രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന് തുടക്കമായി. നിലവിലെ ജേതാക്കളായ വിദര്‍ഭയും, കന്നി കിരീടം ലക്ഷ്യമിടുന്ന സൗരാഷ്ട്രയും തമ്മിലാണ് ഫൈനൽ പോരാട്ടം. വിദര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരില്‍ അഞ്ച് ദിവസം കലാശപോരാട്ടം നീണ്ടുനില്‍ക്കും. ടോസ് നേടിയ വിദർഭ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ബാറ്റിംഗിനിറങ്ങിയ വിദർഭക്ക് മോശം തുടക്കം. വിദർഭയുടെ ഓപ്പണിംഗ് ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകള്‍ നഷ്ടമായി. 20 ഓവർ പിന്നിട്ടപ്പോൾ വിദർഭ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലാണ്. നേരത്തെ ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. കന്നി കിരീടം തേടിയിറങ്ങുമ്പോള്‍ സൗരാഷ്ട്രയ്ക്ക് പ്രതീക്ഷ നല്‍കുന്നതും ഇതുതന്നെയാണ്. ജയദേവ് ഉനാദ്കട്ട് നയിക്കുന്ന സൗരാഷ്ട്രയുടെ കരുത്ത് ചെതേശ്വര്‍ പുജാരയും ഷെൽഡൺ ജാക്സണുമാണ്. ഫായിസ് ഫസല്‍ നായകനായ വിദര്‍ഭയാകട്ടെ വസിം ജാഫര്‍, ഉമേഷ് യാദവ് തുടങ്ങിയവരിലാണ് പ്രതീക്ഷ വയ്ക്കുന്നത്. 2013 ലും 2016 ലും സൗരാഷ്ട്ര ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനായില്ല.