ETV Bharat / entertainment

പിറന്നാള്‍ നിറവില്‍ സംഗീത മാന്ത്രികന്‍; പഠനം നിര്‍ത്തി ജോലിക്ക് പോയ റഹ്മാന്‍റെ അറിയാക്കഥകൾ

author img

By

Published : Jan 6, 2023, 10:36 AM IST

A R Rahman birthday: പിറന്നാള്‍ നിറവില്‍ എ ആര്‍ റഹ്മാന്‍. ഈ സുവിശേഷ ദിനത്തില്‍ അദ്ദേഹത്തിന്‍റെ സംഗീത നാള്‍ വഴിയിലേക്ക് ഒന്ന് യാത്ര പോകാം..

Legend Musician A R Rahman birthday special  Legend Musician A R Rahman  Legend Musician A R Rahman birthday  A R Rahman birthday  Legend Musician  A R Rahman  പിറന്നാള്‍ നിറവില്‍ എ ആര്‍ റഹ്മാന്‍  എ ആര്‍ റഹ്മാന്‍  എ ആര്‍ റഹ്മാന്‌ ജന്മദിനം  എ ആര്‍ റഹ്മാന്‍ ജന്മദിനം  HBD A R Rahman  AR Rahman first name  AR Rahman early life  AR Rahman childhood life  AR Rahman drop his studies  AR Rahman music entry  AR Rahman with music legends  AR Rahman life with music composers  AR Rahman debut music  പിറന്നാള്‍ നിറവില്‍ സംഗീത മാന്ത്രികന്‍  സംഗീത മാന്ത്രികന്‍  റഹ്മാന്‍റെ ആര്‍ക്കും അറിയാ കഥ
പിറന്നാള്‍ നിറവില്‍ സംഗീത മാന്ത്രികന്‍

HBD A R Rahman: സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന് ഇന്ന് ജന്മദിനം. എ.ആര്‍ റഹ്മാന്‍റെ 56ാം ജന്മദിനമാണ് ഇന്ന്. എ ആര്‍ റഹ്മാനെയും അദ്ദേഹത്തിന്‍റെ പാട്ടിനെയും അറിയാത്തവര്‍ ആരുമില്ല. കൊച്ചു കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ പ്രായ ഭേദമന്യേ എല്ലാവരും അദ്ദേഹത്തിന്‍റെ പാട്ടുകള്‍ മൂളും. ജനപ്രിയനാണെങ്കിലും അദ്ദേഹത്തിന്‍റെ ആര്‍ക്കും അറിയാത്ത ചില ജീവിത കഥകളുണ്ട്.. ഈ പിറന്നാള്‍ ദിനത്തില്‍ അദ്ദേത്തെ കൂടുതല്‍ അടുത്തറിയാം.

AR Rahman first name: സംഗീത ജീവിതത്തില്‍ കാല്‍നൂറ്റാണ്ടോളം പിന്നിട്ട എ.ആര്‍ റഹ്മാന്‍ സംഗീത പ്രേമികള്‍ക്ക് അന്നും ഇന്നും എന്നും ഒരു വിസ്‌മയമാണ്. മൊസാര്‍ട്ട് ഓഫ്‌ മദ്രാസ്‌, ഇസൈ പുയല്‍ എന്നീ ഓമനപ്പേരുകളില്‍ അദ്ദേഹം അറിയപ്പെടുന്നു. 1967 ജനുവരി 6ന് ചെന്നൈയിലായിരുന്നു ജനനം. എ.എസ്‌ ദിലീപ്‌ കുമാര്‍ എന്നായിരുന്നു ആദ്യകാല നാമം.

AR Rahman early life: സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു റഹ്മാന്‍റെ ജനനം. ഒരു സംഗീതജ്ഞന്‍ ആയിരുന്നു റഹ്മാന്‍റെ പിതാവ് ആര്‍.കെ ശേഖര്‍. മലയാളം, തമിഴ്‌ ചലച്ചിത്രങ്ങള്‍ക്ക്‌ സംഗീതം നല്‍കിയിരുന്നു ആര്‍.കെ. ശേഖര്‍. പിതാവിന്‍റെ റെക്കോഡിങ്‌ സ്‌റ്റുഡിയോയില്‍ കുട്ടിക്കാലത്ത്‌ റഹ്മാന്‍ കീബോര്‍ഡ്‌ വായിക്കുമായിരുന്നു. ഒന്‍പതാം വയസില്‍ അദ്ദേഹത്തിന്‍റെ പിതാവിന്‍റെ മരിച്ചു.

