ETV Bharat / international

ഇസ്രയേൽ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 61 കുട്ടികള്‍ ഉള്‍പ്പടെ 212 പലസ്‌തീനികള്‍

author img

By

Published : May 18, 2021, 12:48 PM IST

സംഘർഷത്തിൽ ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് മൂവായിരത്തിലധികം റോക്കറ്റുകളാണ് വർഷിച്ചത്. ഇസ്രയേലിൽ രണ്ട് കുട്ടികളും ഒരു ഇന്ത്യൻ പൗരനും ഉൾപ്പെടെ പത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വെടിനിർത്തലിന് പിന്തുണ അറിയിച്ചതായും റിപ്പോർട്ട്

Gaza  Israel-Palestine conflict  ഇസ്രായേൽ-പലസ്‌തീൻ സംഘർഷം  ഗാസയിൽ മരണസംഖ്യ  വ്യോമാക്രമണം  Israel-Palestine conflict Calls for ceasefire grow as Gaza death toll crosses 200
ഇസ്രായേൽ-പലസ്‌തീൻ സംഘർഷം: 61 കുട്ടികൾ ഉൾപ്പെടെ 212 പലസ്‌തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗസ: ഇസ്രയേൽ-പലസ്‌തീൻ സംഘർഷം തുടർച്ചയായ രണ്ടാം ആഴ്‌ചയിലേക്ക് നീങ്ങുമ്പോൾ ഗസയിൽ മരണസംഖ്യ 200 കവിഞ്ഞു. 1,500ഓളം പലസ്‌തീനികൾക്ക് പരിക്കേറ്റു. 212 പലസ്‌തീനികൾ മരിച്ചതായി അന്താരാഷ്‌ട്ര മാധ്യമം അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. മരിച്ചവരിൽ 61 കുട്ടികളും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം 41 പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. എന്നാൽ മരിച്ചവർ തീവ്രവാദികളാണെന്നാണ് ഇസ്രയേലിൻ്റെ വാദം. സംഘർഷത്തിൽ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് മൂവായിരത്തിലധികം റോക്കറ്റുകളാണ് വർഷിച്ചത്. ഇസ്രയേലിൽ രണ്ട് കുട്ടികളും ഒരു ഇന്ത്യൻ പൗരനും ഉൾപ്പെടെ പത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തു.

ഇടപെട്ട് വൈറ്റ് ഹൗസ്

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചിരുന്നു. വെടിനിർത്തലിന് പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ട്. ഇതിനിടെ ബൈഡന്‍ ഇസ്രയേല്‍ പ്രസിഡൻ്റ് ബെഞ്ചമിന്‍ നെതന്യാഹുവിനേയും പലസ്‌തീന്‍ പ്രസിഡൻ്റ് മഹ്‌മൂദ് അബ്ബാസിനേയും ഫോണിൽ വിളിച്ച് സ്ഥിതിഗതികളിലെ ആശങ്കയറിയിച്ചു. മാധ്യമ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ സ്ഥിതി ചെയ്‌തിരുന്ന കെട്ടിടം തകര്‍ത്തതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

പലായനം ചെയ്ത് പലസ്തീനികള്‍

ഇസ്രായേൽ-പലസ്‌തീൻ സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ പതിനായിരത്തിലധികം പേര്‍ പലായനം ചെയ്തതായി യുഎന്‍ വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണങ്ങളില്‍ അയല്‍ രാജ്യങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ്. ലെബനന്‍ അതിര്‍ത്തിയില്‍ രണ്ട് പലസ്‌തീന്‍ അനുകൂലികളെ ഇസ്രയേല്‍ സൈന്യം വെടിവച്ച് കൊന്നതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഓപ്പറേഷൻ ഗാർഡിയൻ ഓഫ് ദി വാളുമായി മുന്നോട്ട് പോകാൻ നെതന്യാഹു ഐഡിഎഫിനോട് നിർദേശിച്ചതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലെ എല്ലാ നിവാസികൾക്കും സമാധാനവും സുരക്ഷയും പുനസ്ഥാപിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഞങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

തുടക്കം കുറിച്ച് ഇസ്രയേല്‍

ഇരുപതുലക്ഷത്തിലേറെ പലസ്‌തീന്‍കാര്‍ പാര്‍ക്കുന്ന ഗസയുടെ നിയന്ത്രണം കൈയാളുന്ന ഹമാസും ഇസ്രയേല്‍ സേനയും തമ്മിലാണ് ഏറ്റുമുട്ടല്‍. കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലേക്കുള്ള പ്രധാനകവാടം അടച്ച് റമദാൻ കാലത്തെ പലസ്‌തീന്‍കാരുടെ ഒത്തുകൂടല്‍ ഇസ്രായേല്‍ തടഞ്ഞതാണ് സംഘര്‍ഷത്തിൻ്റെ തുടക്കം. സംഘര്‍ഷം വെസ്റ്റ് ബാങ്കിലേക്കും വ്യാപിച്ചതോടെ ഗസ അതിര്‍ത്തിയില്‍ യുദ്ധസന്നാഹത്തിലാണ് ഇസ്രായേല്‍. തിരിച്ചടിക്കാന്‍ ഒരുങ്ങി ഹമാസും. 2014-ല്‍ ഹമാസും ഇസ്രയേല്‍ സേനയും തമ്മില്‍ നടന്ന സംഘര്‍ഷത്തിനുശേഷം പിന്നീട് ഇപ്പോഴാണ് ഇത്ര രൂക്ഷമായ ഏറ്റുമുട്ടല്‍. അന്ന് ഏഴാഴ്ച നീണ്ട ഏറ്റുമുട്ടല്‍ ഒടുങ്ങിയപ്പോള്‍ 2,300 ജീവനുകള്‍ നഷ്‌ടമായി. പതിവുപോലെ അതില്‍ മഹാഭൂരിപക്ഷവും പലസ്‌തീന്‍കാരായിരുന്നു.

