ETV Bharat / crime

സെക്‌സ് ചാറ്റിനായി യുവതിയുടെ നമ്പർ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

റെയിൽവേ ജീവനക്കാരനായ അമിത് യാദവിനെയാണ് (22) യുവതിയുടെ നമ്പർ ദുരുപയോഗം ചെയ്‌തതിന് പൊലീസ് അറസ്റ്റ് ചെയ്‌തത്. വെർച്വൽ വാട്ട്‌സ്ആപ്പ് അക്കൗണ്ട് വഴിയാണ് യുവാവ് പരാതിക്കാരിയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചത്.

author img

By

Published : May 23, 2022, 1:51 PM IST

Railway employee held for circulating womans number for sex chats  സെക്‌സ് ചാറ്റിനായി യുവതിയുടെ നമ്പർ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ  യുവതിയുടെ നമ്പർ ദുരുപയോഗം ചെയ്‌ത റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ  യുവതിയുടെ നമ്പർ പ്രചരിപ്പിച്ചയാൾ പിടിയിൽ  റെയിൽവേ ജീവനക്കാരൻ യുവതിയുടെ നമ്പർ പ്രചരിപ്പിച്ചതിനെ തുടർന്ന് അറസ്റ്റിലായി  Railway employee arrested for spreading womans number for sex chat
സെക്‌സ് ചാറ്റിനായി യുവതിയുടെ നമ്പർ പ്രചരിപ്പിച്ച റെയിൽവേ ജീവനക്കാരൻ പിടിയിൽ

ന്യൂഡൽഹി: യുവതിയുടെ നമ്പർ ദുരുപയോഗം ചെയ്‌തതിന് 22കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. റെയിൽവേയില്‍ കാറ്ററിങ് വിഭാഗത്തില്‍ ജീവനക്കാരനായ അമിത് യാദവിനെയാണ് സെക്‌സ് ചാറ്റിനായി സ്‌ത്രീയുടെ മൊബൈൽ നമ്പർ പ്രചരിപ്പിച്ചതിന് തിങ്കളാഴ്‌ച(23.04.2022) പൊലീസ് അറസ്റ്റ് ചെയ്‌തത്.

പരാതിക്കാരിയുടെ ബന്ധുവായ പെൺകുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നു. തുടർന്ന് യുവതി യുവാവിനെ ശകാരിച്ചതിനുള്ള പ്രതികാരമെന്നോണമാണ് ഇയാൾ നമ്പർ ദുരുപയോഗം ചെയ്‌തത്. ഒന്നിലധികം നമ്പറുകളിൽ നിന്ന് സെക്‌സ് ചാറ്റുകൾക്കായി നിരവധി സന്ദേശങ്ങളും കോളുകളും ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച് മെയ് 10നാണ് യുവതി പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയുടെ ഫോൺ നമ്പർ പ്രചരിപ്പിക്കുന്നതിനായി അമിത് യാദവ് എന്നയാൾ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയതായി കണ്ടെത്തിയത് എന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സമീർ ശർമ പറഞ്ഞു.

കാരവാൽ നഗർ മേഖലയിൽ നടത്തിയ അന്വേഷണത്തിലാണ് യാദവ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ, താൻ ഇന്ത്യൻ റെയിൽവേയിൽ കാറ്ററിങ് സ്റ്റാഫായി ജോലി ചെയ്യുകയാണെന്നും 2020 ജനുവരിയിൽ പരാതിക്കാരിയുടെ സഹോദരിയുമായി ട്രെയിനിൽ വെച്ച് പരിചയപ്പെട്ടിരുന്നതായും യാദവ് വെളിപ്പെടുത്തി. തുടർന്ന് അവർ സുഹൃത്തുക്കളാവുകയും ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് ഇവർ തമ്മിലുള്ള ബന്ധം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ യാദവിനെ വിളിച്ച് രോഷം പ്രകടിപ്പിച്ചു. പരാതിക്കാരിയായ യുവതിയും യാദവിനെ വിളിച്ച് ശകാരിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യത്തെ തുടർന്നാണ് യാദവ് യുവതിയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചത്.

യൂട്യൂബിൽ നിന്ന് വെർച്വൽ നമ്പറിൽ വാട്ട്‌സ്ആപ്പ് അക്കൗണ്ട് സൃഷ്‌ടിക്കുന്നതിനെക്കുറിച്ച് യാദവ് പഠിക്കുകയും പിന്നീട് ഈ രീതിയിൽ വെർച്വൽ വാട്ട്‌സ്ആപ്പ് അക്കൗണ്ട് വഴി പരാതിക്കാരിയുടെ മൊബൈൽ നമ്പർ അജ്ഞാതരായ ആളുകൾക്ക് കൈമാറാനും അവർക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കാനും തുടങ്ങി.

