ETV Bharat / international

സ്‌ത്രീകൾക്കെതിരൊയ വിവാദ പരാമർശം; പാക് പ്രധാന മന്ത്രിക്കെതിരെ മനുഷ്യാവകാശ സംഘടനകൾ

author img

By

Published : Jun 25, 2021, 11:11 AM IST

സ്‌ത്രീകളുടെ അൽപ്പവസ്ത്ര ധാരിയായതുകൊണ്ടാണ് രാജ്യത്ത് ബലാൽസംഗങ്ങൾ വർധിക്കുന്നതെന്ന പാക് പ്രധാന മന്ത്രി ചാനലിന് നൽകിയ അഭിമുഖമാണ് വിവാദത്തിന് തുടക്കമിട്ടത്.

Human Rights Commission of Pakistan  Human rights groups in Pakistan  Imran Khan's public apology  Imran Khan remarks on rape  Pakistan PM Imran Khan  Imran Khan  Women's Action Forum  Tehrik-e-Niswan  Aurat March  Pakistan Institute of Labour Education and Research  Imran Khan controversial remarks  സ്‌ത്രീകൾക്കെതിരൊയ വിവാദ പരാമർശം; പാക് പ്രധാന മന്ത്രിക്കെതിരെ മനുഷ്യാവകാശ സംഘടനകൾ  ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ഓഫ് പാകിസ്ഥാൻ  ഇമ്രാന്‍ഖാന്‍  പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമർശം
സ്‌ത്രീകൾക്കെതിരൊയ വിവാദ പരാമർശം; പാക് പ്രധാന മന്ത്രിക്കെതിരെ മനുഷ്യാവകാശ സംഘടനകൾ

കറാച്ചി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സ്‌ത്രീകൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവുമായി പാകിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകൾ. സ്‌ത്രീകളുടെ മോശമായ വസ്ത്രധാരണ രീതി കൊണ്ടാണ് രാജ്യത്ത് ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതെന്ന മന്ത്രിയുടെ പരാമർശം വന്‍ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇമ്രാൻ ഖാന്‍റെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ ഓഫ് പാകിസ്ഥാൻ (എച്ച്ആർസിപി) പറഞ്ഞു.

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ലൈംഗിക അതിക്രമങ്ങളെ നിസാരവത്കരിക്കുന്നത്. ഇത് സമൂഹത്തിൽ സ്‌ത്രീകളെ ഇരകളായും പുരുഷന്മാരെ 'നിസ്സഹായരായ' ആക്രമണകാരികളായും ചിത്രീകരിക്കുന്നു. ഈ കാഴ്ചപ്പാട് അപകടകരമാണ്. ഭരണകക്ഷിയിലെ നിരവധി വനിതാ അംഗങ്ങൾ പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ യുക്തിരഹിതമായ രീതിയിൽ ന്യായീകരിച്ചത് നിരാശാജനകമാണെന്ന് എച്ച്ആർ‌സി‌പി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Also read: കൊവിഡ് കാലത്ത് ലഹരി ഉപയോഗം വർധിച്ചതായി യു.എൻ റിപ്പോർട്ട്

പ്രധാനമന്ത്രി ഉടനടി പരസ്യമായി മാപ്പ് പറയണം. ബലാത്സംഗം എങ്ങനെ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ തെറ്റായ ധാരണ പാകിസ്ഥാനിൽ ഗുരുതരവും വ്യാപകവുമായ കുറ്റകൃത്യങ്ങൾ വർധിപ്പിക്കുമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. സ്ത്രീ അൽപ്പവസ്ത്ര ധാരിയായതുകൊണ്ടാണ് രാജ്യത്ത് ലൈംഗികാതിക്രമങ്ങൾ കൂടുന്നതെന്ന് ഇമ്രാന്‍ ഖാന്‍ എച്ച്ബി‌ഒയിൽ നൽകിയ അഭിമുഖമാണ് വിവാദമായത്. സ്ത്രീകൾ പർദ ധരിക്കുന്നത് പ്രലോഭനങ്ങൾ ഒഴിവാക്കുമെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഇമ്രാൻ ഖാന്‍റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് രംഗത്തെത്തിയത്. പാകിസ്ഥാനിൽ ബലാത്സംഗം വർധിക്കുന്നത് സ്ത്രീകളുടെ മിതമായ വസ്ത്രധാരണ രീതി കൊണ്ടാണെന്ന ഇമ്രാൻ ഖാന്‍റെ ന്യായീകരണം ഭയാനകമാണെന്നും ലൈംഗിക അതിക്രമങ്ങൾക്ക് വസ്ത്രങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും എഴുത്തുകാരനായ ഷഹ്മീർ സാനി പറഞ്ഞു.

