ETV Bharat / international

Kerala Women resists Hamas attack Israel hails വാതില്‍ തുറക്കാതെ പിടിച്ചു നിന്നത് നാലര മണിക്കൂര്‍, ലോകം അഭിനന്ദിക്കുന്ന ഗാസ മുനമ്പിലെ രണ്ട് മലയാളി വനിതകൾ

author img

By ETV Bharat Kerala Team

Published : Oct 18, 2023, 3:55 PM IST

Kerala Women resists Hamas attack Israel hails പശ്ചിമേഷ്യയിലെ തീവ്രസംഘര്‍ഷ മേഖലയായ ഗാസയിലായിരുന്നു ജോലി തേടി സബിതയും മീരയും എത്തിച്ചേര്‍ന്നത്. കെയര്‍ ടേക്കര്‍മാരെന്ന നിലയില്‍ രോഗി പരിചരണമായിരുന്നു ഇരുവരുടേയും തൊഴില്‍ രംഗം. ഇസ്രയേല്‍ സ്വദേശികളായ വൃദ്ധ ദമ്പതികളെയായിരുന്നു ഇവര്‍ക്ക് നോക്കാനുണ്ടായിരുന്നത്

Kerala Women resists Hamas attack Israel hails
Kerala Women resists Hamas attack Israel hails

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ജോലി തേടി വിദേശങ്ങളിലെത്തിയ ആയിരങ്ങളെപ്പോലെ രണ്ടു പേര്‍. സബിതയും മീര മോഹനനും. ഗാസ മുനമ്പിനടുത്തുള്ള നിര്‍ ഓസില്‍ ജോലി നോക്കുന്ന രണ്ട് മലയാളി യുവതികളാണ്. അസാധാരണ സാഹചര്യത്തില്‍ പ്രകടിപ്പിച്ച അസാധാരണ ധൈര്യവും മനസ്സാന്നിധ്യവും ഇവരെ ഇന്ന് ലോകത്തിന്‍റെയാകെ ശ്രദ്ധയിലെത്തിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ അമാനുഷിക വനിതകള്‍ എന്ന് വിശേഷിപ്പിച്ച് ഇന്ത്യയിലെ ഇസ്രയേലി എംബസ്സി തന്നെയാണ് ഇവരുടെ സാഹസികതയെക്കുറിച്ചുള്ള വിവരം ലോകത്തോട് പങ്കുവെച്ചത്. ഹമാസിന്‍റെ ആക്രമണത്തിനിടെ ഇസ്രയേലി വൃദ്ധദമ്പതികളുടെ ജീവന്‍ രക്ഷിച്ച മലയാളി യുവതികളുടെ സാഹസിക പ്രവൃത്തിയെയാണ് ഇസ്രയേല്‍ അഭിനന്ദിച്ചത്. അക്രമികളെക്കണ്ട് പകച്ചു പോകാതെ തടഞ്ഞു നിര്‍ത്തി വയോധിക ദമ്പതികളെ രക്ഷിച്ച ഈ മലയാളി യുവതികളാണ് ഇപ്പോള്‍ രാജ്യാന്തര തലത്തില്‍ത്തന്നെ താരങ്ങള്‍.

