ETV Bharat / international

Ukraine Crisis | യൂറോപ്പിലേക്ക് കൂടുതല്‍ സൈനികരെ അയച്ച് അമേരിക്ക; റഷ്യയ്ക്ക് എതിരെ പോര് കനപ്പിച്ച് ബൈഡൻ

author img

By

Published : Feb 3, 2022, 9:45 AM IST

Updated : Feb 3, 2022, 12:27 PM IST

സൈനിക വിന്യാസം സഖ്യകക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനാണെന്നും പെന്‍റഗൺ വ്യക്തമാക്കുന്നു.

Ukraine russia Crisis  Biden orders forces to Europe  സൈനികരെ അയക്കാൻ അമേരിക്ക  സുരക്ഷ ഉറപ്പാക്കാൻ പെന്‍റഗൺ  നാറ്റോ സഖ്യത്തിന് പിന്തുണ  അതിർത്തിയിൽ കൂടുതൽ സൈനിക വിന്യാസം
അമേരിക്ക

ന്യൂയോർക്: റഷ്യ- ഉക്രൈൻ പ്രതിസന്ധി തുടരുന്നതിനിടെ യൂറോപ്പിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ ഒരുക്കി അമേരിക്ക. പോളണ്ട്, ജർമനി എന്നിവിടങ്ങളിലേക്കാണ് 2,000 സൈനികരെക്കൂടി അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചത്. ജർമനിയിലുള്ള 1,000 സൈനികരെ റൊമേനിയയിലേക്കും അയയ്ക്കും.

നാറ്റോ സഖ്യത്തെ ബാധിക്കുന്ന ഏതുകാര്യവും യുഎസിനെയും ബാധിക്കുന്നതാണെന്ന നിലപാടിലാണ് പെന്‍റഗൺ. നാറ്റോയോട് യുഎസിന് പ്രതിബദ്ധത ഉണ്ട്. യുഎസ് സൈനികരെ വിന്യസിച്ചിരിക്കുന്നത് ഏറ്റുമുട്ടുലിനല്ല സഖ്യകക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനാണെന്നും പെന്‍റഗൺ വ്യക്തമാക്കുന്നു.

റഷ്യ അധിനിവേശം നടത്തിയാൽ അമേരിക്കൻ സേനയെ ഉക്രൈനിൽ അയക്കില്ലന്നും പെന്‍റഗൺ അറിയിച്ചു. എന്നാൽ അവർക്ക് ആയുധങ്ങള്‍ നൽകും. പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണാനാണ് യുഎസ് ശ്രമിക്കുന്നതെന്നും പെന്‍റഗൺ വ്യക്തമാക്കി.

നാറ്റോയ്ക്ക് കീഴിൽ റൊമാനിയയിൽ സൈനികരെ ശക്തിപ്പെടുത്തുമെന്ന് ഫ്രാൻസും അറിയിച്ചിട്ടുണ്ടെന്ന് പെന്‍റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. നിരവധി യൂറോപ്യൻ രാജ്യങ്ങൾ നാറ്റോയുടെ കിഴക്കൻ ഭാഗത്ത് സേനയെ വിന്യസിക്കുന്നതും പരിഗണനയിലാണ്. സഖ്യകക്ഷികള്‍ക്ക് മേലുള്ള ആക്രമണങ്ങള്‍ ചെറുക്കാനും പ്രതിരോധം വർധിപ്പിക്കാനുമാണ് പുതിയ നീക്കമെന്നും പെന്‍റഗൺ പറയുന്നു.

ALSO READ ഒമിക്രോണിനെ ലാഘവത്തോടെ കാണരുത്, മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

എന്നാൽ അമേരിക്കൻ ആരോപണങ്ങളെയെല്ലാം തള്ളികളഞ്ഞ റഷ്യ ഉക്രൈനിൽ അധിനിവേശത്തിനില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. സമാധാനം നിലനിർത്താൻ ഉക്രൈൻ ശ്രമിക്കുന്നില്ലന്നാണ് റഷ്യയുടെ വാദം. ഉക്രൈൻ നാറ്റോ സഖ്യത്തിനൊപ്പം ചേരുന്നതിനെയും പ്രസിഡന്‍റ് വ്ലാഡമിർ പുടിൻ വിമർശിച്ചു.

പിന്തുണ തേടി ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി പുടിൻ കഴിഞ്ഞ ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ ഉക്രൈൻ അതിർത്തിയിലെ റഷ്യൻ ഇടപെടലിൽ ജോൺസൺ ആശങ്ക പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകള്‍. റഷ്യ ഉക്രൈനിന്‍റെ തലയ്ക്ക് മുകളിൽ തോക്ക് വച്ചിരിക്കുകയാണെന്ന് ബോറിസ് ജോൺസൻ നേരത്തെ ആരോപിച്ചിരുന്നു.

