ETV Bharat / international

യുകെയിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ ചികിത്സ ആരംഭിച്ചു

author img

By

Published : May 21, 2020, 5:38 PM IST

ബ്രൈറ്റണ്‍, സസെക്‌സ്, ജോണ്‍ റാഡ്ക്ലിഫ് എന്നീ ആശുപത്രികളിലാണ് മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

Hydroxychloroquine  Hydroxychloroquine trial  chloroquine hydroxychloroquine  Brighton and sussex university hospitals  john radcliffe hospital in oxford  University of Oxford  Hydroxychloroquine trial in UK  ഹൈഡ്രോക്‌സിക്ലോറോക്വിൻ ചികിത്സ  ഹൈഡ്രോക്‌സിക്ലോറോക്വിൻ  യുകെ  ബ്രിട്ടൻ  ലണ്ടൻ  യുകെയിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ ചികിത്സ  ഹൈഡ്രോക്‌സിക്ലോറോക്വിൻ ചികിത്സ ആരംഭിച്ചു
യുകെയിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ ചികിത്സ ആരംഭിച്ചു

ലണ്ടൻ: ബ്രിട്ടനില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മലേറിയയുടെ മരുന്നായ ക്ലോറോക്വിൻ, ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്നിവ ഉപയോഗിച്ചുള്ള ചികിത്സ ആരംഭിച്ചു. ബ്രൈറ്റണ്‍, സസെക്‌സ്, ജോണ്‍ റാഡ്ക്ലിഫ് എന്നീ ആശുപത്രികളിലാണ് ആദ്യ ഘട്ടമായി മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. അവർക്ക് മൂന്ന് മാസത്തേക്ക് ഹൈഡ്രോക്‌സിക്ലോറോക്വിൻ അല്ലെങ്കിൽ പ്ലേസിബോ മരുന്നുകൾ നൽകും. ബ്രിട്ടനില്‍ ആദ്യമായിട്ടാണ് മരുന്നു നല്‍കുന്നത്. വർഷാവസാനത്തോടെ ഫലങ്ങൾ പ്രതീക്ഷിക്കുന്നതായി ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് അറിയിച്ചു.

യുകെയിലെ കൊവിഡ് രോഗികൾക്ക് നേരിട്ട് പരിചരണം നൽകിയിട്ടുള്ള, രോഗം സ്ഥിരീകരിച്ചിട്ടില്ലാത്ത ആര്‍ക്കും പരീക്ഷണ ചികിത്സ നടത്താം. ഇതിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധിക്കുന്നത് തടയാൻ ഈ മരുന്നുകൾക്ക് കഴിയുമോ എന്ന് കണ്ടെത്താനാകും. ക്ലോറോക്വിൻ അല്ലെങ്കിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്നിവ ഫലപ്രദമാണോ അല്ലയോ എന്ന് ഇതുവരെ വ്യക്തമല്ലെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ നിക്കോളാസ് വൈറ്റ് പറഞ്ഞു.

അതേസമയം ഇത് പോലുള്ള ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങൾ പ്രതിരോധ മരുന്നുകൾ കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ലോറോക്വിൻ, ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്നിവക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെങ്കിൽ ഇവ അവിശ്വസനീയമാംവിധം വിലപ്പെട്ടതാണെന്ന് ബ്രൈടൺ, സസെക്‌സ് എന്നിവിടങ്ങളിലെ ആരോഗ്യ വിഭാഗം മേധാവി പ്രൊഫസർ മാർട്ടിൻ ല്യുവെലിന്‍ പറഞ്ഞു.

ലണ്ടൻ: ബ്രിട്ടനില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മലേറിയയുടെ മരുന്നായ ക്ലോറോക്വിൻ, ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്നിവ ഉപയോഗിച്ചുള്ള ചികിത്സ ആരംഭിച്ചു. ബ്രൈറ്റണ്‍, സസെക്‌സ്, ജോണ്‍ റാഡ്ക്ലിഫ് എന്നീ ആശുപത്രികളിലാണ് ആദ്യ ഘട്ടമായി മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. അവർക്ക് മൂന്ന് മാസത്തേക്ക് ഹൈഡ്രോക്‌സിക്ലോറോക്വിൻ അല്ലെങ്കിൽ പ്ലേസിബോ മരുന്നുകൾ നൽകും. ബ്രിട്ടനില്‍ ആദ്യമായിട്ടാണ് മരുന്നു നല്‍കുന്നത്. വർഷാവസാനത്തോടെ ഫലങ്ങൾ പ്രതീക്ഷിക്കുന്നതായി ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് അറിയിച്ചു.

യുകെയിലെ കൊവിഡ് രോഗികൾക്ക് നേരിട്ട് പരിചരണം നൽകിയിട്ടുള്ള, രോഗം സ്ഥിരീകരിച്ചിട്ടില്ലാത്ത ആര്‍ക്കും പരീക്ഷണ ചികിത്സ നടത്താം. ഇതിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധിക്കുന്നത് തടയാൻ ഈ മരുന്നുകൾക്ക് കഴിയുമോ എന്ന് കണ്ടെത്താനാകും. ക്ലോറോക്വിൻ അല്ലെങ്കിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്നിവ ഫലപ്രദമാണോ അല്ലയോ എന്ന് ഇതുവരെ വ്യക്തമല്ലെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ നിക്കോളാസ് വൈറ്റ് പറഞ്ഞു.

അതേസമയം ഇത് പോലുള്ള ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങൾ പ്രതിരോധ മരുന്നുകൾ കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ലോറോക്വിൻ, ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്നിവക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെങ്കിൽ ഇവ അവിശ്വസനീയമാംവിധം വിലപ്പെട്ടതാണെന്ന് ബ്രൈടൺ, സസെക്‌സ് എന്നിവിടങ്ങളിലെ ആരോഗ്യ വിഭാഗം മേധാവി പ്രൊഫസർ മാർട്ടിൻ ല്യുവെലിന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.