ധാക്ക: പീഡനക്കേസുകളിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന നിർദേശത്തിന് ബംഗ്ലാദേശ് സർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിർദേശം അംഗീകരിച്ചതെന്ന് നിയമമന്ത്രി അനിസുൽ ഹുക്ക് പറഞ്ഞു. നിലവിലുള്ള ജീവപര്യന്തം ശിക്ഷയിൽ നിന്ന് വധശിക്ഷ നടപ്പാക്കാൻ അനുവദിക്കുന്ന ഓർഡിനൻസ് ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൽ ഹമീദ് ഉടൻ തന്നെ പ്രഖ്യാപിക്കും. രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും ഹുക്ക് പറഞ്ഞു.
ബംഗ്ലാദേശിൽ പീഡനക്കേസുകളിൽ വധശിക്ഷയ്ക്ക് അനുമതി - death penalty for rape in Bangladesh
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിർദേശം അംഗീകരിച്ചതെന്ന് നിയമ മന്ത്രി അനിസുൽ ഹുക്ക് പറഞ്ഞു
ബംഗ്ലാദേശിൽ പീഡനക്കേസുകളിൽ വധശിക്ഷയ്ക്ക് അനുമതി നൽകി
ധാക്ക: പീഡനക്കേസുകളിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന നിർദേശത്തിന് ബംഗ്ലാദേശ് സർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിർദേശം അംഗീകരിച്ചതെന്ന് നിയമമന്ത്രി അനിസുൽ ഹുക്ക് പറഞ്ഞു. നിലവിലുള്ള ജീവപര്യന്തം ശിക്ഷയിൽ നിന്ന് വധശിക്ഷ നടപ്പാക്കാൻ അനുവദിക്കുന്ന ഓർഡിനൻസ് ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൽ ഹമീദ് ഉടൻ തന്നെ പ്രഖ്യാപിക്കും. രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും ഹുക്ക് പറഞ്ഞു.