പശ്ചിമേഷ്യയിലെ തീവ്രസംഘര്‍ഷ മേഖലയായ ഗാസയിലായിരുന്നു ജോലി തേടി സബിതയും മീരയും എത്തിച്ചേര്‍ന്നത്. കെയര്‍ ടേക്കര്‍മാരെന്ന നിലയില്‍ രോഗി പരിചരണമായിരുന്നു ഇരുവരുടേയും തൊഴില്‍ രംഗം. ഇസ്രയേല്‍ സ്വദേശികളായ വൃദ്ധ ദമ്പതികളെയായിരുന്നു ഇവര്‍ക്ക് നോക്കാനുണ്ടായിരുന്നത്. എഎല്‍എസ് അഥവ മസ്തിഷ്കത്തിലേയും സുഷുമ്‌നയിലേയും നാഡി വ്യൂഹങ്ങള്‍ തകരാറിലായതു കാരണം കൈകാലുകളുടെ നിയന്ത്രണവും ചലന ശേഷിയും നഷ്ടമാകുന്ന രോഗം ബാധിച്ച വൃദ്ധയേയും അവരുടെ ഭര്‍ത്താവിനേയുമായിരുന്നു ഇവര്‍ പരിചരിച്ചിരുന്നത്. കുഴപ്പങ്ങളൊന്നുമില്ലാതെ നാളുകള്‍ കഴിയുന്നതിനിടയിലാണ് നിനച്ചിരിക്കാതെ രണ്ടാഴ്ച മുമ്പ് ഇവരുടെ വീട്ടു പടിക്കല്‍ അക്രമികളെത്തിയത്.

സംഭവം സബിത വിവരിക്കുന്നത് ഇങ്ങനെയാണ്... "ഒക്ടോബര്‍ ഏഴിന് രാവിലെ ആറരയോടെ അപായ സൈറന്‍ മുഴങ്ങുന്നതാണ് ആദ്യം കേട്ടത്. ഉടനെ ഞങ്ങള്‍ സുരക്ഷ മുറിയിലേക്ക് ഓടി. അതിനിടെ വൃദ്ധ ദമ്പതികളുടെ മകളുടെ ഫോണ്‍ കോള്‍ വന്നു. ഞങ്ങള്‍ താമസിക്കുന്നിടത്ത് കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുകയാണെന്നും വാതിലുകളെല്ലാം ഭദ്രമായി അടക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ത്തന്നെ ഞങ്ങളുടെ വാസ സ്ഥലത്തേക്ക് അക്രമികള്‍ ഇരച്ചെത്തി. അതുവരെ സംഘര്‍ഷത്തിന്‍റെ യാതൊരു ലക്ഷണവുമില്ലാതിരുന്നതിനാല്‍ അത്തരമൊരു മിന്നലാക്രമണം ആരും പ്രതീക്ഷിച്ചതായിരുന്നില്ല.

അക്രമികള്‍ നിര്‍ത്താതെ വെടിയുതിര്‍ത്ത് വീടിന്‍റെ വാതിലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ കെട്ടിടത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നു. എന്തു ചെയ്യണമെന്നറിയാന്‍ ഞങ്ങള്‍ വീണ്ടും അവരുടെ മകളെ വിളിച്ചു. സുരക്ഷ മുറിയുടെ വാതില്‍പ്പിടി തുറക്കാനനുവദിക്കാതെ കാത്തുസൂക്ഷിക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു.

രണ്ടു യുവതികളും ചേര്‍ന്ന് വാതില്‍പ്പിടിയില്‍ മുറുകെപ്പിടിച്ച് നിന്നു. ഏതാണ്ട് നാലര മണിക്കൂര്‍ നേരം അക്രമികള്‍ സുരക്ഷ മുറിയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. വാതിലിനു നേരെ ശക്തമായ വെടിവെപ്പുമുണ്ടായി. പക്ഷേ ഞങ്ങള്‍ പിടി വിട്ടില്ല. രാവിലെ ഏഴരയ്ക്കാണ് തീവ്രവാദികള്‍ ഞങ്ങളുടെ വീട്ടില്‍ക്കടന്നത്. മറ്റു മുറികളില്‍ അവര്‍ എന്തൊക്കെ കാട്ടിക്കൂട്ടിയെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. കണ്ണില്‍ക്കണ്ടതെല്ലാം അവര്‍ നശിപ്പിച്ചു.

