ETV Bharat / crime

സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ വിദ്യാര്‍ഥിനിയെ പൊലീസുകാരെന്നുപറഞ്ഞ് തടഞ്ഞു, കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി

മഹാരാഷ്‌ട്രയിലെ താനെയില്‍ വീടിന് സമീപത്തുകൂടി സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ 17 കാരിയായ വിദ്യാര്‍ഥിനിയെ പൊലീസുകാരാണെന്ന് വിശ്വസിപ്പിച്ച് രണ്ടുപേര്‍ വിളിച്ചുകൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കി, പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്

author img

By

Published : Jan 28, 2023, 9:20 PM IST

Maharashtra Thane  Minor girl raped by two men  raped by two men pretending to be policemen  Minor girl roamed along with friend raped  സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ വിദ്യാര്‍ഥിനി  പൊലീസുകാരാണെന്ന് വിശ്വസിപ്പിച്ച്  ബലാത്സംഗത്തിനിരയാക്കി  മഹാരാഷ്‌ട്രയിലെ താനെ  മഹാരാഷ്‌ട്ര  താനെ  17 കാരിയായ വിദ്യാര്‍ഥിനി  തെരച്ചില്‍ ആരംഭിച്ച് പൊലീസ്  പൊലീസ്  പൂനെ  ഡോംബിവ്‌ലി  പെണ്‍കുട്ടി  പ്രതി
സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ വിദ്യാര്‍ഥിനിയെ പൊലീസുകാരാണെന്ന് വിശ്വസിപ്പിച്ച് വിളിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി

പൂനെ (മഹാരാഷ്‌ട്ര) : സുഹൃത്തിനൊപ്പം പോവുകയായിരുന്ന 17 കാരിയെ പൊലീസുകാരാണെന്ന് അറിയിച്ച് വിളിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. മഹാരാഷ്‌ട്രയിലെ താനെയിലെ ഡോംബിവ്‌ലി നഗരത്തിലെ ഖാദി കിനാരയിലാണ് നടുക്കുന്ന സംഭവം. സംഭവത്തില്‍ വിഷ്‌ണു നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പോക്‌സോ നിയമം ഉള്‍പ്പടെ ചുമത്തി കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

പൊലീസ് ചമഞ്ഞ് അതിക്രമം: ഇന്നലെ (ജനുവരി 27) ഉച്ചയോടെ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥിനി. ഈ സമയത്താണ് പ്രതികള്‍ ഇവര്‍ക്കരികിലേക്കെത്തുന്നത്. തങ്ങള്‍ പൊലീസുകാരാണെന്നും വിവരം നല്‍കിയത് മാതാപിതാക്കള്‍ തന്നെയാണെന്നുമറിയിച്ച് ഇവര്‍ അവരെ കൂടെ കൂട്ടി. തുടര്‍ന്ന് ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഇയാള്‍ വിവരം പുറംലോകമറിഞ്ഞാല്‍ വീഡിയോ വൈറലാക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു.

പ്രതികളില്‍ മറ്റൊരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് ഇറക്കി മടങ്ങിയെത്തി. തുടര്‍ന്ന് ഇയാളും വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതിനുപിന്നാലെ ബന്ധുക്കള്‍ ഡോംബിവ്‌ലി റെയില്‍വേ പൊലീസില്‍ പരാതിയുമായി ചെന്നു.

എന്നാല്‍ സംഭവം തങ്ങളുടെ പരിധിയിലല്ലെന്ന് അറിയിച്ച് ഇരയെയും കുടുംബത്തെയും അധികൃതര്‍ വിഷ്‌ണു നഗര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് അയച്ചു. പരാതി ലഭിച്ചതിന് പിന്നാലെ വെള്ളിയാഴ്‌ച രാത്രി 12 മണിയോടെ പ്രതികള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. കൂടാതെ ഒളിവിലുള്ള പ്രതികളെ പിടികൂടുന്നതിനായി അഞ്ച് സംഘങ്ങളെയും നിയോഗിച്ചു.

പൂനെ (മഹാരാഷ്‌ട്ര) : സുഹൃത്തിനൊപ്പം പോവുകയായിരുന്ന 17 കാരിയെ പൊലീസുകാരാണെന്ന് അറിയിച്ച് വിളിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. മഹാരാഷ്‌ട്രയിലെ താനെയിലെ ഡോംബിവ്‌ലി നഗരത്തിലെ ഖാദി കിനാരയിലാണ് നടുക്കുന്ന സംഭവം. സംഭവത്തില്‍ വിഷ്‌ണു നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പോക്‌സോ നിയമം ഉള്‍പ്പടെ ചുമത്തി കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

പൊലീസ് ചമഞ്ഞ് അതിക്രമം: ഇന്നലെ (ജനുവരി 27) ഉച്ചയോടെ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥിനി. ഈ സമയത്താണ് പ്രതികള്‍ ഇവര്‍ക്കരികിലേക്കെത്തുന്നത്. തങ്ങള്‍ പൊലീസുകാരാണെന്നും വിവരം നല്‍കിയത് മാതാപിതാക്കള്‍ തന്നെയാണെന്നുമറിയിച്ച് ഇവര്‍ അവരെ കൂടെ കൂട്ടി. തുടര്‍ന്ന് ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഇയാള്‍ വിവരം പുറംലോകമറിഞ്ഞാല്‍ വീഡിയോ വൈറലാക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു.

പ്രതികളില്‍ മറ്റൊരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് ഇറക്കി മടങ്ങിയെത്തി. തുടര്‍ന്ന് ഇയാളും വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതിനുപിന്നാലെ ബന്ധുക്കള്‍ ഡോംബിവ്‌ലി റെയില്‍വേ പൊലീസില്‍ പരാതിയുമായി ചെന്നു.

എന്നാല്‍ സംഭവം തങ്ങളുടെ പരിധിയിലല്ലെന്ന് അറിയിച്ച് ഇരയെയും കുടുംബത്തെയും അധികൃതര്‍ വിഷ്‌ണു നഗര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് അയച്ചു. പരാതി ലഭിച്ചതിന് പിന്നാലെ വെള്ളിയാഴ്‌ച രാത്രി 12 മണിയോടെ പ്രതികള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. കൂടാതെ ഒളിവിലുള്ള പ്രതികളെ പിടികൂടുന്നതിനായി അഞ്ച് സംഘങ്ങളെയും നിയോഗിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.