AR Rahman childhood life: ശേഷം ഉപജീവമാര്‍ഗത്തിനായി പിതാവിന്‍റെ സംഗീതോപകരണങ്ങള്‍ വാടകയ്‌ക്ക് നല്‍കിയാണ് കുടുംബം കഴിഞ്ഞു പോന്നിരുന്നത്. പിന്നീട് അമ്മ കരീമയുടെ മേല്‍നോട്ടത്തിലാണ് റഹ്മാന്‍ വളര്‍ന്നത്. പിതാവിന്‍റെ മരണ ശേഷമുള്ള ജീവിതം വളരെ ദുരിതപൂര്‍ണമായിരുന്നു. നിത്യവൃത്തിക്ക്‌ വേണ്ടി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ റഹ്മാന് ജോലി ചെയ്യേണ്ടി വന്നിരുന്നു.

AR Rahman drop his studies: തുടര്‍ന്ന് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല റഹ്മാന്. കൂടാതെ സ്‌കൂളിലെ ക്ലാസുകള്‍ നഷ്‌ടപ്പെടുകയും പരീക്ഷകളില്‍ പരാജയപ്പെടുകയും ചെയ്‌തിരുന്നു അദ്ദേഹം. തൊട്ടടുത്ത വര്‍ഷം മറ്റൊരു സ്‌കൂളില്‍ പഠനം തുടര്‍ന്നു. പിന്നീട് സംഗീതത്തോടുള്ള അഭിരുചിയെ തുടര്‍ന്ന് അദ്ദേഹത്തിന് മദ്രാസ്‌ ക്രിസ്‌റ്റ്യന്‍ കോളജ്‌ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ അഡ്‌മിഷന്‍ ലഭിച്ചു. അക്കാലത്ത് റഹ്മാന്‍ സംഗീത ബാന്‍ഡിലും സജീവമായി. വീണ്ടും അദ്ദേഹത്തിന്‍റെ പഠനം മുടങ്ങി.

AR Rahman music entry: പഠനവും സംഗീതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ പഠനം ഉപേക്ഷിച്ച് ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം റഹ്മാന്‍ റൂട്ട്‌സ്‌ പോലുള്ള സംഗീത ട്രൂപ്പുകളില്‍ കീബോര്‍ഡ്‌ വായനക്കാരനായും ബാന്‍ഡുകള്‍ സജ്ജീകരിക്കുന്നതിലും പ്രവര്‍ത്തിച്ചു. മുമ്പ്‌ ജോലിക്ക് പോകേണ്ടി വന്നതിനെ തുടര്‍ന്നാണ് സ്‌കൂള്‍ ക്ലാസുകള്‍ നഷ്‌ടപ്പെട്ടതെങ്കില്‍, ഇത്തവണ സംഗീതത്തോടുള്ള അഭിരുചി കാരണമാണ് അദ്ദേഹത്തിന് പഠനം ഉപേക്ഷിക്കേണ്ടി വന്നത്.

AR Rahman with music legends: പിന്നീട് ചെന്നൈ ആസ്ഥാനമായി നെമിസിസ്‌ അവന്യു എന്ന റോക്ക്‌ ഗ്രൂപ്പും അദ്ദേഹം സ്ഥാപിച്ചു. മാസ്‌റ്റര്‍ ധനരാജിന്‍റെ കീഴില്‍ ആദ്യകാല പരിശീലനം നേടിയ അദ്ദേഹം വിവിധ ഓര്‍ക്കസ്‌ട്രകളിലും പ്രവര്‍ത്തിച്ചു. 11ാം വയസ്സില്‍ മലയാള സിനിമ സംവിധായകനും അച്ഛന്‍റെ അടുത്ത സുഹൃത്തുമായ എം.കെ അര്‍ജുനനൊപ്പം റഹ്മാന്‍ ഓര്‍ക്കസ്‌ട്ര വായിക്കാന്‍ തുടങ്ങി. പിന്നീട്‌ ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജില്‍ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ച റഹ്മാന്‍ അവിടെ നിന്നും പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തില്‍ ബിരുദം നേടി.