Also read: കൊവിഡ് മൂന്നാം തരംഗത്തിൽ വലഞ്ഞ് ആഫ്രിക്ക: രോഗികളുടെ എണ്ണത്തിൽ വൻ വർധന

കറാച്ചി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സ്‌ത്രീകൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവുമായി പാകിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകൾ. സ്‌ത്രീകളുടെ മോശമായ വസ്ത്രധാരണ രീതി കൊണ്ടാണ് രാജ്യത്ത് ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതെന്ന മന്ത്രിയുടെ പരാമർശം വന്‍ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇമ്രാൻ ഖാന്‍റെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ ഓഫ് പാകിസ്ഥാൻ (എച്ച്ആർസിപി) പറഞ്ഞു.

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ലൈംഗിക അതിക്രമങ്ങളെ നിസാരവത്കരിക്കുന്നത്. ഇത് സമൂഹത്തിൽ സ്‌ത്രീകളെ ഇരകളായും പുരുഷന്മാരെ 'നിസ്സഹായരായ' ആക്രമണകാരികളായും ചിത്രീകരിക്കുന്നു. ഈ കാഴ്ചപ്പാട് അപകടകരമാണ്. ഭരണകക്ഷിയിലെ നിരവധി വനിതാ അംഗങ്ങൾ പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ യുക്തിരഹിതമായ രീതിയിൽ ന്യായീകരിച്ചത് നിരാശാജനകമാണെന്ന് എച്ച്ആർ‌സി‌പി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Also read: കൊവിഡ് കാലത്ത് ലഹരി ഉപയോഗം വർധിച്ചതായി യു.എൻ റിപ്പോർട്ട്

പ്രധാനമന്ത്രി ഉടനടി പരസ്യമായി മാപ്പ് പറയണം. ബലാത്സംഗം എങ്ങനെ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ തെറ്റായ ധാരണ പാകിസ്ഥാനിൽ ഗുരുതരവും വ്യാപകവുമായ കുറ്റകൃത്യങ്ങൾ വർധിപ്പിക്കുമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. സ്ത്രീ അൽപ്പവസ്ത്ര ധാരിയായതുകൊണ്ടാണ് രാജ്യത്ത് ലൈംഗികാതിക്രമങ്ങൾ കൂടുന്നതെന്ന് ഇമ്രാന്‍ ഖാന്‍ എച്ച്ബി‌ഒയിൽ നൽകിയ അഭിമുഖമാണ് വിവാദമായത്. സ്ത്രീകൾ പർദ ധരിക്കുന്നത് പ്രലോഭനങ്ങൾ ഒഴിവാക്കുമെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഇമ്രാൻ ഖാന്‍റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് രംഗത്തെത്തിയത്. പാകിസ്ഥാനിൽ ബലാത്സംഗം വർധിക്കുന്നത് സ്ത്രീകളുടെ മിതമായ വസ്ത്രധാരണ രീതി കൊണ്ടാണെന്ന ഇമ്രാൻ ഖാന്‍റെ ന്യായീകരണം ഭയാനകമാണെന്നും ലൈംഗിക അതിക്രമങ്ങൾക്ക് വസ്ത്രങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും എഴുത്തുകാരനായ ഷഹ്മീർ സാനി പറഞ്ഞു.

Also read: കൊവിഡ് മൂന്നാം തരംഗത്തിൽ വലഞ്ഞ് ആഫ്രിക്ക: രോഗികളുടെ എണ്ണത്തിൽ വൻ വർധന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.