ETV Bharat / sitara

കങ്കണ റണാവത്ത്; ഇന്ത്യൻ സിനിമയുടെ 'രാജകുമാരി'

സിനിമാ പശ്ചാത്തലത്തിൽ നിന്നല്ലാതെ ബോളിവുഡിലെത്തിയ കങ്കണ തന്‍റെ സമകാലീന നടിമാർക്കൊന്നും ലഭിക്കാത്ത രാജ്യത്തിന്‍റെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീക്ക് അര്‍ഹയായിട്ടുണ്ട്

author img

By

Published : Mar 5, 2020, 8:14 AM IST

Updated : Mar 5, 2020, 10:23 AM IST

Kangana Ranaut: A gem of B'wood, the Queen of hearts  'ദി ക്വീൻ' കങ്കണ  ബോളിവുഡ് ക്വീൻ കങ്കണ റണാവത്ത്  Kangana Ranaut  A gem of B'wood, the Queen of hearts
'ദി ക്വീൻ' കങ്കണ

'ഒരു സ്‌ത്രീക്ക് അവളുടെ കഴിവും കഠിന പരിശ്രമവും കൊണ്ട് ഏതൊരു പ്രയാസമുള്ള പാതയിലൂടെയും സഞ്ചരിക്കാനും അവരുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനും സാധിക്കും'. പ്രശസ്‌ത കവിയും ഗാനരചയിതാവുമായ കൈഫി അസ്മിയുടെ 'ഔരത്' എന്ന കവിതയിൽ നിന്നുള്ള വരികളാണിത്.... ഇതിനെ അർഥവത്താക്കുന്നതാണ് ബോളിവുഡ് 'ക്വീൻ' കങ്കണ റണാവത്തിന്‍റെ ജീവിതം. അഭിനേതാവിന് പുറമെ വ്യക്തി എന്ന നിലയിലും അവർ ഒരു പ്രചോദനമാണ്. വിവാദങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും പ്രശസ്‌തിയിലൂടെയും കടന്നുപോയ അവരുടെ ജീവിതം അത് വ്യക്തമാക്കുന്നുണ്ട്.

സിനിമ പശ്ചാത്തലത്തിൽ നിന്നല്ലാതെ ബോളിവുഡിലെത്തിയ കങ്കണ തന്‍റെ സമകാലീന നടിമാർക്കൊന്നും ലഭിക്കാത്ത രാജ്യത്തിന്‍റെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ സ്വന്തമാക്കി. ഹിമാചൽ പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിലാണ് കങ്കണാ റണാവത്ത് ജനിച്ചത്. കുട്ടിക്കാലം മുതൽ സ്വതന്ത്രമായ കാഴ്‌ചപ്പാടുകൾ ഉണ്ടായിരുന്ന പെൺകുട്ടി ഇടുങ്ങിയ ചുറ്റുപാടുകളിൽ നിന്നും അവളുടെ പതിനാറാം വയസിൽ ഡൽഹിയിലേക്ക് താമസം മാറ്റി. അവിടെ പാർട് ടൈം ജോലിയായി മോഡലിങ്ങും പിന്നീട് അരവിന്ദ് ഗെയർ എന്ന സംവിധായകന്‍റെ തിയേറ്റർ വർക്കഷോപ്പുകളിൽ പങ്കെടുത്ത് അഭിനയ പരിശീലനവും നടത്തി. നിരവധി സിനിമകളുടെ ഓഡീഷനിൽ കങ്കണ പങ്കെടുത്തിരുന്നു.