ഒരു മണിയോടെ വീണ്ടും കൂടുതല്‍ വെടിയൊച്ചകള്‍ കേട്ടു. ഞങ്ങളെ രക്ഷിക്കാന്‍ ഇസ്രായേലി പ്രതിരോധ സേന എത്തിയെന്ന് വീട്ടുടമ പറയുന്നുണ്ടായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ശേഷമാണ് വീട്ടിലെ സകലതും നശിപ്പിക്കപ്പെട്ടതും കൊള്ളയടിക്കപ്പെട്ടതും ഞങ്ങള്‍ കണ്ടത്. ഞങ്ങൾക്കുള്ളതെല്ലാം അവര്‍ കൊണ്ടു പോയി. കൂട്ടത്തില്‍ മീരയുടെ പാസ്പോര്‍ട്ടും എന്‍റെ സുപ്രധാന രേഖകളടങ്ങിയ എമര്‍ജന്‍സി ബാഗും അവര്‍ കൊള്ളയടിച്ചു."

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇസ്രായേലില്‍ ജോലി നോക്കുന്ന സബിതയ്ക്ക് ഇത് ആദ്യ അനുഭവമാണ്. "ഇടക്കൊക്കെ മിസൈലാക്രമണം ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം ഞങ്ങള്‍ സുരക്ഷ മുറിയില്‍ അഭയം തേടാറാണ് പതിവ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഞങ്ങളുടെ എമര്‍ജന്‍സി ബാഗും സുരക്ഷ മുറിയിലേക്ക് കൊണ്ടുപോകാറുണ്ട്. എന്നാല്‍ ഇത്തവണ ആക്രമണം നടന്നപ്പോള്‍ അതിനൊന്നും സമയം കിട്ടിയില്ല." സബിത പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് തങ്ങളുടെ താമസ സ്ഥലത്ത് നടന്ന അക്രമത്തെപ്പറ്റിയും അക്രമികളെ തങ്ങള്‍ ചെറുത്തു നിന്നതിനെപ്പറ്റിയും സബിത പറയുന്ന വൈറല്‍ വീഡിയോ പങ്കു വെച്ചു കൊണ്ടാണ് ഇന്ത്യയിലെ ഇസ്രയേല്‍ എംബസ്സി ഇവരെ അഭിനന്ദിച്ചത്. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ ഇരു പക്ഷത്തും വലിയ തോതിലുള്ള ആള്‍ നാശമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

2778 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും 9700 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആയിരത്തി ഇരുന്നൂറോളം പേര്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ട് മരിച്ചിരിക്കാമെന്നാണ് റിപ്പോർട്ട്. 1400 ഇസ്രയേലികളും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം 199 പേരെ ഹമാസ് തട്ടിക്കൊണ്ടു പോയി ഗാസയില്‍ ബന്ദികളാക്കിയതായി ഇസ്രായേലും ആരോപിച്ചു.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ജോലി തേടി വിദേശങ്ങളിലെത്തിയ ആയിരങ്ങളെപ്പോലെ രണ്ടു പേര്‍. സബിതയും മീര മോഹനനും. ഗാസ മുനമ്പിനടുത്തുള്ള നിര്‍ ഓസില്‍ ജോലി നോക്കുന്ന രണ്ട് മലയാളി യുവതികളാണ്. അസാധാരണ സാഹചര്യത്തില്‍ പ്രകടിപ്പിച്ച അസാധാരണ ധൈര്യവും മനസ്സാന്നിധ്യവും ഇവരെ ഇന്ന് ലോകത്തിന്‍റെയാകെ ശ്രദ്ധയിലെത്തിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ അമാനുഷിക വനിതകള്‍ എന്ന് വിശേഷിപ്പിച്ച് ഇന്ത്യയിലെ ഇസ്രയേലി എംബസ്സി തന്നെയാണ് ഇവരുടെ സാഹസികതയെക്കുറിച്ചുള്ള വിവരം ലോകത്തോട് പങ്കുവെച്ചത്. ഹമാസിന്‍റെ ആക്രമണത്തിനിടെ ഇസ്രയേലി വൃദ്ധദമ്പതികളുടെ ജീവന്‍ രക്ഷിച്ച മലയാളി യുവതികളുടെ സാഹസിക പ്രവൃത്തിയെയാണ് ഇസ്രയേല്‍ അഭിനന്ദിച്ചത്. അക്രമികളെക്കണ്ട് പകച്ചു പോകാതെ തടഞ്ഞു നിര്‍ത്തി വയോധിക ദമ്പതികളെ രക്ഷിച്ച ഈ മലയാളി യുവതികളാണ് ഇപ്പോള്‍ രാജ്യാന്തര തലത്തില്‍ത്തന്നെ താരങ്ങള്‍.

