ETV Bharat / entertainment

'ഏറെ അഭിമാനം, ഓരോ ഇന്ത്യക്കാരോടും നന്ദി പറയുന്നു' ; നാട്ടു നാട്ടുവിന്‍റെ ഓസ്‌കര്‍ അംഗീകാരശേഷം ജൂനിയര്‍ എന്‍ടിആര്‍

author img

By

Published : Mar 15, 2023, 11:09 AM IST

കീരവാണിയും ചന്ദ്രബോസും ഓസ്‌കർ സ്വീകരിക്കുന്നത് കണ്ടതാണ് ഏറ്റവും നല്ല നിമിഷമെന്ന് ജൂനിയര്‍ എല്‍ടിആര്‍

Jr NTR says I feel proud  Jr NTR says  Jr NTR  Oscar win  Oscar  ഓസ്‌കര്‍ വിജയ ശേഷം ജൂനിയര്‍ എന്‍ടിആര്‍  ജൂനിയര്‍ എന്‍ടിആര്‍  ഓസ്‌കര്‍ വിജയ ശേഷം  എനിക്ക് അഭിമാനം തോന്നുന്നു  ഓരോ ഇന്ത്യക്കാരനോടും നന്ദി പറയണം  ഓരോ ഇന്ത്യക്കാരോടും നന്ദി പറയണം  കീരവാണിയും ചന്ദ്രബോസും ഓസ്‌കർ സ്വീകരിക്കുന്നത്  കീരവാണിയും ചന്ദ്രബോസും ഓസ്‌കർ  കീരവാണി തന്നെ കെട്ടിപ്പിടിച്ചെന്ന് കൊറിയോഗ്രാഫര്‍  നാട്ടു നാട്ടു  ആര്‍ആര്‍ആര്‍  നാട്ടു നാട്ടുവിന് ഓസ്‌കര്‍  ആര്‍ആര്‍ആറിന് ഓസ്‌കര്‍
ഓസ്‌കര്‍ വിജയ ശേഷം ജൂനിയര്‍ എന്‍ടിആര്‍

'നാട്ടു നാട്ടു'വിന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കര്‍ ലഭിച്ച ശേഷം 'ആർആർആർ' ടീം വലിയ സന്തോഷത്തിലാണ്. പുരസ്‌കാര നേട്ടത്തില്‍ തനിക്ക് വളരെ അഭിമാനം തോന്നുന്നുവെന്ന് തെലുഗു സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍. തങ്ങളെ പിന്തുണച്ച ഓരോ ഇന്ത്യക്കാരനും നന്ദി അറിയിക്കുന്നുവെന്നും താരം പറഞ്ഞു.

ലോസ്‌ ഏഞ്ചല്‍സില്‍ നടന്ന 95ാമത് അക്കാദമി അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാര്‍ച്ച് 15ന് രാവിലെ ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ താരം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം കൊറിയോഗ്രാഫര്‍ പ്രേം രക്ഷിതും ഉണ്ടായിരുന്നു. 'ആർആർആറി'നെയും വൈറലായ 'നാട്ടു നാട്ടു' ഗാനത്തെയും സ്നേഹിക്കുകയും ആഘോഷിക്കുകയും ചെയ്‌ത എല്ലാവർക്കും കൊറിയോഗ്രാഫർ പ്രേം രക്ഷിതും നന്ദി പറഞ്ഞു.

'എംഎം കീരവാണിയും ചന്ദ്രബോസും ഓസ്‌കർ സ്വീകരിക്കുന്നത് കണ്ടതാണ് ഏറ്റവും നല്ല നിമിഷം. 'ആര്‍ആര്‍ആറി'ല്‍ എനിക്ക് അഭിമാനം തോന്നുന്നു. 'ആര്‍ആര്‍ആറി'നെ പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്‌തതിന് ഓരോ ഇന്ത്യക്കാരനോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നേടിയ ഈ പുരസ്‌കാരം ആരാധകരുടെയും സിനിമ വ്യവസായത്തിന്‍റെയും സ്നേഹം കൊണ്ട് മാത്രമേ സാധ്യമാകൂ' - ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.