AR Rahman life with music composers: തുടര്‍ന്ന് എം.എസ് വിശ്വനാഥന്‍, വിജയ ഭാസ്‌കര്‍, ഇളയരാജ, രമേഷ് നായിഡു, വിജയ് ആനന്ദ്, ഹംസലേഖ തുടങ്ങി നിരവധി സംഗീത സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു തുടങ്ങി. സാക്കിര്‍ ഹുസൈന്‍, കുന്നക്കുടി വൈദ്യനാഥന്‍, എല്‍.ശങ്കര്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം ലോക പര്യടനങ്ങളും നടത്തി. കരിയറിന്‍റെ ആദ്യ കാലങ്ങളിൽ കീബോർഡും സിന്തസൈസറും വായിക്കാൻ റഹ്മാനെ നിരവധി സംഗീത സംവിധയകര്‍ സഹായിച്ചിട്ടുണ്ട്.

AR Rahman music career: 1992ല്‍ പുറത്തിറങ്ങിയ 'റോജ' എന്ന സിനിമയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. 'റോജ'യിലെ 'ചിന്നചിന്ന ആശൈ' ആണ് അദ്ദേഹം ഏറ്റവും സമയമെടുത്ത്‌ ചെയ്‌ത ഗാനം. 'റോജ'യുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയതിന് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം 25,000 രൂപയായിരുന്നു. അരങ്ങേറ്റ സംഗീതത്തിന് തന്നെ ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.

AR Rahman debut music: ഇതോടെ ആദ്യ സിനിമയുടെ സംഗീതത്തിന് ദേശീയ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകന്‍ എന്ന ബഹുമതിയും എ.ആര്‍ റഹ്മാന്‍ സ്വന്തമാക്കി. പിന്നീട് അദ്ദേഹത്തിന് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കാല്‍ നൂറ്റാണ്ട്‌ കാലത്തെ സംഗീത ജീവിതത്തില്‍ ഓസ്‌കാര്‍ അടക്കം നിരവധി അന്തര്‍ദേശീയ ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് പരസ്യ ജിംഗിളുകളും ചെയ്‌തിട്ടുണ്ട്. സിനിമയിലെത്തും മുമ്പ് മുന്നൂറിലേറെ പരസ്യ ജിംഗിളുകള്‍ക്കാണ് അദ്ദേഹം ഈണമിട്ടത്.

Also Read: 'ലതാജി ഇന്ത്യന്‍ പ്രബുദ്ധതയുടെ ഭാഗം'; ഒപ്പം പാടാനും റെക്കോര്‍ഡ് ചെയ്യാനും സാധിച്ചത് ഭാഗ്യമെന്ന് എ.ആര്‍ റഹ്‌മാന്‍

HBD A R Rahman: സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന് ഇന്ന് ജന്മദിനം. എ.ആര്‍ റഹ്മാന്‍റെ 56ാം ജന്മദിനമാണ് ഇന്ന്. എ ആര്‍ റഹ്മാനെയും അദ്ദേഹത്തിന്‍റെ പാട്ടിനെയും അറിയാത്തവര്‍ ആരുമില്ല. കൊച്ചു കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ പ്രായ ഭേദമന്യേ എല്ലാവരും അദ്ദേഹത്തിന്‍റെ പാട്ടുകള്‍ മൂളും. ജനപ്രിയനാണെങ്കിലും അദ്ദേഹത്തിന്‍റെ ആര്‍ക്കും അറിയാത്ത ചില ജീവിത കഥകളുണ്ട്.. ഈ പിറന്നാള്‍ ദിനത്തില്‍ അദ്ദേത്തെ കൂടുതല്‍ അടുത്തറിയാം.