പശ്ചിമേഷ്യയിലെ തീവ്രസംഘര്‍ഷ മേഖലയായ ഗാസയിലായിരുന്നു ജോലി തേടി സബിതയും മീരയും എത്തിച്ചേര്‍ന്നത്. കെയര്‍ ടേക്കര്‍മാരെന്ന നിലയില്‍ രോഗി പരിചരണമായിരുന്നു ഇരുവരുടേയും തൊഴില്‍ രംഗം. ഇസ്രയേല്‍ സ്വദേശികളായ വൃദ്ധ ദമ്പതികളെയായിരുന്നു ഇവര്‍ക്ക് നോക്കാനുണ്ടായിരുന്നത്. എഎല്‍എസ് അഥവ മസ്തിഷ്കത്തിലേയും സുഷുമ്‌നയിലേയും നാഡി വ്യൂഹങ്ങള്‍ തകരാറിലായതു കാരണം കൈകാലുകളുടെ നിയന്ത്രണവും ചലന ശേഷിയും നഷ്ടമാകുന്ന രോഗം ബാധിച്ച വൃദ്ധയേയും അവരുടെ ഭര്‍ത്താവിനേയുമായിരുന്നു ഇവര്‍ പരിചരിച്ചിരുന്നത്. കുഴപ്പങ്ങളൊന്നുമില്ലാതെ നാളുകള്‍ കഴിയുന്നതിനിടയിലാണ് നിനച്ചിരിക്കാതെ രണ്ടാഴ്ച മുമ്പ് ഇവരുടെ വീട്ടു പടിക്കല്‍ അക്രമികളെത്തിയത്.

സംഭവം സബിത വിവരിക്കുന്നത് ഇങ്ങനെയാണ്... "ഒക്ടോബര്‍ ഏഴിന് രാവിലെ ആറരയോടെ അപായ സൈറന്‍ മുഴങ്ങുന്നതാണ് ആദ്യം കേട്ടത്. ഉടനെ ഞങ്ങള്‍ സുരക്ഷ മുറിയിലേക്ക് ഓടി. അതിനിടെ വൃദ്ധ ദമ്പതികളുടെ മകളുടെ ഫോണ്‍ കോള്‍ വന്നു. ഞങ്ങള്‍ താമസിക്കുന്നിടത്ത് കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുകയാണെന്നും വാതിലുകളെല്ലാം ഭദ്രമായി അടക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ത്തന്നെ ഞങ്ങളുടെ വാസ സ്ഥലത്തേക്ക് അക്രമികള്‍ ഇരച്ചെത്തി. അതുവരെ സംഘര്‍ഷത്തിന്‍റെ യാതൊരു ലക്ഷണവുമില്ലാതിരുന്നതിനാല്‍ അത്തരമൊരു മിന്നലാക്രമണം ആരും പ്രതീക്ഷിച്ചതായിരുന്നില്ല.

അക്രമികള്‍ നിര്‍ത്താതെ വെടിയുതിര്‍ത്ത് വീടിന്‍റെ വാതിലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ കെട്ടിടത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നു. എന്തു ചെയ്യണമെന്നറിയാന്‍ ഞങ്ങള്‍ വീണ്ടും അവരുടെ മകളെ വിളിച്ചു. സുരക്ഷ മുറിയുടെ വാതില്‍പ്പിടി തുറക്കാനനുവദിക്കാതെ കാത്തുസൂക്ഷിക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു.

