മോസ്കോ : റഷ്യയിലെ കംചത്ക മേഖലയിൽ 28 പേരുമായി കാണാതായ യാത്രാവിമാനം ചൊവ്വാഴ്ച കടലിൽ തകർന്നുവീണെന്ന് റിപ്പോർട്ട്. മോസ്‌കോ തലസ്ഥാനമായ പെട്രോപാവ്‌ലോവ്സ്ക് - കാംചാറ്റ്സ്കിയിൽ നിന്ന് കാംചട്കയുടെ വടക്ക് ഭാഗത്തുള്ള പാലാനയിലേക്ക് പോകുകയായിരുന്ന അന്‍റോനോവ് ആൻ -26 എന്ന വിമാനമാണ് കാണാതായത്.
പറന്നുയർന്ന് ഏതാനും മിനുട്ടുകള്‍ക്ക് ശേഷം വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയും റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്‌തു. ജീവനക്കാരടക്കം 28 പേരാണ് വിമാനത്തിലൂണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ 12 വയസിന് താഴെയുള്ള കുട്ടികളാണ്.
also read: ഫിലിപ്പൈൻസിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തില്‍ മരണം 50 ആയി
വിമാനം തകർന്നുവീണ മേഖലയില്‍ തെരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിരവധി കപ്പലുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ട്രാൻപോർട്ട് പ്രോസിക്യൂട്ടർ അറിയിച്ചു.