ETV Bharat / international

കാബൂള്‍ വിമാനത്താവളം വ്യക്തമായ കരാറില്ലാതെ ഏറ്റെടുക്കില്ലെന്ന് ഖത്തര്‍

വിവിധ വിഷയങ്ങളില്‍ ഖത്തറുമായും തുർക്കിയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പ്രതികരിച്ചു.

author img

By

Published : Sep 15, 2021, 7:53 AM IST

Qatar  Kabul airport  കാബൂള്‍ വിമാനത്താവളം  ഖത്തര്‍  Taliban  Turkey  തുര്‍ക്കി  Qatar Foreign Minister Sheikh Mohammed bin Abdulrahman Al Thani  Sheikh Mohammed bin Abdulrahman Al Thani  ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി  താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്  സബീഹുല്ല മുജാഹിദ്
കാബൂള്‍ വിമാനത്താവളം വ്യക്തമായ കരാറില്ലാതെ ഏറ്റെടുക്കില്ലെന്ന് ഖത്തര്‍

ദോഹ: താലിബാൻ ഉൾപ്പെടെയുള്ള എല്ലാ കക്ഷികളുമായും വ്യക്തമായ കരാറുകളില്ലാതെ കാബൂൾ വിമാനത്താവളത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് ഖത്തർ. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുര്‍റഹ്മാൻ അൽതാനിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്‌തു.

ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണെന്നും വിദേശ സഹായം സ്വീകരിക്കാൻ താലിബാനെ പ്രേരിപ്പിക്കുന്നുണ്ടെന്നും അൽതാനി കൂട്ടിച്ചേര്‍ത്തു. അടുത്തിടെ അഫ്‌ഗാനിലെത്തിയ ഖത്തര്‍ വിദേശകാര്യ മന്ത്രി താലിബാനുമായി ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം വിവിധ വിഷയങ്ങളില്‍ ഖത്തറുമായും തുർക്കിയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പ്രതികരിച്ചു. ഓഗസ്റ്റ് 31ന് ശേഷം രാജ്യത്ത് ഒരു വിദേശ സൈനിക സാന്നിധ്യവും അംഗീകരിക്കില്ലെന്നും താലിബാന്‍ വക്താവ് ആവർത്തിച്ചു.

താലിബാനുമായി ചര്‍ച്ചകള്‍ നടക്കുന്ന കാര്യം തുര്‍ക്കിയും സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷ നിയന്ത്രണം നിലനിർത്തുമ്പോൾ ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യാൻ താലിബാൻ ആവശ്യപ്പെട്ടതായും ഈ ഓഫര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും തുര്‍ക്കി പ്രതികരിച്ചു.

also read: ഊർജ ഉത്പാദനത്തിൽ ഇന്ത്യ-യുഎസ് സഹകരണം; യുഎസ് നിയമ നിർമാണത്തിനൊരുങ്ങുന്നു

യുഎസിന്‍റെ പിന്മാറ്റത്തിന് പിന്നാലെ നിരവധി ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ കാബുളിലേക്ക് സര്‍വീസ് നടത്തിയിരുന്നു. ഖത്തര്‍ പ്രതിനിധികളേയും വിദേശ പാസ്‌പോർട്ട് ഉടമകളെയുമാണ് ഇവ വഹിച്ചിരുന്നത്. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സേന കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുന്നതില്‍ പ്രധാന പങ്ക് വഹിച്ച രാജ്യം കൂടിയാണ് ഖത്തര്‍.

ദോഹ: താലിബാൻ ഉൾപ്പെടെയുള്ള എല്ലാ കക്ഷികളുമായും വ്യക്തമായ കരാറുകളില്ലാതെ കാബൂൾ വിമാനത്താവളത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് ഖത്തർ. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുര്‍റഹ്മാൻ അൽതാനിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്‌തു.

ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണെന്നും വിദേശ സഹായം സ്വീകരിക്കാൻ താലിബാനെ പ്രേരിപ്പിക്കുന്നുണ്ടെന്നും അൽതാനി കൂട്ടിച്ചേര്‍ത്തു. അടുത്തിടെ അഫ്‌ഗാനിലെത്തിയ ഖത്തര്‍ വിദേശകാര്യ മന്ത്രി താലിബാനുമായി ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം വിവിധ വിഷയങ്ങളില്‍ ഖത്തറുമായും തുർക്കിയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പ്രതികരിച്ചു. ഓഗസ്റ്റ് 31ന് ശേഷം രാജ്യത്ത് ഒരു വിദേശ സൈനിക സാന്നിധ്യവും അംഗീകരിക്കില്ലെന്നും താലിബാന്‍ വക്താവ് ആവർത്തിച്ചു.

താലിബാനുമായി ചര്‍ച്ചകള്‍ നടക്കുന്ന കാര്യം തുര്‍ക്കിയും സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷ നിയന്ത്രണം നിലനിർത്തുമ്പോൾ ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യാൻ താലിബാൻ ആവശ്യപ്പെട്ടതായും ഈ ഓഫര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും തുര്‍ക്കി പ്രതികരിച്ചു.

also read: ഊർജ ഉത്പാദനത്തിൽ ഇന്ത്യ-യുഎസ് സഹകരണം; യുഎസ് നിയമ നിർമാണത്തിനൊരുങ്ങുന്നു

യുഎസിന്‍റെ പിന്മാറ്റത്തിന് പിന്നാലെ നിരവധി ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ കാബുളിലേക്ക് സര്‍വീസ് നടത്തിയിരുന്നു. ഖത്തര്‍ പ്രതിനിധികളേയും വിദേശ പാസ്‌പോർട്ട് ഉടമകളെയുമാണ് ഇവ വഹിച്ചിരുന്നത്. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സേന കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുന്നതില്‍ പ്രധാന പങ്ക് വഹിച്ച രാജ്യം കൂടിയാണ് ഖത്തര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.