അതേസമയം റഷ്യൻ ആക്രമണം ഭയക്കുന്നില്ലന്ന് ഉക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വ്യക്തമാക്കി. റഷ്യൻ അധിനിവേശമുണ്ടായാൽ തിരിച്ചടിയുണ്ടാകുമെന്നും ഉക്രൈൻ അറിയിച്ചു.

ALSO READ എച്ച്ഐവി രോഗികളില്‍ കൊവിഡ് വൈറസിന് പെട്ടെന്ന് വകഭേദം സംഭവിക്കുന്നു എന്ന് പഠനം

ന്യൂയോർക്: റഷ്യ- ഉക്രൈൻ പ്രതിസന്ധി തുടരുന്നതിനിടെ യൂറോപ്പിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ ഒരുക്കി അമേരിക്ക. പോളണ്ട്, ജർമനി എന്നിവിടങ്ങളിലേക്കാണ് 2,000 സൈനികരെക്കൂടി അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചത്. ജർമനിയിലുള്ള 1,000 സൈനികരെ റൊമേനിയയിലേക്കും അയയ്ക്കും.

നാറ്റോ സഖ്യത്തെ ബാധിക്കുന്ന ഏതുകാര്യവും യുഎസിനെയും ബാധിക്കുന്നതാണെന്ന നിലപാടിലാണ് പെന്‍റഗൺ. നാറ്റോയോട് യുഎസിന് പ്രതിബദ്ധത ഉണ്ട്. യുഎസ് സൈനികരെ വിന്യസിച്ചിരിക്കുന്നത് ഏറ്റുമുട്ടുലിനല്ല സഖ്യകക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനാണെന്നും പെന്‍റഗൺ വ്യക്തമാക്കുന്നു.

റഷ്യ അധിനിവേശം നടത്തിയാൽ അമേരിക്കൻ സേനയെ ഉക്രൈനിൽ അയക്കില്ലന്നും പെന്‍റഗൺ അറിയിച്ചു. എന്നാൽ അവർക്ക് ആയുധങ്ങള്‍ നൽകും. പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണാനാണ് യുഎസ് ശ്രമിക്കുന്നതെന്നും പെന്‍റഗൺ വ്യക്തമാക്കി.

നാറ്റോയ്ക്ക് കീഴിൽ റൊമാനിയയിൽ സൈനികരെ ശക്തിപ്പെടുത്തുമെന്ന് ഫ്രാൻസും അറിയിച്ചിട്ടുണ്ടെന്ന് പെന്‍റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. നിരവധി യൂറോപ്യൻ രാജ്യങ്ങൾ നാറ്റോയുടെ കിഴക്കൻ ഭാഗത്ത് സേനയെ വിന്യസിക്കുന്നതും പരിഗണനയിലാണ്. സഖ്യകക്ഷികള്‍ക്ക് മേലുള്ള ആക്രമണങ്ങള്‍ ചെറുക്കാനും പ്രതിരോധം വർധിപ്പിക്കാനുമാണ് പുതിയ നീക്കമെന്നും പെന്‍റഗൺ പറയുന്നു.

ALSO READ ഒമിക്രോണിനെ ലാഘവത്തോടെ കാണരുത്, മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

എന്നാൽ അമേരിക്കൻ ആരോപണങ്ങളെയെല്ലാം തള്ളികളഞ്ഞ റഷ്യ ഉക്രൈനിൽ അധിനിവേശത്തിനില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. സമാധാനം നിലനിർത്താൻ ഉക്രൈൻ ശ്രമിക്കുന്നില്ലന്നാണ് റഷ്യയുടെ വാദം. ഉക്രൈൻ നാറ്റോ സഖ്യത്തിനൊപ്പം ചേരുന്നതിനെയും പ്രസിഡന്‍റ് വ്ലാഡമിർ പുടിൻ വിമർശിച്ചു.

പിന്തുണ തേടി ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി പുടിൻ കഴിഞ്ഞ ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ ഉക്രൈൻ അതിർത്തിയിലെ റഷ്യൻ ഇടപെടലിൽ ജോൺസൺ ആശങ്ക പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകള്‍. റഷ്യ ഉക്രൈനിന്‍റെ തലയ്ക്ക് മുകളിൽ തോക്ക് വച്ചിരിക്കുകയാണെന്ന് ബോറിസ് ജോൺസൻ നേരത്തെ ആരോപിച്ചിരുന്നു.

അതേസമയം റഷ്യൻ ആക്രമണം ഭയക്കുന്നില്ലന്ന് ഉക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വ്യക്തമാക്കി. റഷ്യൻ അധിനിവേശമുണ്ടായാൽ തിരിച്ചടിയുണ്ടാകുമെന്നും ഉക്രൈൻ അറിയിച്ചു.

ALSO READ എച്ച്ഐവി രോഗികളില്‍ കൊവിഡ് വൈറസിന് പെട്ടെന്ന് വകഭേദം സംഭവിക്കുന്നു എന്ന് പഠനം

Last Updated : Feb 3, 2022, 12:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.