ഗാന്ധിനഗർ: സ്‌കൂൾ രക്ഷാധികാരി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലാണ് സംഭവം. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ സ്‌കൂൾ രക്ഷാധികാരി ബട്ടുക്ഭായ് ഭട്ടിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇന്ത്യന്‍ ശിക്ഷാനിയമം 376 (ബലാത്സംഗം), 354 (സ്‌ത്രീക്കെതിരായ ആക്രമണം), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കൽ (പോക്സോ), എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) എന്നീ വകുപ്പുകൾ പ്രകാരം ഭട്ടിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കുട്ടി ദളിത് സമുദായത്തിൽ പെട്ടതാണെന്നും പൊലീസ് വ്യക്‌തമാക്കി. കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് സ്‌കൂളിന് മുന്നിൽ പ്രതിഷേധം നടത്തുകയും കല്ലെറിയുകയും ചെയ്‌തു. പൊലീസ് സ്ഥലത്തെത്തി പ്രതിഷേധം നിയന്ത്രണവിധേയമാക്കി.