കങ്കണ റണാവത്ത്; ഇന്ത്യൻ സിനിമയുടെ 'രാജകുമാരി'

2006ൽ പുറത്തിറക്കിയ ഗാങ്‌സ്റ്ററാണ് കങ്കണക്ക് സിനിമയിലേക്ക് വഴിയൊരുക്കിയത്. ചിത്രം ഹിറ്റായതോടെ സിമ്രാൻ, തനു വെഡ്‌സ് മനു, വികാസ് ബഹ്‌ലിന്‍റെ ക്വീൻ എന്നിങ്ങനെ അഭിനയ പ്രാധാന്യമുള്ള കുറേ ചിത്രങ്ങളിലൂടെ താരം ഉയര്‍ന്നു. 2011ൽ തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ കങ്കണ എത്തിയത് തികച്ചും വേറിട്ട സ്വഭാവമുള്ള രണ്ട് പെൺകുട്ടികളായാണ്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ആരാധകരുടെ മനസിലും ബോക്സ് ഓഫീസിലും ഹിറ്റായി മാറി താരം. മണികർണികയും കൃഷും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു.

കലാരംഗത്തും സ്വകാര്യജീവിതത്തിലും ഒട്ടനവധി വിവാദങ്ങളിലൂടെയും ഇതിനിടെ താരത്തിന് സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. ആദിത്യ പഞ്ചോളിയുമായുള്ള ബന്ധം ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ബോളിവുഡ് നടൻ ഹൃതിക് റോഷനുമായുള്ള അടുപ്പവും അങ്ങനെയുള്ള ചില വിവാദങ്ങളുടെ ഭാഗങ്ങളാണ്. സംവിധായകൻ കരൺ ജോഹറുമായി കങ്കണ തർക്കത്തിലാണെന്നതും ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്.

പത്മശ്രീ ജേതാവാകുന്നതിന് മുമ്പ് മൂന്ന് ദേശീയ അവാർഡുകളും നാല് ഫിലിംഫെയർ അവാർഡുകളും കൂടാതെ രണ്ട് ഐഐഎഫ്ഐ പുരസ്കാരങ്ങളും കങ്കണ സ്വന്തം പേരിലെഴുതിച്ചേർത്തിട്ടുണ്ട്. കങ്കണയുടെ വീട്ടുകാർ ഒരു ആൺകുട്ടിയെയാണ് അവളുടെ സ്ഥാനത്ത് പ്രതീക്ഷിച്ചതെന്ന് സഹോദരി രംഗോലി ചന്ദേൽ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. കുടുംബത്തിന് അനാവശ്യമായി തോന്നിയ പെൺകുട്ടി, വിവാദങ്ങളുടെ തോഴി പക്ഷേ, കങ്കണയുടെ പരിശ്രമം അവർക്ക് സിനിമാ മേഖലയിൽ ഉന്നതമായ സ്ഥാനം ഒരുക്കുകയായിരുന്നു. സിനിമയുടെ യാതൊരു പശ്ചാത്തലവുമില്ലാത്ത നടിയുടെ വളർച്ച ശരിക്കും അഭിനന്ദനാർഹമാണ്. നിറം ഒരാളെ മികച്ചവനോ താഴ്ന്നവനോ ആക്കുന്നില്ലെന്ന് പറഞ്ഞ കങ്കണാ റണാവത്ത് ഫെയർനെസ് ക്രീമുകളുടെ പരസ്യങ്ങൾ നിരസിച്ചത് സിനിമാ ലോകത്തിന് തന്നെ മാതൃകയാണ്‌.

അവര്‍ അഭിനയിച്ച കഥാപാത്രങ്ങളും കങ്കണയുടെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്നവയാണ്. ക്വീനിലെ റാണി മുതൽ പങ്കയിലെ ജയാ നിഗം വരെയുള്ളവരിലൂടെ വരച്ചുകാട്ടുന്നത് തുറന്ന ചിന്തകളും പ്രതീക്ഷകളും ധൈര്യവും പരിശ്രമവും നിറഞ്ഞ സ്ത്രീകളെയാണ്. അഭിനയത്തിന് പുറമെ സ്വന്തം ജീവിതത്തിലൂടെ മാതൃക സൃഷ്‌ടിച്ച കങ്കണക്ക്‌ അന്താരാഷ്ട്ര വനിതാ ദിനത്തിൽ അഭിനന്ദനങ്ങൾ.... ഒപ്പം, കങ്കണാ റണാവത്തിന്‍റെ റിലീസിനൊരുങ്ങുന്ന തലൈവി, തേജസ് തുടങ്ങിയ സിനിമകൾക്കും ഇടിവി ഭാരതിന്‍റെ ആശംസകൾ....

