ETV Bharat / international

Israel Hamas Conflict Death Toll: ഹമാസിന്‍റെ ആക്രമണവും ഇസ്രയേലിന്‍റെ പ്രത്യാക്രമണവും, കണക്കില്ലാതെ മരണം: ഹമാസ് കോട്ടകൾ തകർത്ത് ഇസ്രയേൽ

author img

By ETV Bharat Kerala Team

Published : Oct 12, 2023, 11:21 AM IST

Israel Attack In Gaza: ഗാസയിലെ ഹമാസ് താവളങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. തിരിച്ചടികൾ തുടരുമെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്.

Hamas attack  Israel Hamas Conflict Death Toll  Israel Hamas war  Hamas attack in israel  Israel attack in gaza  ഹമാസ് ആക്രമണം  ഇസ്രയേൽ ഹമാസ് യുദ്ധം  ഹമാസ് ആക്രമണം മരണസംഖ്യ  ഇസ്രയേൽ ആക്രമണം ഗാസ  ഹമാസ് ക്രൂരത
Israel Hamas Conflict Death Toll

ടെൽ അവീവ് (ഇസ്രയേൽ): ഹമാസിന്‍റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേലികളുടെ എണ്ണം 1,200 ആയി ഉയർന്നതായി റിപ്പോർട്ട് (Israel Hamas Conflict Death Toll). അതേസമയം, ഇസ്രയേൽ പലസ്‌തീനിൽ പ്രത്യാക്രമണങ്ങൾ നടത്തുന്നത് തുടരുകയാണ് (Israel Attack In Gaza). 849 പലസ്‌തീനികൾ ഇതുവരെ കൊല്ലപ്പെട്ടതായും 5,350 പേർക്ക് പരിക്കേറ്റതായും ഗാസയിലെ അധികൃതർ അറിയിച്ചു.

ഗാസ മുനമ്പിലെ പലസ്‌തീൻ കേന്ദ്രങ്ങൾ തകർക്കുന്നത് തുടരുകയാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പറഞ്ഞു. ഗാസയിലെ അൽ ഫുർഖാൻ പരിസരത്തുള്ള ഹമാസ് അംഗങ്ങളുടെ 200ലധികം കോട്ടകൾ ഇതിനോടകം തകർത്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ പ്രദേശത്ത് ഇസ്രയേൽ മൂന്ന് ആക്രമണങ്ങൾ നടത്തിയെന്നും സൈന്യം അറിയിച്ചു.

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുതെന്ന് പലസ്‌തീൻ: അതേസമയം, സാധാരണക്കാരുടെ ജീവൻ രക്ഷിക്കണമെന്നും അവരെ ലക്ഷ്യം വയ്ക്കുന്നത് ഉടൻ നിർത്തണമെന്നുമാണ് പലസ്‌തീൻ പ്രതിനിധികൾ ഇസ്രയേലിനോട് ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഗാസയിൽ 2,50,000-ത്തിലധികം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്‌തതായാണ് യുഎൻ റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും പലസ്‌തീൻ അഭയാർഥികൾക്കായി യുഎൻ ഏജൻസി നടത്തുന്ന സ്‌കൂളുകളിൽ തിങ്ങിനിറഞ്ഞിരിക്കുകയാണ്.

അന്താരാഷ്ട്ര മാനുഷിക നിയമത്തിന്‍റെ എല്ലാ നിയമങ്ങളും ഇസ്രയേൽ ലംഘിക്കുകയാണെന്നാണ് പലസ്തീൻ ആരോപിക്കുന്നത്. അപ്പാർട്ട്‌മെന്‍റ് കെട്ടിടങ്ങൾ, അഭയാർഥി ക്യാമ്പുകൾ, ആശുപത്രികൾ, മറ്റ് മെഡിക്കൽ സൗകര്യങ്ങൾ, യുഎൻആർഡബ്ല്യുഎ സ്‌കൂളുകൾ, പള്ളികൾ, മറ്റ് സിവിലിയൻ സ്വത്തുക്കൾ, വീടുകൾ, റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇസ്രയേൽ ബോധപൂർവം ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ്. ഓരോ നിമിഷവും മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ദ്രോഹം പറഞ്ഞറിയിക്കാനാവാത്തതാണ് എന്നും പലസ്‌തീൻ പ്രതിനിധി പറഞ്ഞു.

