ETV Bharat / crime

കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാന്‍ കഴുത്ത് ഞെരിച്ച് കൊന്നു; മൃതദേഹം കഷണങ്ങളാക്കി; പ്രതികള്‍ അറസ്റ്റില്‍

മാതാപിതാക്കള്‍ മരിച്ച അങ്കിതിനെ ആരും അന്വേഷിച്ച് വരില്ലെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് ഉമേഷ്‌ പൊലീസിന് മൊഴി നല്‍കി. കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാന്‍ ഉമേഷും സുഹൃത്തും ചേർന്ന് അങ്കിതിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

author img

By

Published : Dec 15, 2022, 12:02 PM IST

Man kills tenant
പിഎച്ച്‌ഡി സ്‌കോളര്‍ വധക്കേസില്‍ പ്രതികള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്‌: കടംവാങ്ങിയ പണം തിരികെ നല്‍കാതിരിക്കാന്‍ വാടകക്കാരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ വീട്ടുടമയും കൂട്ടാളിയും അറസ്റ്റില്‍. മോദി നഗര്‍ സ്വദേശിയായ ഉമേഷ്‌ ശര്‍മ്മ. കൂട്ടാളിയായ പ്രവേഷ്‌ എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉമേഷിന്‍റെ മറ്റ് അഞ്ച് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഖ്‌നൗവിലെ ബിആർ അംബേദ്‌കർ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി സ്‌കോളര്‍ അങ്കിത് ഖോക്കറാണ് കൊല്ലപ്പെട്ടത്. ഒക്‌ടോബര്‍ ആറിനാണ് കേസിനാസ്‌പദമായ സംഭവം. മോദിനഗറിലെ അങ്കിതിന്‍റെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ പണത്തില്‍ നിന്ന് വീട്ടുടമയായ ഉമേഷ്‌ ശര്‍മ്മ 60 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാന്‍ ഇയാള്‍ അങ്കിതിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

മാതാപിതാക്കള്‍ മരിച്ച അങ്കിതിനെ ആരും അന്വേഷിച്ച് വരില്ലെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് ഉമേഷ്‌ പൊലീസിന് മൊഴി നല്‍കി. ഒക്‌ടോബര്‍ അഞ്ച് മുതല്‍ അങ്കിതുമായി ഫോണില്‍ ബന്ധപ്പെടാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അങ്കിത് ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് മെസോജുകള്‍ അയച്ചപ്പോള്‍ ഉടനടി മറുപടി ലഭിക്കുകയും ചെയ്‌തു.

എന്നാല്‍ മറുപടിയായി ലഭിച്ച സന്ദേശങ്ങളില്‍ അക്ഷര തെറ്റുകള്‍ കണ്ടതോടെ സംശയം തോന്നിയ സുഹൃത്തുക്കളില്‍ ഒരാളാണ് മോദിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അങ്കിതിന്‍റെ ഫോണില്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്നും എന്നാല്‍ സന്ദേശങ്ങള്‍ക്ക് മറുപടി ലഭിക്കുന്നുണ്ടെന്നും സുഹൃത്ത് പരാതിയില്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചായി എസ്‌പി ദേഹത് ഇരാജ് രാജ പറഞ്ഞു. പണം തിരികെ നല്‍കാതിരിക്കാനാണ് ഉമേഷും കൂട്ടാളിയും അങ്കിതിനെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം അറക്കവാള്‍ ഉപയോഗിച്ച് കഷണങ്ങളാക്കി ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും പ്രതികള്‍ പറഞ്ഞു.

അങ്കിതിന്‍റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അക്കൗണ്ടിലെ പണം മുഴുവന്‍ ഉമേഷ്‌ കൈക്കലാക്കുകയും ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. അങ്കിതിന്‍റെ ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമം നടന്ന് വരികയാണ്.

ഉത്തര്‍പ്രദേശ്‌: കടംവാങ്ങിയ പണം തിരികെ നല്‍കാതിരിക്കാന്‍ വാടകക്കാരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ വീട്ടുടമയും കൂട്ടാളിയും അറസ്റ്റില്‍. മോദി നഗര്‍ സ്വദേശിയായ ഉമേഷ്‌ ശര്‍മ്മ. കൂട്ടാളിയായ പ്രവേഷ്‌ എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉമേഷിന്‍റെ മറ്റ് അഞ്ച് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഖ്‌നൗവിലെ ബിആർ അംബേദ്‌കർ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി സ്‌കോളര്‍ അങ്കിത് ഖോക്കറാണ് കൊല്ലപ്പെട്ടത്. ഒക്‌ടോബര്‍ ആറിനാണ് കേസിനാസ്‌പദമായ സംഭവം. മോദിനഗറിലെ അങ്കിതിന്‍റെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ പണത്തില്‍ നിന്ന് വീട്ടുടമയായ ഉമേഷ്‌ ശര്‍മ്മ 60 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാന്‍ ഇയാള്‍ അങ്കിതിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

മാതാപിതാക്കള്‍ മരിച്ച അങ്കിതിനെ ആരും അന്വേഷിച്ച് വരില്ലെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് ഉമേഷ്‌ പൊലീസിന് മൊഴി നല്‍കി. ഒക്‌ടോബര്‍ അഞ്ച് മുതല്‍ അങ്കിതുമായി ഫോണില്‍ ബന്ധപ്പെടാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അങ്കിത് ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് മെസോജുകള്‍ അയച്ചപ്പോള്‍ ഉടനടി മറുപടി ലഭിക്കുകയും ചെയ്‌തു.

എന്നാല്‍ മറുപടിയായി ലഭിച്ച സന്ദേശങ്ങളില്‍ അക്ഷര തെറ്റുകള്‍ കണ്ടതോടെ സംശയം തോന്നിയ സുഹൃത്തുക്കളില്‍ ഒരാളാണ് മോദിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അങ്കിതിന്‍റെ ഫോണില്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്നും എന്നാല്‍ സന്ദേശങ്ങള്‍ക്ക് മറുപടി ലഭിക്കുന്നുണ്ടെന്നും സുഹൃത്ത് പരാതിയില്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചായി എസ്‌പി ദേഹത് ഇരാജ് രാജ പറഞ്ഞു. പണം തിരികെ നല്‍കാതിരിക്കാനാണ് ഉമേഷും കൂട്ടാളിയും അങ്കിതിനെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം അറക്കവാള്‍ ഉപയോഗിച്ച് കഷണങ്ങളാക്കി ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും പ്രതികള്‍ പറഞ്ഞു.

അങ്കിതിന്‍റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അക്കൗണ്ടിലെ പണം മുഴുവന്‍ ഉമേഷ്‌ കൈക്കലാക്കുകയും ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. അങ്കിതിന്‍റെ ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമം നടന്ന് വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.