രണ്ടു യുവതികളും ചേര്‍ന്ന് വാതില്‍പ്പിടിയില്‍ മുറുകെപ്പിടിച്ച് നിന്നു. ഏതാണ്ട് നാലര മണിക്കൂര്‍ നേരം അക്രമികള്‍ സുരക്ഷ മുറിയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. വാതിലിനു നേരെ ശക്തമായ വെടിവെപ്പുമുണ്ടായി. പക്ഷേ ഞങ്ങള്‍ പിടി വിട്ടില്ല. രാവിലെ ഏഴരയ്ക്കാണ് തീവ്രവാദികള്‍ ഞങ്ങളുടെ വീട്ടില്‍ക്കടന്നത്. മറ്റു മുറികളില്‍ അവര്‍ എന്തൊക്കെ കാട്ടിക്കൂട്ടിയെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. കണ്ണില്‍ക്കണ്ടതെല്ലാം അവര്‍ നശിപ്പിച്ചു.

ഒരു മണിയോടെ വീണ്ടും കൂടുതല്‍ വെടിയൊച്ചകള്‍ കേട്ടു. ഞങ്ങളെ രക്ഷിക്കാന്‍ ഇസ്രായേലി പ്രതിരോധ സേന എത്തിയെന്ന് വീട്ടുടമ പറയുന്നുണ്ടായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ശേഷമാണ് വീട്ടിലെ സകലതും നശിപ്പിക്കപ്പെട്ടതും കൊള്ളയടിക്കപ്പെട്ടതും ഞങ്ങള്‍ കണ്ടത്. ഞങ്ങൾക്കുള്ളതെല്ലാം അവര്‍ കൊണ്ടു പോയി. കൂട്ടത്തില്‍ മീരയുടെ പാസ്പോര്‍ട്ടും എന്‍റെ സുപ്രധാന രേഖകളടങ്ങിയ എമര്‍ജന്‍സി ബാഗും അവര്‍ കൊള്ളയടിച്ചു."

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇസ്രായേലില്‍ ജോലി നോക്കുന്ന സബിതയ്ക്ക് ഇത് ആദ്യ അനുഭവമാണ്. "ഇടക്കൊക്കെ മിസൈലാക്രമണം ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം ഞങ്ങള്‍ സുരക്ഷ മുറിയില്‍ അഭയം തേടാറാണ് പതിവ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഞങ്ങളുടെ എമര്‍ജന്‍സി ബാഗും സുരക്ഷ മുറിയിലേക്ക് കൊണ്ടുപോകാറുണ്ട്. എന്നാല്‍ ഇത്തവണ ആക്രമണം നടന്നപ്പോള്‍ അതിനൊന്നും സമയം കിട്ടിയില്ല." സബിത പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് തങ്ങളുടെ താമസ സ്ഥലത്ത് നടന്ന അക്രമത്തെപ്പറ്റിയും അക്രമികളെ തങ്ങള്‍ ചെറുത്തു നിന്നതിനെപ്പറ്റിയും സബിത പറയുന്ന വൈറല്‍ വീഡിയോ പങ്കു വെച്ചു കൊണ്ടാണ് ഇന്ത്യയിലെ ഇസ്രയേല്‍ എംബസ്സി ഇവരെ അഭിനന്ദിച്ചത്. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ ഇരു പക്ഷത്തും വലിയ തോതിലുള്ള ആള്‍ നാശമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

2778 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും 9700 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആയിരത്തി ഇരുന്നൂറോളം പേര്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ട് മരിച്ചിരിക്കാമെന്നാണ് റിപ്പോർട്ട്. 1400 ഇസ്രയേലികളും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം 199 പേരെ ഹമാസ് തട്ടിക്കൊണ്ടു പോയി ഗാസയില്‍ ബന്ദികളാക്കിയതായി ഇസ്രായേലും ആരോപിച്ചു.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.