അവാർഡ് സ്വീകരിച്ച ശേഷം എംഎം കീരവാണി തന്നെ ആലിംഗനം ചെയ്‌ത നിമിഷം ജീവിതത്തിലെ പ്രധാനപ്പെട്ട അനുഭവങ്ങളിലൊന്നാണെന്ന് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് വെളിപ്പെടുത്തി. 'അവാർഡ് ഏറ്റുവാങ്ങി കീരവാണി സാറും ചന്ദ്രബോസ് സാറും പുറത്തിറങ്ങി. കീരവാണി സാർ എന്നെ കെട്ടിപ്പിടിച്ചു. ആ നിമിഷം ഞാന്‍ എത്ര മാത്രം അനുഗ്രഹിക്കപ്പെട്ടു എന്നത്‌ പറഞ്ഞറിയിക്കാൻ കഴിയില്ല. 'ആർആർആറി'നെയും 'നാട്ടു നാട്ടു'വിനെയും വളരെയധികം സ്‌നേഹിച്ചതിന് എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.' -പ്രേം രക്ഷിത് പറഞ്ഞു.

ഓസ്‌കര്‍ ചടങ്ങും പാര്‍ട്ടിയും കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജൂനിയർ എൻടിആറും കൊറിയോഗ്രാഫർ പ്രേം രക്ഷിതും ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെത്തിയ 'ആര്‍ആര്‍ആര്‍' ടീമിനെ കണ്ട് ആരാധകരും മാധ്യമ പ്രവർത്തകരും അവരെ വളയുകയായിരുന്നു.

മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി 'ആര്‍ആര്‍ആര്‍' ചരിത്രം കുറിക്കുകയായിരുന്നു. ഗായകരായ കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്ന് 'നാട്ടു നാട്ടു' ഗാനം ഓസ്‌കര്‍ വേദിയിൽ തത്സമയം അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.

ഓസ്‌കർ വേദിയിൽ 'നാട്ടു നാട്ടു' അവതരിപ്പിക്കുന്നതിനിടെ അവതാരകന്‍ ജിമ്മി കിമ്മലിന് നാക്കു പിഴച്ചതും വാര്‍ത്തയായിരുന്നു. വേദിയിൽ വച്ച് 'ആർആർആറി'നെ ബോളിവുഡ് സിനിമ എന്നാണ് ജിമ്മി കിമ്മല്‍ വിശേഷിപ്പിച്ചത്. തെലുഗു ചിത്രമായ 'ആർആർആറി'നെ ബോളിവുഡ് സിനിമയായി വിശേഷിപ്പിച്ചതിൽ ജിമ്മി കിമ്മല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു.

Also Read: 'രാജ്യത്തിന് ഇത് വലിയ നിമിഷം' ; ഓസ്‌കര്‍ തിളക്കത്തില്‍ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് അല്ലു അര്‍ജുന്‍

തെലുഗു വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരെ കുറിച്ചുള്ള ഒരു സാങ്കൽപ്പിക കാലഘട്ട കഥയാണ് എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രേയ ശരൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ്, റേ സ്‌റ്റീവൻസൺ, സമുദ്രക്കനി എന്നിവർ അണിനിരന്നിരുന്നു.

'നാട്ടു നാട്ടു'വിന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കര്‍ ലഭിച്ച ശേഷം 'ആർആർആർ' ടീം വലിയ സന്തോഷത്തിലാണ്. പുരസ്‌കാര നേട്ടത്തില്‍ തനിക്ക് വളരെ അഭിമാനം തോന്നുന്നുവെന്ന് തെലുഗു സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍. തങ്ങളെ പിന്തുണച്ച ഓരോ ഇന്ത്യക്കാരനും നന്ദി അറിയിക്കുന്നുവെന്നും താരം പറഞ്ഞു.

ലോസ്‌ ഏഞ്ചല്‍സില്‍ നടന്ന 95ാമത് അക്കാദമി അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാര്‍ച്ച് 15ന് രാവിലെ ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ താരം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം കൊറിയോഗ്രാഫര്‍ പ്രേം രക്ഷിതും ഉണ്ടായിരുന്നു. 'ആർആർആറി'നെയും വൈറലായ 'നാട്ടു നാട്ടു' ഗാനത്തെയും സ്നേഹിക്കുകയും ആഘോഷിക്കുകയും ചെയ്‌ത എല്ലാവർക്കും കൊറിയോഗ്രാഫർ പ്രേം രക്ഷിതും നന്ദി പറഞ്ഞു.

