ETV Bharat / international

ജി-20 ഉച്ചകോടി: ആറ് രാഷ്ട്രത്തലവൻന്മാരുമായി നരേന്ദ്രമോദി ചർച്ച നടത്തി

author img

By

Published : Jun 30, 2019, 12:26 PM IST

Updated : Jun 30, 2019, 12:50 PM IST

വ്യാപാരം, ഭീകരവിരുദ്ധ പ്രവർത്തനം, പ്രതിരോധം, സമുദ്രസുരക്ഷ, കായികം എന്നീ വിഷയങ്ങളിലാണ് ചർച്ച നടന്നത്.

ജി-20 ഉച്ചകോടി

ഒസാക: ജി- 20 ഉച്ചകോടിയുടെ അവസാനദിനമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് രാജ്യത്തലവൻന്മാരുമായി ചർച്ചകൾ നടത്തി. ഒസാക്കയിൽ നടന്ന ഉച്ചക്കോടിയിൽ ഇൻഡൊനേഷ്യ, ബ്രസീൽ, തുർക്കി, ഓസ്ട്രേലിയ, സിങ്കപ്പൂർ, ചിലി എന്നീ രാജ്യത്തലവൻന്മാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. വ്യാപാരം, ഭീകരവിരുദ്ധ പ്രവർത്തനം, പ്രതിരോധം, സമുദ്രസുരക്ഷ, കായികം എന്നീ വിഷയങ്ങളിലാണ് ചർച്ച നടന്നത്.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഇന്തൊനീഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോദോ, ബ്രസീൽ പ്രസിഡന്‍റ് ജയിർ ബൊൽസനാരോ, തുർക്കി പ്രസിഡന്‍റ് തയീപ് എർദോഗൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂങ്, ചിലെ പ്രസിഡന്‍റ് സെബാസ്റ്റ്യൻ പിനേര തുടങ്ങിയ പ്രമുഖ രാഷ്ട്രത്തലവന്മാരും ജി-20 ഉച്ചക്കോടിയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള സെൽഫി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ 'കിത്നാ അച്‌ഛാ ഹേ മോദി' എന്ന തലക്കെട്ടോടെ ട്വീറ്റ് ചെയ്തിരുന്നു.

  • Met Crown Prince Mohammed bin Salman. We reviewed the full range of relations between India and Saudi Arabia. Our talks today will add great strength to bilateral ties between our nations. pic.twitter.com/N15PFEUZgR

    — Narendra Modi (@narendramodi) June 28, 2019 " class="align-text-top noRightClick twitterSection" data=" ">

മോദി അർഹിക്കുന്ന വിജയമാണ് നേടിയതെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് ട്രംപ് പറഞ്ഞു. സൈനിക വ്യാപാര നടപടികളിൽ ഒരുമിച്ച് മുന്നേറാൻ ശ്രമിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് അറിയിച്ചു.

  • The talks with @POTUS were wide ranging. We discussed ways to leverage the power of technology, improve defence and security ties as well as issues relating to trade.

    India stands committed to further deepen economic and cultural relations with USA. @realDonaldTrump pic.twitter.com/tdJ8WbnA7n

    — Narendra Modi (@narendramodi) June 28, 2019 " class="align-text-top noRightClick twitterSection" data=" ">

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി മോദി നടത്തിയ കൂടിക്കാഴ്ചയിൽ ഹജ് ക്വാട്ട രണ്ട് ലക്ഷമാക്കി വർധിപ്പിക്കാൻ തീരുമാനമായി. ഭീകരവാദം, അഴിമതി തുടങ്ങിയവയാണ് മോദി പതിനാലാമത് ജി-20 ഉച്ചകോടിയിൽ ഉയർത്തിയ പ്രധാന വിഷയങ്ങൾ. ഭീകരവാദത്തെയും വർഗീയതയെയും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ലോകനേതാക്കളോട് മോദി ആഹ്വാനം ചെയ്തു.

ഒസാക: ജി- 20 ഉച്ചകോടിയുടെ അവസാനദിനമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് രാജ്യത്തലവൻന്മാരുമായി ചർച്ചകൾ നടത്തി. ഒസാക്കയിൽ നടന്ന ഉച്ചക്കോടിയിൽ ഇൻഡൊനേഷ്യ, ബ്രസീൽ, തുർക്കി, ഓസ്ട്രേലിയ, സിങ്കപ്പൂർ, ചിലി എന്നീ രാജ്യത്തലവൻന്മാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. വ്യാപാരം, ഭീകരവിരുദ്ധ പ്രവർത്തനം, പ്രതിരോധം, സമുദ്രസുരക്ഷ, കായികം എന്നീ വിഷയങ്ങളിലാണ് ചർച്ച നടന്നത്.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഇന്തൊനീഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോദോ, ബ്രസീൽ പ്രസിഡന്‍റ് ജയിർ ബൊൽസനാരോ, തുർക്കി പ്രസിഡന്‍റ് തയീപ് എർദോഗൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂങ്, ചിലെ പ്രസിഡന്‍റ് സെബാസ്റ്റ്യൻ പിനേര തുടങ്ങിയ പ്രമുഖ രാഷ്ട്രത്തലവന്മാരും ജി-20 ഉച്ചക്കോടിയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള സെൽഫി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ 'കിത്നാ അച്‌ഛാ ഹേ മോദി' എന്ന തലക്കെട്ടോടെ ട്വീറ്റ് ചെയ്തിരുന്നു.

  • Met Crown Prince Mohammed bin Salman. We reviewed the full range of relations between India and Saudi Arabia. Our talks today will add great strength to bilateral ties between our nations. pic.twitter.com/N15PFEUZgR

    — Narendra Modi (@narendramodi) June 28, 2019 " class="align-text-top noRightClick twitterSection" data=" ">

മോദി അർഹിക്കുന്ന വിജയമാണ് നേടിയതെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് ട്രംപ് പറഞ്ഞു. സൈനിക വ്യാപാര നടപടികളിൽ ഒരുമിച്ച് മുന്നേറാൻ ശ്രമിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് അറിയിച്ചു.

  • The talks with @POTUS were wide ranging. We discussed ways to leverage the power of technology, improve defence and security ties as well as issues relating to trade.

    India stands committed to further deepen economic and cultural relations with USA. @realDonaldTrump pic.twitter.com/tdJ8WbnA7n

    — Narendra Modi (@narendramodi) June 28, 2019 " class="align-text-top noRightClick twitterSection" data=" ">

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി മോദി നടത്തിയ കൂടിക്കാഴ്ചയിൽ ഹജ് ക്വാട്ട രണ്ട് ലക്ഷമാക്കി വർധിപ്പിക്കാൻ തീരുമാനമായി. ഭീകരവാദം, അഴിമതി തുടങ്ങിയവയാണ് മോദി പതിനാലാമത് ജി-20 ഉച്ചകോടിയിൽ ഉയർത്തിയ പ്രധാന വിഷയങ്ങൾ. ഭീകരവാദത്തെയും വർഗീയതയെയും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ലോകനേതാക്കളോട് മോദി ആഹ്വാനം ചെയ്തു.

Intro:Body:

https://timesofindia.indiatimes.com/india/a-marathon-of-meetings-for-pm-modi/articleshow/70006802.cms


Conclusion:
Last Updated : Jun 30, 2019, 12:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.