AR Rahman first name: സംഗീത ജീവിതത്തില്‍ കാല്‍നൂറ്റാണ്ടോളം പിന്നിട്ട എ.ആര്‍ റഹ്മാന്‍ സംഗീത പ്രേമികള്‍ക്ക് അന്നും ഇന്നും എന്നും ഒരു വിസ്‌മയമാണ്. മൊസാര്‍ട്ട് ഓഫ്‌ മദ്രാസ്‌, ഇസൈ പുയല്‍ എന്നീ ഓമനപ്പേരുകളില്‍ അദ്ദേഹം അറിയപ്പെടുന്നു. 1967 ജനുവരി 6ന് ചെന്നൈയിലായിരുന്നു ജനനം. എ.എസ്‌ ദിലീപ്‌ കുമാര്‍ എന്നായിരുന്നു ആദ്യകാല നാമം.

AR Rahman early life: സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു റഹ്മാന്‍റെ ജനനം. ഒരു സംഗീതജ്ഞന്‍ ആയിരുന്നു റഹ്മാന്‍റെ പിതാവ് ആര്‍.കെ ശേഖര്‍. മലയാളം, തമിഴ്‌ ചലച്ചിത്രങ്ങള്‍ക്ക്‌ സംഗീതം നല്‍കിയിരുന്നു ആര്‍.കെ. ശേഖര്‍. പിതാവിന്‍റെ റെക്കോഡിങ്‌ സ്‌റ്റുഡിയോയില്‍ കുട്ടിക്കാലത്ത്‌ റഹ്മാന്‍ കീബോര്‍ഡ്‌ വായിക്കുമായിരുന്നു. ഒന്‍പതാം വയസില്‍ അദ്ദേഹത്തിന്‍റെ പിതാവിന്‍റെ മരിച്ചു.

AR Rahman childhood life: ശേഷം ഉപജീവമാര്‍ഗത്തിനായി പിതാവിന്‍റെ സംഗീതോപകരണങ്ങള്‍ വാടകയ്‌ക്ക് നല്‍കിയാണ് കുടുംബം കഴിഞ്ഞു പോന്നിരുന്നത്. പിന്നീട് അമ്മ കരീമയുടെ മേല്‍നോട്ടത്തിലാണ് റഹ്മാന്‍ വളര്‍ന്നത്. പിതാവിന്‍റെ മരണ ശേഷമുള്ള ജീവിതം വളരെ ദുരിതപൂര്‍ണമായിരുന്നു. നിത്യവൃത്തിക്ക്‌ വേണ്ടി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ റഹ്മാന് ജോലി ചെയ്യേണ്ടി വന്നിരുന്നു.

AR Rahman drop his studies: തുടര്‍ന്ന് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല റഹ്മാന്. കൂടാതെ സ്‌കൂളിലെ ക്ലാസുകള്‍ നഷ്‌ടപ്പെടുകയും പരീക്ഷകളില്‍ പരാജയപ്പെടുകയും ചെയ്‌തിരുന്നു അദ്ദേഹം. തൊട്ടടുത്ത വര്‍ഷം മറ്റൊരു സ്‌കൂളില്‍ പഠനം തുടര്‍ന്നു. പിന്നീട് സംഗീതത്തോടുള്ള അഭിരുചിയെ തുടര്‍ന്ന് അദ്ദേഹത്തിന് മദ്രാസ്‌ ക്രിസ്‌റ്റ്യന്‍ കോളജ്‌ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ അഡ്‌മിഷന്‍ ലഭിച്ചു. അക്കാലത്ത് റഹ്മാന്‍ സംഗീത ബാന്‍ഡിലും സജീവമായി. വീണ്ടും അദ്ദേഹത്തിന്‍റെ പഠനം മുടങ്ങി.

AR Rahman music entry: പഠനവും സംഗീതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ പഠനം ഉപേക്ഷിച്ച് ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം റഹ്മാന്‍ റൂട്ട്‌സ്‌ പോലുള്ള സംഗീത ട്രൂപ്പുകളില്‍ കീബോര്‍ഡ്‌ വായനക്കാരനായും ബാന്‍ഡുകള്‍ സജ്ജീകരിക്കുന്നതിലും പ്രവര്‍ത്തിച്ചു. മുമ്പ്‌ ജോലിക്ക് പോകേണ്ടി വന്നതിനെ തുടര്‍ന്നാണ് സ്‌കൂള്‍ ക്ലാസുകള്‍ നഷ്‌ടപ്പെട്ടതെങ്കില്‍, ഇത്തവണ സംഗീതത്തോടുള്ള അഭിരുചി കാരണമാണ് അദ്ദേഹത്തിന് പഠനം ഉപേക്ഷിക്കേണ്ടി വന്നത്.