Read more: ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡന്‍

Read more: ഇസ്രയേൽ-ഹമാസ് സംഘർഷം : പ്രതിഷേധവുമായി വെസ്‌റ്റ് ബാങ്ക്

Read more: ഹമാസ് ഇസ്രയേലിലേക്കുള്ള വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് ബൈഡൻ

ഗസ: ഇസ്രയേൽ-പലസ്‌തീൻ സംഘർഷം തുടർച്ചയായ രണ്ടാം ആഴ്‌ചയിലേക്ക് നീങ്ങുമ്പോൾ ഗസയിൽ മരണസംഖ്യ 200 കവിഞ്ഞു. 1,500ഓളം പലസ്‌തീനികൾക്ക് പരിക്കേറ്റു. 212 പലസ്‌തീനികൾ മരിച്ചതായി അന്താരാഷ്‌ട്ര മാധ്യമം അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. മരിച്ചവരിൽ 61 കുട്ടികളും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം 41 പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. എന്നാൽ മരിച്ചവർ തീവ്രവാദികളാണെന്നാണ് ഇസ്രയേലിൻ്റെ വാദം. സംഘർഷത്തിൽ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് മൂവായിരത്തിലധികം റോക്കറ്റുകളാണ് വർഷിച്ചത്. ഇസ്രയേലിൽ രണ്ട് കുട്ടികളും ഒരു ഇന്ത്യൻ പൗരനും ഉൾപ്പെടെ പത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തു.

ഇടപെട്ട് വൈറ്റ് ഹൗസ്

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചിരുന്നു. വെടിനിർത്തലിന് പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ട്. ഇതിനിടെ ബൈഡന്‍ ഇസ്രയേല്‍ പ്രസിഡൻ്റ് ബെഞ്ചമിന്‍ നെതന്യാഹുവിനേയും പലസ്‌തീന്‍ പ്രസിഡൻ്റ് മഹ്‌മൂദ് അബ്ബാസിനേയും ഫോണിൽ വിളിച്ച് സ്ഥിതിഗതികളിലെ ആശങ്കയറിയിച്ചു. മാധ്യമ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ സ്ഥിതി ചെയ്‌തിരുന്ന കെട്ടിടം തകര്‍ത്തതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

പലായനം ചെയ്ത് പലസ്തീനികള്‍

ഇസ്രായേൽ-പലസ്‌തീൻ സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ പതിനായിരത്തിലധികം പേര്‍ പലായനം ചെയ്തതായി യുഎന്‍ വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണങ്ങളില്‍ അയല്‍ രാജ്യങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ്. ലെബനന്‍ അതിര്‍ത്തിയില്‍ രണ്ട് പലസ്‌തീന്‍ അനുകൂലികളെ ഇസ്രയേല്‍ സൈന്യം വെടിവച്ച് കൊന്നതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഓപ്പറേഷൻ ഗാർഡിയൻ ഓഫ് ദി വാളുമായി മുന്നോട്ട് പോകാൻ നെതന്യാഹു ഐഡിഎഫിനോട് നിർദേശിച്ചതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലെ എല്ലാ നിവാസികൾക്കും സമാധാനവും സുരക്ഷയും പുനസ്ഥാപിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഞങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

തുടക്കം കുറിച്ച് ഇസ്രയേല്‍

ഇരുപതുലക്ഷത്തിലേറെ പലസ്‌തീന്‍കാര്‍ പാര്‍ക്കുന്ന ഗസയുടെ നിയന്ത്രണം കൈയാളുന്ന ഹമാസും ഇസ്രയേല്‍ സേനയും തമ്മിലാണ് ഏറ്റുമുട്ടല്‍. കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലേക്കുള്ള പ്രധാനകവാടം അടച്ച് റമദാൻ കാലത്തെ പലസ്‌തീന്‍കാരുടെ ഒത്തുകൂടല്‍ ഇസ്രായേല്‍ തടഞ്ഞതാണ് സംഘര്‍ഷത്തിൻ്റെ തുടക്കം. സംഘര്‍ഷം വെസ്റ്റ് ബാങ്കിലേക്കും വ്യാപിച്ചതോടെ ഗസ അതിര്‍ത്തിയില്‍ യുദ്ധസന്നാഹത്തിലാണ് ഇസ്രായേല്‍. തിരിച്ചടിക്കാന്‍ ഒരുങ്ങി ഹമാസും. 2014-ല്‍ ഹമാസും ഇസ്രയേല്‍ സേനയും തമ്മില്‍ നടന്ന സംഘര്‍ഷത്തിനുശേഷം പിന്നീട് ഇപ്പോഴാണ് ഇത്ര രൂക്ഷമായ ഏറ്റുമുട്ടല്‍. അന്ന് ഏഴാഴ്ച നീണ്ട ഏറ്റുമുട്ടല്‍ ഒടുങ്ങിയപ്പോള്‍ 2,300 ജീവനുകള്‍ നഷ്‌ടമായി. പതിവുപോലെ അതില്‍ മഹാഭൂരിപക്ഷവും പലസ്‌തീന്‍കാരായിരുന്നു.

Read more: ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡന്‍

Read more: ഇസ്രയേൽ-ഹമാസ് സംഘർഷം : പ്രതിഷേധവുമായി വെസ്‌റ്റ് ബാങ്ക്

Read more: ഹമാസ് ഇസ്രയേലിലേക്കുള്ള വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് ബൈഡൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.