'എംഎം കീരവാണിയും ചന്ദ്രബോസും ഓസ്‌കർ സ്വീകരിക്കുന്നത് കണ്ടതാണ് ഏറ്റവും നല്ല നിമിഷം. 'ആര്‍ആര്‍ആറി'ല്‍ എനിക്ക് അഭിമാനം തോന്നുന്നു. 'ആര്‍ആര്‍ആറി'നെ പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്‌തതിന് ഓരോ ഇന്ത്യക്കാരനോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നേടിയ ഈ പുരസ്‌കാരം ആരാധകരുടെയും സിനിമ വ്യവസായത്തിന്‍റെയും സ്നേഹം കൊണ്ട് മാത്രമേ സാധ്യമാകൂ' - ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.

അവാർഡ് സ്വീകരിച്ച ശേഷം എംഎം കീരവാണി തന്നെ ആലിംഗനം ചെയ്‌ത നിമിഷം ജീവിതത്തിലെ പ്രധാനപ്പെട്ട അനുഭവങ്ങളിലൊന്നാണെന്ന് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് വെളിപ്പെടുത്തി. 'അവാർഡ് ഏറ്റുവാങ്ങി കീരവാണി സാറും ചന്ദ്രബോസ് സാറും പുറത്തിറങ്ങി. കീരവാണി സാർ എന്നെ കെട്ടിപ്പിടിച്ചു. ആ നിമിഷം ഞാന്‍ എത്ര മാത്രം അനുഗ്രഹിക്കപ്പെട്ടു എന്നത്‌ പറഞ്ഞറിയിക്കാൻ കഴിയില്ല. 'ആർആർആറി'നെയും 'നാട്ടു നാട്ടു'വിനെയും വളരെയധികം സ്‌നേഹിച്ചതിന് എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.' -പ്രേം രക്ഷിത് പറഞ്ഞു.

ഓസ്‌കര്‍ ചടങ്ങും പാര്‍ട്ടിയും കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജൂനിയർ എൻടിആറും കൊറിയോഗ്രാഫർ പ്രേം രക്ഷിതും ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെത്തിയ 'ആര്‍ആര്‍ആര്‍' ടീമിനെ കണ്ട് ആരാധകരും മാധ്യമ പ്രവർത്തകരും അവരെ വളയുകയായിരുന്നു.

മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി 'ആര്‍ആര്‍ആര്‍' ചരിത്രം കുറിക്കുകയായിരുന്നു. ഗായകരായ കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്ന് 'നാട്ടു നാട്ടു' ഗാനം ഓസ്‌കര്‍ വേദിയിൽ തത്സമയം അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.

ഓസ്‌കർ വേദിയിൽ 'നാട്ടു നാട്ടു' അവതരിപ്പിക്കുന്നതിനിടെ അവതാരകന്‍ ജിമ്മി കിമ്മലിന് നാക്കു പിഴച്ചതും വാര്‍ത്തയായിരുന്നു. വേദിയിൽ വച്ച് 'ആർആർആറി'നെ ബോളിവുഡ് സിനിമ എന്നാണ് ജിമ്മി കിമ്മല്‍ വിശേഷിപ്പിച്ചത്. തെലുഗു ചിത്രമായ 'ആർആർആറി'നെ ബോളിവുഡ് സിനിമയായി വിശേഷിപ്പിച്ചതിൽ ജിമ്മി കിമ്മല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു.

Also Read: 'രാജ്യത്തിന് ഇത് വലിയ നിമിഷം' ; ഓസ്‌കര്‍ തിളക്കത്തില്‍ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് അല്ലു അര്‍ജുന്‍

തെലുഗു വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരെ കുറിച്ചുള്ള ഒരു സാങ്കൽപ്പിക കാലഘട്ട കഥയാണ് എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രേയ ശരൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ്, റേ സ്‌റ്റീവൻസൺ, സമുദ്രക്കനി എന്നിവർ അണിനിരന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.