്‌മാന്‍ ഗില്‍ സഖ്യം നേടിയത്. പാക് പേസര്‍ നസീം ഷായ്‌ക്ക് എതിരെ തുടക്കത്തില്‍ പ്രയാസപ്പെട്ടുവെങ്കിലും പതിയെ കത്തിക്കയറിയ രോഹിത് 49 പന്തുകളില്‍ 56 റണ്‍സെടുത്താണ് മടങ്ങിയത്.

ആറ് ഫോറുകളും നാല് സിക്‌സുകളും ഉള്‍പ്പെടെയായിരുന്നു താരത്തിന്‍റെ പ്രകടനം. ഷദാബ് ഖാനായിരുന്നു രോഹിത്തിനെ പുറത്താക്കിക്കൊണ്ട് പാക് ടീമിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. ഷദാബിനെതിരെ ലോവര്‍ കവറിലേക്ക് ചിപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമം പാളിയതോടെ ലോങ് ഓഫില്‍ ഫഹീം അഷ്‌റഫ് പിടികൂടിയാണ് രോഹിത് മടങ്ങിയത്.

"ആ പുറത്താവല്‍ രീതിയില്‍ രോഹിത് ശര്‍മ അങ്ങേയറ്റം നിരാശനാകുമെന്ന് എനിക്ക് തോന്നുന്നു. വളരെ മോശം ഷോട്ട് കളിച്ചാണ് രോഹിത് പുറത്തായത്. പാകിസ്ഥാന് എതിരെ ഇന്ത്യയ്‌ക്ക് ആധിപത്യമുള്ള ആ ഘട്ടത്തില്‍ പുറത്താവലിലേക്ക് വഴിവച്ച ആ മോശം ഷോട്ട് വിമർശിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹത്തിന് തന്നെ അറിയാം.

രണ്ട് ഓവറുകളിലായി 30 റണ്‍സടിച്ച ബോളറുടെ പന്തിലാണ് ആ മോശം ഷോട്ടിലൂടെ രോഹിത് പുറത്തായത്. നന്നായി പന്തെറിയുകയായിരുന്ന ഒരു ബോളര്‍ക്കെതിരെയാണ് ആ പുറത്താവലെങ്കില്‍ അതിനെ കാര്യമാക്കേണ്ടതില്ലായിരുന്നു. കാരണം അവിടെ നിങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാകുമായിരുന്നു. പക്ഷെ ഇവിടെ സാഹചര്യം തീര്‍ത്തും വ്യത്യസ്‌തമാണ്.

എനിക്ക് തോന്നുന്നത് അവിടെ വെറുതെ നിന്നിരുന്നെങ്കില്‍ പോലും ഓരോ ഓവറിലും ഒന്നോ രണ്ടോ മോശം പന്തുകൾ ആ ബോളര്‍ എറിയുമായിരുന്നു എന്നാണ്"- ഗൗതം ഗംഭീര്‍ പറഞ്ഞു. രോഹിത്തിന്‍റെ പുറത്താവലാണ് മത്സരത്തില്‍ പാകിസ്ഥാന് തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഒരു ഘട്ടത്തില്‍ ഇന്ത്യ 370-375 എന്ന സ്‌കോര്‍ നേടിയേക്കുമെന്ന് തോന്നിയിരുന്നതായും ഗംഭീർ കൂട്ടിച്ചേർത്തു.

ALSO READ: Shoaib Akhtar Took Jibe At Babar Azam 'പാകിസ്ഥാനെ രക്ഷിച്ചത് മഴ'; ബാബറിനെ പരിഹസിച്ച് ഷൊയ്‌ബ് അക്തര്‍

അതേസമയം ഇന്ത്യന്‍ ഇന്നിങ്‌സ് 24.1 ഓവറില്‍ രണ്ടിന് 147 എന്ന നിലയില്‍ നില്‍ക്കെ മഴ എത്തിയതോടെ മത്സരം റിസര്‍വ് ഡേയിലേക്ക് മാറ്റിയിരുന്നു. രോഹിത്തിന് പുറമെ ശുഭ്‌മാന്‍ ഗില്ലിന്‍റെ (52 പന്തുകളില്‍ 58) വിക്കറ്റായിരുന്നു ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. വിരാട് കോലി (16 പന്തുകളില്‍ 8), കെഎല്‍ രാഹുല്‍ (28 പന്തുകളില്‍ 17) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.