ലക്ഷ്യം മുതിർന്ന ഹമാസ് അംഗങ്ങളെന്ന് ഇസ്രയേൽ: എന്നാൽ, ഗാസ മുനമ്പിലെ സാധാരണക്കാരെയല്ല ഇസ്രയേൽ വ്യോമസേന ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ വ്യോമസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ബ്രിഗേഡിയർ ഒമർ ടിഷ്‌ലർ പറഞ്ഞു. 'ഞങ്ങൾ മറുവശത്തുള്ളവരെപ്പോലെ പ്രവർത്തിക്കുന്നില്ല. സാധാരണ ജനങ്ങളെ ഞങ്ങൾ ആക്രമിക്കുന്നില്ല. ഓരോ ആക്രമണത്തിനും പിന്നിൽ ഒരു ലക്ഷ്യമുണ്ട്.' അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന ഹമാസ് അംഗങ്ങളെ വധിക്കുക എന്നതിനാണ് ഇസ്രയേൽ സൈന്യം ഏറ്റവും പ്രാധാന്യം കൊടുക്കുന്നതെന്നും ഐഡിഎഫ് വ്യക്തമാക്കി. ഒക്‌ടോബർ ഏഴിന് ഇസ്രയേൽ പ്രദേശത്ത് നുഴഞ്ഞുകയറിയ 18 ഹമാസ് അംഗങ്ങളെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൈന്യം വധിച്ചതായി ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം രാജ്യത്തിന്‍റെ തെക്കും മധ്യഭാഗവും ലക്ഷ്യമിട്ട് ഹമാസ് ഇസ്രയേലിന് നേരെ 5,000 റോക്കറ്റുകളാണ് തൊടുത്തുവിട്ടത്.

ഇസ്രയേലിനെതിരായി ആക്രമണങ്ങൾ നടത്തുന്ന ഹമാസ് അംഗങ്ങൾക്കെതിരെ ഐഡിഎഫ് ശക്തമായി തിരിച്ചടിക്കും. ഗാസ മുനമ്പിൽ ആക്രമണങ്ങൾ നടത്തുന്നത് തുടരുമെന്നും ഐഡിഎഫ് അറിയിച്ചു. 'ഈ നിമിഷം അവർ ഖേദിക്കും. ഗാസ ഒരിക്കലും പഴയ സ്ഥിതിയിലേക്ക് മടങ്ങില്ല. ഇത്തരത്തിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നവരെ സർവ്വശക്തിയുമെടുത്ത് ഒരു വിട്ടുവീഴ്‌ചയുമില്ലാതെ ഉന്മൂലനം ചെയ്യും' ഐഡിഎഫ് വ്യക്തമാക്കി.

Also read: Hamas Brutality In Israel | കണ്ണില്ലാത്ത ഹമാസ് ക്രൂരത : വയോധികയെ കൊന്ന് ദൃശ്യം അവരുടെ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്‌തു ; ഞെട്ടിത്തരിച്ച് കൊച്ചുമകൾ

ടെൽ അവീവ് (ഇസ്രയേൽ): ഹമാസിന്‍റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേലികളുടെ എണ്ണം 1,200 ആയി ഉയർന്നതായി റിപ്പോർട്ട് (Israel Hamas Conflict Death Toll). അതേസമയം, ഇസ്രയേൽ പലസ്‌തീനിൽ പ്രത്യാക്രമണങ്ങൾ നടത്തുന്നത് തുടരുകയാണ് (Israel Attack In Gaza). 849 പലസ്‌തീനികൾ ഇതുവരെ കൊല്ലപ്പെട്ടതായും 5,350 പേർക്ക് പരിക്കേറ്റതായും ഗാസയിലെ അധികൃതർ അറിയിച്ചു.

ഗാസ മുനമ്പിലെ പലസ്‌തീൻ കേന്ദ്രങ്ങൾ തകർക്കുന്നത് തുടരുകയാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പറഞ്ഞു. ഗാസയിലെ അൽ ഫുർഖാൻ പരിസരത്തുള്ള ഹമാസ് അംഗങ്ങളുടെ 200ലധികം കോട്ടകൾ ഇതിനോടകം തകർത്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ പ്രദേശത്ത് ഇസ്രയേൽ മൂന്ന് ആക്രമണങ്ങൾ നടത്തിയെന്നും സൈന്യം അറിയിച്ചു.