AR Rahman with music legends: പിന്നീട് ചെന്നൈ ആസ്ഥാനമായി നെമിസിസ്‌ അവന്യു എന്ന റോക്ക്‌ ഗ്രൂപ്പും അദ്ദേഹം സ്ഥാപിച്ചു. മാസ്‌റ്റര്‍ ധനരാജിന്‍റെ കീഴില്‍ ആദ്യകാല പരിശീലനം നേടിയ അദ്ദേഹം വിവിധ ഓര്‍ക്കസ്‌ട്രകളിലും പ്രവര്‍ത്തിച്ചു. 11ാം വയസ്സില്‍ മലയാള സിനിമ സംവിധായകനും അച്ഛന്‍റെ അടുത്ത സുഹൃത്തുമായ എം.കെ അര്‍ജുനനൊപ്പം റഹ്മാന്‍ ഓര്‍ക്കസ്‌ട്ര വായിക്കാന്‍ തുടങ്ങി. പിന്നീട്‌ ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജില്‍ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ച റഹ്മാന്‍ അവിടെ നിന്നും പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തില്‍ ബിരുദം നേടി.

AR Rahman life with music composers: തുടര്‍ന്ന് എം.എസ് വിശ്വനാഥന്‍, വിജയ ഭാസ്‌കര്‍, ഇളയരാജ, രമേഷ് നായിഡു, വിജയ് ആനന്ദ്, ഹംസലേഖ തുടങ്ങി നിരവധി സംഗീത സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു തുടങ്ങി. സാക്കിര്‍ ഹുസൈന്‍, കുന്നക്കുടി വൈദ്യനാഥന്‍, എല്‍.ശങ്കര്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം ലോക പര്യടനങ്ങളും നടത്തി. കരിയറിന്‍റെ ആദ്യ കാലങ്ങളിൽ കീബോർഡും സിന്തസൈസറും വായിക്കാൻ റഹ്മാനെ നിരവധി സംഗീത സംവിധയകര്‍ സഹായിച്ചിട്ടുണ്ട്.

AR Rahman music career: 1992ല്‍ പുറത്തിറങ്ങിയ 'റോജ' എന്ന സിനിമയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. 'റോജ'യിലെ 'ചിന്നചിന്ന ആശൈ' ആണ് അദ്ദേഹം ഏറ്റവും സമയമെടുത്ത്‌ ചെയ്‌ത ഗാനം. 'റോജ'യുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയതിന് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം 25,000 രൂപയായിരുന്നു. അരങ്ങേറ്റ സംഗീതത്തിന് തന്നെ ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.

AR Rahman debut music: ഇതോടെ ആദ്യ സിനിമയുടെ സംഗീതത്തിന് ദേശീയ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകന്‍ എന്ന ബഹുമതിയും എ.ആര്‍ റഹ്മാന്‍ സ്വന്തമാക്കി. പിന്നീട് അദ്ദേഹത്തിന് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കാല്‍ നൂറ്റാണ്ട്‌ കാലത്തെ സംഗീത ജീവിതത്തില്‍ ഓസ്‌കാര്‍ അടക്കം നിരവധി അന്തര്‍ദേശീയ ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് പരസ്യ ജിംഗിളുകളും ചെയ്‌തിട്ടുണ്ട്. സിനിമയിലെത്തും മുമ്പ് മുന്നൂറിലേറെ പരസ്യ ജിംഗിളുകള്‍ക്കാണ് അദ്ദേഹം ഈണമിട്ടത്.

Also Read: 'ലതാജി ഇന്ത്യന്‍ പ്രബുദ്ധതയുടെ ഭാഗം'; ഒപ്പം പാടാനും റെക്കോര്‍ഡ് ചെയ്യാനും സാധിച്ചത് ഭാഗ്യമെന്ന് എ.ആര്‍ റഹ്‌മാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.