ക്രൈസ്റ്റ്ചര്‍ച്ച് : വനിത ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ - ഇംഗ്ലണ്ട് ഫൈനല്‍. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ചയാണ് ഫൈനല്‍. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമിയില്‍ 137 റണ്‍സിന്‍റെ വമ്പൻ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 293 റണ്‍സാണ് നേടിയത്. സെഞ്ച്വറി നേടിയ ഡാനിയേല വ്യാറ്റിന്‍റെന്‍റെയും എട്ട് ഓവറിൽ 36 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയ സോഫി എക്ലെസ്റ്റോണിന്‍റെയും മികവിലാണ് ടീം ഗംഭീര ജയം സ്വന്തമാക്കിയത്.
125 പന്തിൽ നിന്നും 129 റൺസ് നേടിയ ഡാനിയേല വ്യാറ്റിന്‍റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ നൽകിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 38 ഓവറില്‍ 156 റൺസിന് എല്ലാവരും പുറത്തായി. സോഫി എക്ലെസ്റ്റോണിന്‍റെ ബോളിങ്ങിന് മുന്നിലാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നത്.
ALSO READ: IPL 2022 | ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ചെന്നൈയും ലഖ്‌നൗവും ഇന്ന് നേർക്കുനേർ
മധ്യനിര- വാലറ്റ താരങ്ങളെയാണ് സോഫി പുറത്താക്കിയത്. ടോപ് സ്‌കോററായ മിഗ്നോന്‍ ഡു പ്രീസ് (30), മരിസാനെ കാപ്പ് (21), ക്ലോ ട്രൈയോണ്‍, ത്രിഷ ഷെട്ടി (21), ഷബ്‌നിം ഇസ്‌മായില്‍ (12), മസബാറ്റ ക്ലാസ് (3) എന്നിവരാണ് സോഫിക്ക് മുന്നില്‍ കീഴടങ്ങിയത്.
സോഫി ഡഗ്ലെ (60) മികച്ച പ്രകടനം പുറത്തെടുത്തു. 11 പന്തില്‍ 24 റണ്‍സെടുത്ത സോഫി ബാറ്റിംഗിലും തിളങ്ങി. ഷബ്‌നിം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് വിക്കറ്റെടുത്തു. മരിസാനെ കാപ്പ്, മസബാറ്റ ക്ലോസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.