ETV Bharat / sports

Cricket World Cup 2023 South Africa vs Australia Toss: 'എറിഞ്ഞിടാന്‍ തീരുമാനം'; പ്രോട്ടീസിനെ ബാറ്റിങ്ങിന് വിട്ട് കങ്കാരുപ്പട

author img

By ETV Bharat Kerala Team

Published : Oct 12, 2023, 1:55 PM IST

Updated : Oct 12, 2023, 2:37 PM IST

South Africa vs Australia: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

Cricket World Cup 2023  South Africa vs Australia  South Africa vs Australia Toss Report  South Africa Playing XI  Australia Playing XI  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ  ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍  ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍
Cricket World Cup 2023 South Africa vs Australia Toss

ലഖ്‌നൗ : ഏകദിന ലോകകപ്പിലെ പത്താം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗവിലെ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസ്‌ട്രേലിയ കളിക്കാനിറങ്ങുന്നത്. കാമറൂണ്‍ ഗ്രീനിന് പകരം കഴിഞ്ഞ മത്സരം കളിക്കാതിരുന്ന മാര്‍ക്കസ് സ്റ്റോയിനിസ് ഓസീസിന്‍റെ അവസാന ഇലവനില്‍ ഇടം നേടി. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് അലക്‌സ് കാരിക്ക് പകരം ജോഷ് ഇംഗ്ലിസിനെയാണ് ഓസീസ് ഇന്ന് കളിപ്പിക്കുന്നത്.

മറുവശത്ത് ഒരു മാറ്റവുമായണ് ദക്ഷിണാഫ്രിക്കയുടെ വരവ്. സ്‌പിന്നല്‍ തബ്രയിസ് ഷംസിയെ ആണ് പ്രോട്ടീസ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവസാന മത്സരം കളിച്ച ജെറാള്‍ഡ് കോയറ്റ്സീയെയാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നിന്നും ഒഴിവാക്കിയത്.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍ (South Africa Playing XI): ടെംബ ബാവുമ (ക്യാപ്‌റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റാസി വാന്‍ഡര്‍ഡന്‍, എയ്‌ഡന്‍ മാര്‍ക്രം, ഹെൻറിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, തബ്രയിസ് ഷംസി, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ (Australia Playing XI): ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.

ഏകദിന ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 428 റണ്‍സ് അടിച്ചു കൂട്ടിയ പ്രോട്ടീസ് എതിരാളികളെ 326 റണ്‍സില്‍ എറിഞ്ഞിടുകയും ചെയ്‌തിരുന്നു. മറുവശത്ത് ഇന്ത്യയ്‌ക്കെതിരെ ആറ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് ഓസ്ട്രേലിയ ഇന്ന് ഇറങ്ങുന്നത്.

നേര്‍ക്കുനേര്‍ ചരിത്രം (South Africa vs Australia Head To Head Stats): ഏകദിന ക്രിക്കറ്റില്‍ തമ്മിലേറ്റുമുട്ടിയ മത്സരങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഓസ്‌ട്രേലിയയേക്കാള്‍ ഒരുപടി മുന്നിലാണ് ദക്ഷിണാഫ്രിക്ക. ഇരു ടീമും മുഖാമുഖം വന്ന 104 മത്സരങ്ങളില്‍ 54 എണ്ണവും ജയിച്ചത് ദക്ഷിണാഫ്രിക്കയാണ്. ഓസ്‌ട്രേലിയ 50 മത്സരങ്ങളിലാണ് പ്രോട്ടീസിനെ തകര്‍ത്തിട്ടുള്ളത്.

എന്നാല്‍, ലോകകപ്പ് ചരിത്രത്തില്‍ ആധിപത്യം കങ്കാരുപ്പടയ്‌ക്കാണ്. ലോകകപ്പില്‍ ആറ് പ്രാവശ്യം തമ്മിലേറ്റുമുട്ടിയപ്പോള്‍ മൂന്ന് ജയം ഓസ്‌ട്രേലിയ ആണ് സ്വന്തമാക്കിയത്. രണ്ട് പ്രാവശ്യം മാത്രമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ഓസ്‌ട്രേലിയയെ ലോകകപ്പില്‍ തോല്‍പ്പിക്കാനായത്.

മത്സരം ലൈവായി കാണാന്‍ (Where To Watch South Africa vs Australia Match): ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ, ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും മത്സരം ലൈവായി കാണാം.

ലഖ്‌നൗ പിച്ച് റിപ്പോര്‍ട്ട്: ബൗളര്‍മാരെ, പ്രത്യേകിച്ച് സ്പിന്നര്‍മാരെ അകമഴിഞ്ഞ് സഹായിക്കുന്ന വിക്കറ്റാണ് ലഖ്‌നൗവിലേത്. ഇവിടെ നടന്ന അവസാന മത്സരങ്ങളുടെയെല്ലാം വിധിയെഴുതിയത് ബൗളര്‍മാരാണ്. 220 റണ്‍സാണ് ഏകന സ്റ്റേഡിയത്തിലെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്കോര്‍. 253 ആണ് ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 2019ല്‍ അഫ്‌ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസായിരുന്നു ഈ സ്കോര്‍ നേടിയത്.

