വാഷിംഗ്ടൺ: സിൻജിയാങ് പ്രവിശ്യയിലെ മുസ്ലീംങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ 28 ചൈനീസ് സ്ഥാപനങ്ങളെ അമേരിക്ക തിങ്കളാഴ്ച കരിമ്പട്ടികയിൽപ്പെടുത്തി. അമേരിക്കയുടെ വിദേശ നയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ആരോപിച്ചാണ് നടപടി. ഓഗസ്റ്റിൽ നടന്ന ഐക്യരാഷ്ട്രസഭാ യോഗത്തിൽ വംശീയ ന്യൂനപക്ഷങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നെന്ന് ആരോപിച്ച് അന്താരാഷ്ട്ര തലത്തിൽ ചൈനക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ഉയ്ഗൂറ് മുസ്ലീം വിഭാഗത്തെ കൂട്ട തടങ്കൽ ക്യാമ്പുകളിലേക്ക് അയക്കുകയും ക്രൂരമായ പീഡിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ചൈനക്കെതിരെയുള്ള ആരോപണം.