'ഒരു സ്‌ത്രീക്ക് അവളുടെ കഴിവും കഠിന പരിശ്രമവും കൊണ്ട് ഏതൊരു പ്രയാസമുള്ള പാതയിലൂടെയും സഞ്ചരിക്കാനും അവരുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനും സാധിക്കും'. പ്രശസ്‌ത കവിയും ഗാനരചയിതാവുമായ കൈഫി അസ്മിയുടെ 'ഔരത്' എന്ന കവിതയിൽ നിന്നുള്ള വരികളാണിത്.... ഇതിനെ അർഥവത്താക്കുന്നതാണ് ബോളിവുഡ് 'ക്വീൻ' കങ്കണ റണാവത്തിന്‍റെ ജീവിതം. അഭിനേതാവിന് പുറമെ വ്യക്തി എന്ന നിലയിലും അവർ ഒരു പ്രചോദനമാണ്. വിവാദങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും പ്രശസ്‌തിയിലൂടെയും കടന്നുപോയ അവരുടെ ജീവിതം അത് വ്യക്തമാക്കുന്നുണ്ട്.

സിനിമ പശ്ചാത്തലത്തിൽ നിന്നല്ലാതെ ബോളിവുഡിലെത്തിയ കങ്കണ തന്‍റെ സമകാലീന നടിമാർക്കൊന്നും ലഭിക്കാത്ത രാജ്യത്തിന്‍റെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ സ്വന്തമാക്കി. ഹിമാചൽ പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിലാണ് കങ്കണാ റണാവത്ത് ജനിച്ചത്. കുട്ടിക്കാലം മുതൽ സ്വതന്ത്രമായ കാഴ്‌ചപ്പാടുകൾ ഉണ്ടായിരുന്ന പെൺകുട്ടി ഇടുങ്ങിയ ചുറ്റുപാടുകളിൽ നിന്നും അവളുടെ പതിനാറാം വയസിൽ ഡൽഹിയിലേക്ക് താമസം മാറ്റി. അവിടെ പാർട് ടൈം ജോലിയായി മോഡലിങ്ങും പിന്നീട് അരവിന്ദ് ഗെയർ എന്ന സംവിധായകന്‍റെ തിയേറ്റർ വർക്കഷോപ്പുകളിൽ പങ്കെടുത്ത് അഭിനയ പരിശീലനവും നടത്തി. നിരവധി സിനിമകളുടെ ഓഡീഷനിൽ കങ്കണ പങ്കെടുത്തിരുന്നു.

കങ്കണ റണാവത്ത്; ഇന്ത്യൻ സിനിമയുടെ 'രാജകുമാരി'

2006ൽ പുറത്തിറക്കിയ ഗാങ്‌സ്റ്ററാണ് കങ്കണക്ക് സിനിമയിലേക്ക് വഴിയൊരുക്കിയത്. ചിത്രം ഹിറ്റായതോടെ സിമ്രാൻ, തനു വെഡ്‌സ് മനു, വികാസ് ബഹ്‌ലിന്‍റെ ക്വീൻ എന്നിങ്ങനെ അഭിനയ പ്രാധാന്യമുള്ള കുറേ ചിത്രങ്ങളിലൂടെ താരം ഉയര്‍ന്നു. 2011ൽ തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ കങ്കണ എത്തിയത് തികച്ചും വേറിട്ട സ്വഭാവമുള്ള രണ്ട് പെൺകുട്ടികളായാണ്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ആരാധകരുടെ മനസിലും ബോക്സ് ഓഫീസിലും ഹിറ്റായി മാറി താരം. മണികർണികയും കൃഷും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു.