ലഖ്‌നൗ : ഏകദിന ലോകകപ്പിലെ പത്താം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗവിലെ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസ്‌ട്രേലിയ കളിക്കാനിറങ്ങുന്നത്. കാമറൂണ്‍ ഗ്രീനിന് പകരം കഴിഞ്ഞ മത്സരം കളിക്കാതിരുന്ന മാര്‍ക്കസ് സ്റ്റോയിനിസ് ഓസീസിന്‍റെ അവസാന ഇലവനില്‍ ഇടം നേടി. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് അലക്‌സ് കാരിക്ക് പകരം ജോഷ് ഇംഗ്ലിസിനെയാണ് ഓസീസ് ഇന്ന് കളിപ്പിക്കുന്നത്.

മറുവശത്ത് ഒരു മാറ്റവുമായണ് ദക്ഷിണാഫ്രിക്കയുടെ വരവ്. സ്‌പിന്നല്‍ തബ്രയിസ് ഷംസിയെ ആണ് പ്രോട്ടീസ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവസാന മത്സരം കളിച്ച ജെറാള്‍ഡ് കോയറ്റ്സീയെയാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നിന്നും ഒഴിവാക്കിയത്.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍ (South Africa Playing XI): ടെംബ ബാവുമ (ക്യാപ്‌റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റാസി വാന്‍ഡര്‍ഡന്‍, എയ്‌ഡന്‍ മാര്‍ക്രം, ഹെൻറിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, തബ്രയിസ് ഷംസി, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ (Australia Playing XI): ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.

ഏകദിന ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 428 റണ്‍സ് അടിച്ചു കൂട്ടിയ പ്രോട്ടീസ് എതിരാളികളെ 326 റണ്‍സില്‍ എറിഞ്ഞിടുകയും ചെയ്‌തിരുന്നു. മറുവശത്ത് ഇന്ത്യയ്‌ക്കെതിരെ ആറ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് ഓസ്ട്രേലിയ ഇന്ന് ഇറങ്ങുന്നത്.

നേര്‍ക്കുനേര്‍ ചരിത്രം (South Africa vs Australia Head To Head Stats): ഏകദിന ക്രിക്കറ്റില്‍ തമ്മിലേറ്റുമുട്ടിയ മത്സരങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഓസ്‌ട്രേലിയയേക്കാള്‍ ഒരുപടി മുന്നിലാണ് ദക്ഷിണാഫ്രിക്ക. ഇരു ടീമും മുഖാമുഖം വന്ന 104 മത്സരങ്ങളില്‍ 54 എണ്ണവും ജയിച്ചത് ദക്ഷിണാഫ്രിക്കയാണ്. ഓസ്‌ട്രേലിയ 50 മത്സരങ്ങളിലാണ് പ്രോട്ടീസിനെ തകര്‍ത്തിട്ടുള്ളത്.

എന്നാല്‍, ലോകകപ്പ് ചരിത്രത്തില്‍ ആധിപത്യം കങ്കാരുപ്പടയ്‌ക്കാണ്. ലോകകപ്പില്‍ ആറ് പ്രാവശ്യം തമ്മിലേറ്റുമുട്ടിയപ്പോള്‍ മൂന്ന് ജയം ഓസ്‌ട്രേലിയ ആണ് സ്വന്തമാക്കിയത്. രണ്ട് പ്രാവശ്യം മാത്രമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ഓസ്‌ട്രേലിയയെ ലോകകപ്പില്‍ തോല്‍പ്പിക്കാനായത്.

മത്സരം ലൈവായി കാണാന്‍ (Where To Watch South Africa vs Australia Match): ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ, ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും മത്സരം ലൈവായി കാണാം.

ലഖ്‌നൗ പിച്ച് റിപ്പോര്‍ട്ട്: ബൗളര്‍മാരെ, പ്രത്യേകിച്ച് സ്പിന്നര്‍മാരെ അകമഴിഞ്ഞ് സഹായിക്കുന്ന വിക്കറ്റാണ് ലഖ്‌നൗവിലേത്. ഇവിടെ നടന്ന അവസാന മത്സരങ്ങളുടെയെല്ലാം വിധിയെഴുതിയത് ബൗളര്‍മാരാണ്. 220 റണ്‍സാണ് ഏകന സ്റ്റേഡിയത്തിലെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്കോര്‍. 253 ആണ് ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 2019ല്‍ അഫ്‌ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസായിരുന്നു ഈ സ്കോര്‍ നേടിയത്.

Last Updated : Oct 12, 2023, 2:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.