ETV Bharat / science-and-technology

സെക്കന്തരാബാദിലെ തീപിടിത്തം, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം നഷ്‌ട പരിഹാരം

author img

By

Published : Sep 14, 2022, 3:37 PM IST

തിങ്കളാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 11) സെക്കന്തരാബാദിലെ ഇലക്‌ട്രിക് വാഹന ഷോറൂമില്‍ തീപിടിത്തമുണ്ടായത്.

lodge fire broken in secundarabad  secundarabad  fire broken  fire  സെക്കന്തരാബാദിലെ തീപിടിത്തം  നഷ്‌ട പരിഹാരം  തിങ്കളാഴ്‌ച  സെപ്‌റ്റംബര്‍  ഹൈദരാബാദ്  തെലങ്കാന വാര്‍ത്തകള്‍
സെക്കന്തരാബാദിലെ തീപിടിത്തം, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം നഷ്‌ട പരിഹാരം

ഹൈദരാബാദ്: സെക്കന്തരാബാദിലെ ഇലക്‌ട്രിക് വാഹന ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍പ്പെട്ട് എട്ട് പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 3 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ 2 ലക്ഷം രൂപയും നഷ്‌ട പരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് 50,000 രൂപ വീതവും നല്‍കും.

കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി, സംസ്ഥാന ആഭ്യന്തര മന്ത്രി മഹ്‌മൂദ് അലി എന്നിവര്‍ ചൊവ്വാഴ്‌ച സംഭവ സ്ഥലം സന്ദര്‍ശിച്ചു. തിങ്കളാഴ്‌ച രാത്രി 9.17നാണ് സെക്കന്തരാബാദിലെ ഇലക്‌ട്രിക് വാഹന ഷോറൂമില്‍ തീപിടിത്തത്തില്‍ എട്ട് പേര്‍ മരിച്ചത്. കടയുടെ മുകളിലെ റൂബി ലോഡ്‌ജില്‍ താമസിക്കുന്ന വിനോദ സഞ്ചാരികളാണ് മരിച്ചത്. വിജയവാഡ സ്വദേശി അള്ളാടി ഹരീഷ് (33), ഡൽഹി സ്വദേശി വീരേന്ദ്രകുമാർ ദേവകർ (50), ചെന്നൈ സ്വദേശികളായ സീതാരാമൻ (48), എൻ.ബാലാജി (58), ഡൽഹി സ്വദേശി രാജീവ് മാലിക് (54), സന്ദീപ് മാലിക് (52) ഒഡീഷയിൽ നിന്നുള്ള മിതാലി മഹാപത്ര (29) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വിശാഖപട്ടണം സ്വദേശികളായ കെ.വി സന്തോഷ് (26), ദേവാശിഷ് ​​ഗുപ്ത (26), ബി യോഗിത (26), ബെംഗളൂരു സ്വദേശി ജയന്ത് (39), ചെന്നൈ സ്വദേശി കെ.കെ കേശവൻ (27), ഹരിയാന സ്വദേശി ദീപക് യാദവ് (38), കൊല്‍ക്കത്ത സ്വദേശി ഉമേഷ്‌ കുമാര്‍ ആചാര്യ(35), ഹൈദരാബാദ് സ്വദേശി നമ്ഡമോഹന്‍ ഖന്ന (48) ഗുജറാത്തി സ്വദേശി ദീപക് യാദവ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ യശോദ, അപ്പോളോ, ഗാന്ധി ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ബെംഗളൂരു സ്വദേശി ജയന്തിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

ഷോറൂമിലെ വാഹനം അമിതമായി ചാര്‍ജ് ചെയ്തതാണ് അപകടത്തിന് കാരണമായത്. അമിതമായി ചാര്‍ജ് ചെയ്ത വാഹനത്തിന്‍റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് തീ മറ്റ് വാഹനങ്ങളിലേക്ക് പടര്‍ന്നു. ഇതോടെ കൂടുതല്‍ വാഹനങ്ങളിലേക്ക് തീ പടരുകയും ബാറ്ററികള്‍ പൊട്ടിത്തെറിക്കുകയും ടയറുകള്‍ കത്തി നശിക്കുകയും ചെയ്‌തു.

സംഭവത്തെ തുടര്‍ന്ന് കടയുടെ മുകളിലെ റൂബി ലോഡ്‌ജിലേക്ക് വിഷ പുക ഇരച്ച് കയറി. ഇതോടെ ലോഡ്‌ജില്‍ താമസിച്ചിരുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. വിഷ പുക ശ്വസിച്ചാണ് മുറിയിലുണ്ടായിരുന്നവര്‍ മരിച്ചത്. 25 പേരാണ് ലോഡ്‌ജില്‍ താമസിച്ചിരുന്നത്.

രാജേന്ദ്ര സിങ് ബഗ്ഗ, സുമീത് സിങ് എന്നിവരാണ് റൂബി ഹോട്ടലും ഷോറൂമിന്‍റെ നടത്തിപ്പുക്കാര്‍. എന്നാല്‍ അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇരുവരെയും പൊലീസ് ചൊവ്വാഴ്‌ച പിടികൂടി. ലോഡ്‌ജിന് താഴെ അനധികൃതമായാണ് സ്‌കൂട്ടര്‍ ഷോറൂം പ്രവര്‍ത്തിച്ചിരുന്നതെന്നും കെട്ടിടത്തില്‍ അഗ്‌നി ശമന നിയന്ത്രണങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

വിഷയത്തില്‍ ഷോറൂം നടത്തിപ്പുക്കാര്‍ക്കെതിരെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മൻമോഹൻ ഖന്ന മോണ്ട മാർക്കറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് സെക്ഷൻ 304 പാർട്ട് 3, 324 ഐപിസി, സെക്ഷൻ 9 ബി എക്‌സ്‌പ്ലോസീവ് ആക്‌ട് 1884 എന്നീ വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

also read: സെക്കന്തരാബാദിൽ ഇലക്‌ട്രിക് വാഹന ഷോറൂമില്‍ വൻ തീപിടിത്തം : എട്ട് മരണം, 9 പേർക്ക് പരിക്ക്

ഹൈദരാബാദ്: സെക്കന്തരാബാദിലെ ഇലക്‌ട്രിക് വാഹന ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍പ്പെട്ട് എട്ട് പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 3 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ 2 ലക്ഷം രൂപയും നഷ്‌ട പരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് 50,000 രൂപ വീതവും നല്‍കും.

കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി, സംസ്ഥാന ആഭ്യന്തര മന്ത്രി മഹ്‌മൂദ് അലി എന്നിവര്‍ ചൊവ്വാഴ്‌ച സംഭവ സ്ഥലം സന്ദര്‍ശിച്ചു. തിങ്കളാഴ്‌ച രാത്രി 9.17നാണ് സെക്കന്തരാബാദിലെ ഇലക്‌ട്രിക് വാഹന ഷോറൂമില്‍ തീപിടിത്തത്തില്‍ എട്ട് പേര്‍ മരിച്ചത്. കടയുടെ മുകളിലെ റൂബി ലോഡ്‌ജില്‍ താമസിക്കുന്ന വിനോദ സഞ്ചാരികളാണ് മരിച്ചത്. വിജയവാഡ സ്വദേശി അള്ളാടി ഹരീഷ് (33), ഡൽഹി സ്വദേശി വീരേന്ദ്രകുമാർ ദേവകർ (50), ചെന്നൈ സ്വദേശികളായ സീതാരാമൻ (48), എൻ.ബാലാജി (58), ഡൽഹി സ്വദേശി രാജീവ് മാലിക് (54), സന്ദീപ് മാലിക് (52) ഒഡീഷയിൽ നിന്നുള്ള മിതാലി മഹാപത്ര (29) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വിശാഖപട്ടണം സ്വദേശികളായ കെ.വി സന്തോഷ് (26), ദേവാശിഷ് ​​ഗുപ്ത (26), ബി യോഗിത (26), ബെംഗളൂരു സ്വദേശി ജയന്ത് (39), ചെന്നൈ സ്വദേശി കെ.കെ കേശവൻ (27), ഹരിയാന സ്വദേശി ദീപക് യാദവ് (38), കൊല്‍ക്കത്ത സ്വദേശി ഉമേഷ്‌ കുമാര്‍ ആചാര്യ(35), ഹൈദരാബാദ് സ്വദേശി നമ്ഡമോഹന്‍ ഖന്ന (48) ഗുജറാത്തി സ്വദേശി ദീപക് യാദവ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ യശോദ, അപ്പോളോ, ഗാന്ധി ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ബെംഗളൂരു സ്വദേശി ജയന്തിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

ഷോറൂമിലെ വാഹനം അമിതമായി ചാര്‍ജ് ചെയ്തതാണ് അപകടത്തിന് കാരണമായത്. അമിതമായി ചാര്‍ജ് ചെയ്ത വാഹനത്തിന്‍റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് തീ മറ്റ് വാഹനങ്ങളിലേക്ക് പടര്‍ന്നു. ഇതോടെ കൂടുതല്‍ വാഹനങ്ങളിലേക്ക് തീ പടരുകയും ബാറ്ററികള്‍ പൊട്ടിത്തെറിക്കുകയും ടയറുകള്‍ കത്തി നശിക്കുകയും ചെയ്‌തു.

സംഭവത്തെ തുടര്‍ന്ന് കടയുടെ മുകളിലെ റൂബി ലോഡ്‌ജിലേക്ക് വിഷ പുക ഇരച്ച് കയറി. ഇതോടെ ലോഡ്‌ജില്‍ താമസിച്ചിരുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. വിഷ പുക ശ്വസിച്ചാണ് മുറിയിലുണ്ടായിരുന്നവര്‍ മരിച്ചത്. 25 പേരാണ് ലോഡ്‌ജില്‍ താമസിച്ചിരുന്നത്.

രാജേന്ദ്ര സിങ് ബഗ്ഗ, സുമീത് സിങ് എന്നിവരാണ് റൂബി ഹോട്ടലും ഷോറൂമിന്‍റെ നടത്തിപ്പുക്കാര്‍. എന്നാല്‍ അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇരുവരെയും പൊലീസ് ചൊവ്വാഴ്‌ച പിടികൂടി. ലോഡ്‌ജിന് താഴെ അനധികൃതമായാണ് സ്‌കൂട്ടര്‍ ഷോറൂം പ്രവര്‍ത്തിച്ചിരുന്നതെന്നും കെട്ടിടത്തില്‍ അഗ്‌നി ശമന നിയന്ത്രണങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

വിഷയത്തില്‍ ഷോറൂം നടത്തിപ്പുക്കാര്‍ക്കെതിരെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മൻമോഹൻ ഖന്ന മോണ്ട മാർക്കറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് സെക്ഷൻ 304 പാർട്ട് 3, 324 ഐപിസി, സെക്ഷൻ 9 ബി എക്‌സ്‌പ്ലോസീവ് ആക്‌ട് 1884 എന്നീ വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

also read: സെക്കന്തരാബാദിൽ ഇലക്‌ട്രിക് വാഹന ഷോറൂമില്‍ വൻ തീപിടിത്തം : എട്ട് മരണം, 9 പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.