കലാരംഗത്തും സ്വകാര്യജീവിതത്തിലും ഒട്ടനവധി വിവാദങ്ങളിലൂടെയും ഇതിനിടെ താരത്തിന് സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. ആദിത്യ പഞ്ചോളിയുമായുള്ള ബന്ധം ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ബോളിവുഡ് നടൻ ഹൃതിക് റോഷനുമായുള്ള അടുപ്പവും അങ്ങനെയുള്ള ചില വിവാദങ്ങളുടെ ഭാഗങ്ങളാണ്. സംവിധായകൻ കരൺ ജോഹറുമായി കങ്കണ തർക്കത്തിലാണെന്നതും ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്.

പത്മശ്രീ ജേതാവാകുന്നതിന് മുമ്പ് മൂന്ന് ദേശീയ അവാർഡുകളും നാല് ഫിലിംഫെയർ അവാർഡുകളും കൂടാതെ രണ്ട് ഐഐഎഫ്ഐ പുരസ്കാരങ്ങളും കങ്കണ സ്വന്തം പേരിലെഴുതിച്ചേർത്തിട്ടുണ്ട്. കങ്കണയുടെ വീട്ടുകാർ ഒരു ആൺകുട്ടിയെയാണ് അവളുടെ സ്ഥാനത്ത് പ്രതീക്ഷിച്ചതെന്ന് സഹോദരി രംഗോലി ചന്ദേൽ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. കുടുംബത്തിന് അനാവശ്യമായി തോന്നിയ പെൺകുട്ടി, വിവാദങ്ങളുടെ തോഴി പക്ഷേ, കങ്കണയുടെ പരിശ്രമം അവർക്ക് സിനിമാ മേഖലയിൽ ഉന്നതമായ സ്ഥാനം ഒരുക്കുകയായിരുന്നു. സിനിമയുടെ യാതൊരു പശ്ചാത്തലവുമില്ലാത്ത നടിയുടെ വളർച്ച ശരിക്കും അഭിനന്ദനാർഹമാണ്. നിറം ഒരാളെ മികച്ചവനോ താഴ്ന്നവനോ ആക്കുന്നില്ലെന്ന് പറഞ്ഞ കങ്കണാ റണാവത്ത് ഫെയർനെസ് ക്രീമുകളുടെ പരസ്യങ്ങൾ നിരസിച്ചത് സിനിമാ ലോകത്തിന് തന്നെ മാതൃകയാണ്‌.

അവര്‍ അഭിനയിച്ച കഥാപാത്രങ്ങളും കങ്കണയുടെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്നവയാണ്. ക്വീനിലെ റാണി മുതൽ പങ്കയിലെ ജയാ നിഗം വരെയുള്ളവരിലൂടെ വരച്ചുകാട്ടുന്നത് തുറന്ന ചിന്തകളും പ്രതീക്ഷകളും ധൈര്യവും പരിശ്രമവും നിറഞ്ഞ സ്ത്രീകളെയാണ്. അഭിനയത്തിന് പുറമെ സ്വന്തം ജീവിതത്തിലൂടെ മാതൃക സൃഷ്‌ടിച്ച കങ്കണക്ക്‌ അന്താരാഷ്ട്ര വനിതാ ദിനത്തിൽ അഭിനന്ദനങ്ങൾ.... ഒപ്പം, കങ്കണാ റണാവത്തിന്‍റെ റിലീസിനൊരുങ്ങുന്ന തലൈവി, തേജസ് തുടങ്ങിയ സിനിമകൾക്കും ഇടിവി ഭാരതിന്‍റെ ആശംസകൾ....

Last Updated : Mar 5, 2020, 10:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.