2016ൽ ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ യാദവ് 2020ൽ ജോലിക്കായി ഡൽഹിയിലെത്തുകയായിരുന്നു. ആർ കെ അസോസിയേറ്റ്‌സ് വഴിയാണ് ഇന്ത്യൻ റെയിൽവേയുടെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ യാദവിന് ജോലി ലഭിച്ചത് എന്ന് പൊലീസ് പറഞ്ഞു. യുവാവിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌മാർട്ട് ഫോണും സിം കാർഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ന്യൂഡൽഹി: യുവതിയുടെ നമ്പർ ദുരുപയോഗം ചെയ്‌തതിന് 22കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. റെയിൽവേയില്‍ കാറ്ററിങ് വിഭാഗത്തില്‍ ജീവനക്കാരനായ അമിത് യാദവിനെയാണ് സെക്‌സ് ചാറ്റിനായി സ്‌ത്രീയുടെ മൊബൈൽ നമ്പർ പ്രചരിപ്പിച്ചതിന് തിങ്കളാഴ്‌ച(23.04.2022) പൊലീസ് അറസ്റ്റ് ചെയ്‌തത്.

പരാതിക്കാരിയുടെ ബന്ധുവായ പെൺകുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നു. തുടർന്ന് യുവതി യുവാവിനെ ശകാരിച്ചതിനുള്ള പ്രതികാരമെന്നോണമാണ് ഇയാൾ നമ്പർ ദുരുപയോഗം ചെയ്‌തത്. ഒന്നിലധികം നമ്പറുകളിൽ നിന്ന് സെക്‌സ് ചാറ്റുകൾക്കായി നിരവധി സന്ദേശങ്ങളും കോളുകളും ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച് മെയ് 10നാണ് യുവതി പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയുടെ ഫോൺ നമ്പർ പ്രചരിപ്പിക്കുന്നതിനായി അമിത് യാദവ് എന്നയാൾ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയതായി കണ്ടെത്തിയത് എന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സമീർ ശർമ പറഞ്ഞു.

കാരവാൽ നഗർ മേഖലയിൽ നടത്തിയ അന്വേഷണത്തിലാണ് യാദവ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ, താൻ ഇന്ത്യൻ റെയിൽവേയിൽ കാറ്ററിങ് സ്റ്റാഫായി ജോലി ചെയ്യുകയാണെന്നും 2020 ജനുവരിയിൽ പരാതിക്കാരിയുടെ സഹോദരിയുമായി ട്രെയിനിൽ വെച്ച് പരിചയപ്പെട്ടിരുന്നതായും യാദവ് വെളിപ്പെടുത്തി. തുടർന്ന് അവർ സുഹൃത്തുക്കളാവുകയും ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് ഇവർ തമ്മിലുള്ള ബന്ധം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ യാദവിനെ വിളിച്ച് രോഷം പ്രകടിപ്പിച്ചു. പരാതിക്കാരിയായ യുവതിയും യാദവിനെ വിളിച്ച് ശകാരിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യത്തെ തുടർന്നാണ് യാദവ് യുവതിയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചത്.

യൂട്യൂബിൽ നിന്ന് വെർച്വൽ നമ്പറിൽ വാട്ട്‌സ്ആപ്പ് അക്കൗണ്ട് സൃഷ്‌ടിക്കുന്നതിനെക്കുറിച്ച് യാദവ് പഠിക്കുകയും പിന്നീട് ഈ രീതിയിൽ വെർച്വൽ വാട്ട്‌സ്ആപ്പ് അക്കൗണ്ട് വഴി പരാതിക്കാരിയുടെ മൊബൈൽ നമ്പർ അജ്ഞാതരായ ആളുകൾക്ക് കൈമാറാനും അവർക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കാനും തുടങ്ങി.

2016ൽ ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ യാദവ് 2020ൽ ജോലിക്കായി ഡൽഹിയിലെത്തുകയായിരുന്നു. ആർ കെ അസോസിയേറ്റ്‌സ് വഴിയാണ് ഇന്ത്യൻ റെയിൽവേയുടെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ യാദവിന് ജോലി ലഭിച്ചത് എന്ന് പൊലീസ് പറഞ്ഞു. യുവാവിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌മാർട്ട് ഫോണും സിം കാർഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.