ETV Bharat / jagte-raho

മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് വച്ചത് ജോലി നല്‍കാത്തതിനാലെന്ന് പ്രതി

എഞ്ചിനീയറിംഗ്, എം.ബി.എ ബിരുദധാരിയാണ് പ്രതി. യോഗ്യതക്ക് അനുസരിച്ച ജോലി നേടാനാകാത്തതിലെ നിരാശയാണ് ആദിത്യയെ പ്രകോപിപ്പിച്ചത്

author img

By

Published : Jan 23, 2020, 5:13 PM IST

Updated : Jan 23, 2020, 5:40 PM IST

airport  Mangaluru airport bomb  Mangaluru airport  മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളം  മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ്  ബോംബ് വച്ചത് ജോലി നല്‍കാത്തതിനാല്‍
മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് വച്ചത് ജോലി നല്‍കാത്തതിനാലെന്ന് പ്രതി

മംഗലാപുരം: മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വച്ചത് ജോലി നിഷേധിച്ചതിലുള്ള പ്രതികാരമായാണെന്ന് അറസ്റ്റിലായ പ്രതി ആദിത്യ റാവു. കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. എഞ്ചിനീയറിംഗ്, എം.ബി.എ ബിരുദധാരിയാണ് പ്രതി. ചില രേഖകളുടെ അഭാവത്തിൽ വിമാനത്താവളത്തിലെ ജോലി നിരസിക്കപ്പെട്ടു. ഇതിന്‍റെ നിരാശയിലായിരുന്നു പ്രതി. ഇതോടെ വിമാനത്താവളത്തില്‍ ബോംബ് വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇയാൾക്ക് മറ്റ് സംഘടനകളുമായി ബന്ധമോ ബോംബ് നിർമാണത്തിൽ മറ്റാരുടെയും സഹായമോ ലഭിച്ചതായി വിവരമില്ലെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മിഷണർ പി.എസ് ഹർഷ പറഞ്ഞു. സ്ഫോടന വസ്തു നിയന്ത്രണ നിയമം, നിയമവിരുദ്ധ പ്രവർത്തനം എന്നീ വകുപ്പുകൾ പ്രകാരമാണ് ആദിത്യ റാവുവിനെതിരെ കേസെടുത്തിരിക്കുന്നത്.

മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് വച്ചത് ജോലി നല്‍കാത്തതിനാലെന്ന് പ്രതി
ബോംബ് നിർമിക്കാനായി ഒരു വർഷം സമയമെടുത്തതായും യൂട്യൂബ് നോക്കിയാണ് ബോംബ് നിർമിച്ചതെന്നും പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. 2012 ബെംഗളൂരുവിൽ ഒരു സ്വകാര്യ ബാങ്കിൽ ജോലി കിട്ടിയിരുന്നു. എന്നാൽ രാജിവച്ച് മംഗളൂരുവിലേക്ക് മടങ്ങി. ആറുമാസം സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു. 2012 ൽ ഉഡുപ്പിയിലെ പുത്തിഗെ മഠത്തിൽ പാചകക്കാരനായും ജോലി ചെയ്യ്തു.

നേരത്തെ ബംഗളൂരു വിമാനത്താവളത്തിൽ 25,000 രൂപ ശമ്പളമുള്ള ജോലി ചില രേഖകളുടെ അഭാവത്തിൽ നിഷേധിച്ചിരിന്നു. ഇതിന് പ്രതികാരമായി 2018ൽ രണ്ടുതവണ ബാംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം നൽകിയിരുന്നു. ഭീഷണി സന്ദേശങ്ങളുടെ പേരിൽ ആദിത്യ റാവു 11 മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. യോഗ്യതക്ക് അനുസരിച്ച ജോലി നേടാനാകാത്തതിലെ നിരാശയാണ് ആദിത്യയെ പ്രകോപിപ്പിക്കുന്നത്. ഇയാൾക്കെതിരെ വിശദമായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുമെന്നും കമ്മിഷണർ പറഞ്ഞു.

മംഗലാപുരം: മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വച്ചത് ജോലി നിഷേധിച്ചതിലുള്ള പ്രതികാരമായാണെന്ന് അറസ്റ്റിലായ പ്രതി ആദിത്യ റാവു. കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. എഞ്ചിനീയറിംഗ്, എം.ബി.എ ബിരുദധാരിയാണ് പ്രതി. ചില രേഖകളുടെ അഭാവത്തിൽ വിമാനത്താവളത്തിലെ ജോലി നിരസിക്കപ്പെട്ടു. ഇതിന്‍റെ നിരാശയിലായിരുന്നു പ്രതി. ഇതോടെ വിമാനത്താവളത്തില്‍ ബോംബ് വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇയാൾക്ക് മറ്റ് സംഘടനകളുമായി ബന്ധമോ ബോംബ് നിർമാണത്തിൽ മറ്റാരുടെയും സഹായമോ ലഭിച്ചതായി വിവരമില്ലെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മിഷണർ പി.എസ് ഹർഷ പറഞ്ഞു. സ്ഫോടന വസ്തു നിയന്ത്രണ നിയമം, നിയമവിരുദ്ധ പ്രവർത്തനം എന്നീ വകുപ്പുകൾ പ്രകാരമാണ് ആദിത്യ റാവുവിനെതിരെ കേസെടുത്തിരിക്കുന്നത്.

മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് വച്ചത് ജോലി നല്‍കാത്തതിനാലെന്ന് പ്രതി
ബോംബ് നിർമിക്കാനായി ഒരു വർഷം സമയമെടുത്തതായും യൂട്യൂബ് നോക്കിയാണ് ബോംബ് നിർമിച്ചതെന്നും പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. 2012 ബെംഗളൂരുവിൽ ഒരു സ്വകാര്യ ബാങ്കിൽ ജോലി കിട്ടിയിരുന്നു. എന്നാൽ രാജിവച്ച് മംഗളൂരുവിലേക്ക് മടങ്ങി. ആറുമാസം സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു. 2012 ൽ ഉഡുപ്പിയിലെ പുത്തിഗെ മഠത്തിൽ പാചകക്കാരനായും ജോലി ചെയ്യ്തു.

നേരത്തെ ബംഗളൂരു വിമാനത്താവളത്തിൽ 25,000 രൂപ ശമ്പളമുള്ള ജോലി ചില രേഖകളുടെ അഭാവത്തിൽ നിഷേധിച്ചിരിന്നു. ഇതിന് പ്രതികാരമായി 2018ൽ രണ്ടുതവണ ബാംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം നൽകിയിരുന്നു. ഭീഷണി സന്ദേശങ്ങളുടെ പേരിൽ ആദിത്യ റാവു 11 മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. യോഗ്യതക്ക് അനുസരിച്ച ജോലി നേടാനാകാത്തതിലെ നിരാശയാണ് ആദിത്യയെ പ്രകോപിപ്പിക്കുന്നത്. ഇയാൾക്കെതിരെ വിശദമായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുമെന്നും കമ്മിഷണർ പറഞ്ഞു.

Intro:മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചത് ജോലി നിഷേധിച്ചതിന് പ്രതികാരമായി. അറസ്റ്റിലായ പ്രതി ആദിത്യ റാവുവിനെതിരെ കർണാടക പോലീസ് രണ്ട് കേസുകൾ ചുമത്തി. ആദിത്യ റാവുവിനെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Body:
എഞ്ചിനീയറിംഗ് ,എംബി എ ബിരുദധാരിയാണ് പ്രതി ആദിത്യ റാവു. ചില രേഖകളുടെ അഭാവത്തിൽ വിമാനത്താവള ജോലി നിരസിക്കപ്പെട്ടതിലെ നിരാശയിലായിരുന്നു ഇയാൾ. ഇതാണ് മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെക്കാനുള്ള കാരണമായി പോലീസ് പറയുന്നത്. ഇയാൾക്ക് മറ്റ് സംഘടനകളുമായി ബന്ധമോ ബോംബ് നിർമ്മാണത്തിൽ മറ്റാരുടെയും സഹായമോ ലഭിച്ചതായി വിവരമില്ലെന്ന് മംഗളുരു സിറ്റി പോലീസ് കമ്മീഷണർ പി എസ് ഹർഷ പറഞ്ഞു. സംഭവത്തിൽ സ്ഫോടന വസ്തു നിയന്ത്രണ നിയമം, നിയമവിരുദ്ധ പ്രവർത്തനം എന്നീ വകുപ്പുകൾ പ്രകാരമാണ് ആദിത്യ റാവുവിനെതിരെ കേസെടുത്തിരിക്കുന്നത്.

ബൈറ്റ് - P S ഹർഷ, കമ്മീഷണർ.
ബോംബ് നിർമ്മിക്കാനായി ഒരു വർഷം സമയമെടുത്തതായും യൂട്യൂബ് നോക്കിയാണ് ബോംബ് നിർമ്മിച്ചതെന്നും പോലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായി. 2012 ബെംഗളൂരുവിൽ ഒരു സ്വകാര്യ ബാങ്കിൽ ജോലി കിട്ടിയിരുന്നു. എന്നാൽ രാജിവച്ച് മംഗളൂരുവിലേക്ക് മടങ്ങി, ആറുമാസം സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു. 2012 ൽ ഉഡുപ്പിയിലെ പുത്തിഗെ മഠത്തിൽ പാചകക്കാരനായും ജോലി ചെയ്യതു.
നേരത്തെ ബംഗളൂരു വിമാനത്താവളത്തിൽ 25,000 രൂപ ശമ്പളമുള്ള ജോലി ചില രേഖകളുടെ അഭാവത്തിൽ നിഷേധിച്ചിരിന്നു. ഇതിന് പ്രതികാരമായി
2018 ൽ രണ്ടുതവണ ബാംഗ്ലൂർ വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം നൽകിയിരുന്നു. ഭീഷണി സന്ദേശങ്ങളുടെ പേരിൽ ആദിത്യ റാവു 11 മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
യോഗ്യതയ്ക്ക് അനുസരിച്ച ജോലി നേടാനാകാത്തതിലെ നിരാശയാണ് ആദിത്യയെ പ്രകോപിപ്പിക്കുന്നത്. ഇയാൾക്കെതിരെ വിശദമായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുമെന്നും കമ്മീഷണർ പറഞ്ഞു.


Conclusion:
Last Updated : Jan 23, 2020, 5:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.