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുതെന്ന് പലസ്‌തീൻ: അതേസമയം, സാധാരണക്കാരുടെ ജീവൻ രക്ഷിക്കണമെന്നും അവരെ ലക്ഷ്യം വയ്ക്കുന്നത് ഉടൻ നിർത്തണമെന്നുമാണ് പലസ്‌തീൻ പ്രതിനിധികൾ ഇസ്രയേലിനോട് ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഗാസയിൽ 2,50,000-ത്തിലധികം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്‌തതായാണ് യുഎൻ റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും പലസ്‌തീൻ അഭയാർഥികൾക്കായി യുഎൻ ഏജൻസി നടത്തുന്ന സ്‌കൂളുകളിൽ തിങ്ങിനിറഞ്ഞിരിക്കുകയാണ്.

അന്താരാഷ്ട്ര മാനുഷിക നിയമത്തിന്‍റെ എല്ലാ നിയമങ്ങളും ഇസ്രയേൽ ലംഘിക്കുകയാണെന്നാണ് പലസ്തീൻ ആരോപിക്കുന്നത്. അപ്പാർട്ട്‌മെന്‍റ് കെട്ടിടങ്ങൾ, അഭയാർഥി ക്യാമ്പുകൾ, ആശുപത്രികൾ, മറ്റ് മെഡിക്കൽ സൗകര്യങ്ങൾ, യുഎൻആർഡബ്ല്യുഎ സ്‌കൂളുകൾ, പള്ളികൾ, മറ്റ് സിവിലിയൻ സ്വത്തുക്കൾ, വീടുകൾ, റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇസ്രയേൽ ബോധപൂർവം ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ്. ഓരോ നിമിഷവും മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ദ്രോഹം പറഞ്ഞറിയിക്കാനാവാത്തതാണ് എന്നും പലസ്‌തീൻ പ്രതിനിധി പറഞ്ഞു.

ലക്ഷ്യം മുതിർന്ന ഹമാസ് അംഗങ്ങളെന്ന് ഇസ്രയേൽ: എന്നാൽ, ഗാസ മുനമ്പിലെ സാധാരണക്കാരെയല്ല ഇസ്രയേൽ വ്യോമസേന ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ വ്യോമസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ബ്രിഗേഡിയർ ഒമർ ടിഷ്‌ലർ പറഞ്ഞു. 'ഞങ്ങൾ മറുവശത്തുള്ളവരെപ്പോലെ പ്രവർത്തിക്കുന്നില്ല. സാധാരണ ജനങ്ങളെ ഞങ്ങൾ ആക്രമിക്കുന്നില്ല. ഓരോ ആക്രമണത്തിനും പിന്നിൽ ഒരു ലക്ഷ്യമുണ്ട്.' അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന ഹമാസ് അംഗങ്ങളെ വധിക്കുക എന്നതിനാണ് ഇസ്രയേൽ സൈന്യം ഏറ്റവും പ്രാധാന്യം കൊടുക്കുന്നതെന്നും ഐഡിഎഫ് വ്യക്തമാക്കി. ഒക്‌ടോബർ ഏഴിന് ഇസ്രയേൽ പ്രദേശത്ത് നുഴഞ്ഞുകയറിയ 18 ഹമാസ് അംഗങ്ങളെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൈന്യം വധിച്ചതായി ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം രാജ്യത്തിന്‍റെ തെക്കും മധ്യഭാഗവും ലക്ഷ്യമിട്ട് ഹമാസ് ഇസ്രയേലിന് നേരെ 5,000 റോക്കറ്റുകളാണ് തൊടുത്തുവിട്ടത്.

ഇസ്രയേലിനെതിരായി ആക്രമണങ്ങൾ നടത്തുന്ന ഹമാസ് അംഗങ്ങൾക്കെതിരെ ഐഡിഎഫ് ശക്തമായി തിരിച്ചടിക്കും. ഗാസ മുനമ്പിൽ ആക്രമണങ്ങൾ നടത്തുന്നത് തുടരുമെന്നും ഐഡിഎഫ് അറിയിച്ചു. 'ഈ നിമിഷം അവർ ഖേദിക്കും. ഗാസ ഒരിക്കലും പഴയ സ്ഥിതിയിലേക്ക് മടങ്ങില്ല. ഇത്തരത്തിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നവരെ സർവ്വശക്തിയുമെടുത്ത് ഒരു വിട്ടുവീഴ്‌ചയുമില്ലാതെ ഉന്മൂലനം ചെയ്യും' ഐഡിഎഫ് വ്യക്തമാക്കി.

Also read: Hamas Brutality In Israel | കണ്ണില്ലാത്ത ഹമാസ് ക്രൂരത : വയോധികയെ കൊന്ന് ദൃശ്യം അവരുടെ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്‌തു ; ഞെട്ടിത്തരിച്ച് കൊച്ചുമകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.