ETV Bharat / crime

കൊച്ചി ഫ്ലാറ്റിലെ കൊലപാതകം, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

author img

By

Published : Aug 27, 2022, 12:35 PM IST

കൊച്ചി ഇന്‍ഫോ പാര്‍ക്കിന് സമീപമുള്ള ഫ്ലാറ്റിലെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെയെന്ന പരിശോധനക്കിടെ പ്രതി അര്‍ഷാദിന്‍റെ കാമുകിയിലേക്കും അന്വേഷണം എത്തിയിരുന്നു. എന്നാല്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പ്രതിയുടെ മൊഴി.

flat murder  Kochi flat murder case updates  Kochi flat murder  കൊച്ചി ഫ്ലാറ്റിലെ കൊലപാതകം  അര്‍ഷാദിനെ കോടതിയില്‍ ഹാജരാക്കും  പ്രതി അര്‍ഷാദിന്‍റെ കാമുകിയിലേക്കും അന്വേഷണം  കാക്കനാട് മജിസ്‌ട്രേറ്റ് കോടതി  ലഹരി മരുന്ന് വില്‍പന
കൊച്ചി ഫ്ലാറ്റിലെ കൊലപാതകം, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

എറണാകുളം: കൊച്ചി ഇന്‍ഫോ പാര്‍ക്കിന് സമീപമുള്ള ഫ്ലാറ്റില്‍ മലപ്പുറം സ്വദേശി സജീവ് കൃഷ്‌ണയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ഷാദിനെ ഇന്ന് (ഓഗസ്റ്റ് 27) കോടതിയില്‍ ഹാജരാക്കും. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്. മയക്ക് മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പ്രതി സമ്മതിച്ചിരുന്നു. സംഭവത്തിന് മുമ്പും ശേഷവും അര്‍ഷാദിന്‍റെ ഫോണ്‍ കോളുകളടക്കം പൊലീസ് പരിശോധിച്ചു. സംഭവത്തിന് ശേഷം മുങ്ങിയ അര്‍ഷാദിനെ പിടികൂടിയ മഞ്ചേശ്വരത്തും ഇയാള്‍ ഒളിവില്‍ താമസിച്ച ലോഡിജില്‍ എത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി. അതേസമയം ഇയാൾക്കൊപ്പം അറസ്റ്റിലായ സുഹൃത്ത് അശ്വന്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം സജീവ് കൃഷ്‌ണയുടെ കൈവശമുണ്ടായിരുന്ന 1.56 കിലോ കഞ്ചാവ്, 5.2 ഗ്രാം എം.ഡി.എം.എ, 104 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പ്രതി അർഷാദ് കൈക്കലാക്കിയിരുന്നു. ഇതെല്ലാം മംഗളൂരുവിലെത്തിച്ച് വില്‍പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ലഹരി മരുന്ന് വാങ്ങാനായി സജീവിന് അര്‍ഷാദ് പണം കടമായി നല്‍കിയിരുന്നു.

ലഹരി മരുന്ന് വില്‍പന നടത്തിയതിന് ശേഷം പണം തിരികെ നല്‍കാമെന്നാണ് സജിവ് പറഞ്ഞിരുന്നത്. എന്നാല്‍ പണം തിരികെ നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. അതിന് ശേഷം കിടന്നുറങ്ങിയ സജീവിനെ അര്‍ഷാദ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ച് ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടു.

ഓഗസ്റ്റ് 16ന് വൈകിട്ടാണ് ഫ്ലാറ്റില്‍ സജീവ് കൃഷ്‌ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജീവ് ഉള്‍പ്പെടെ നാല് പേരാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ഇതില്‍ രണ്ട് പേര്‍ വിനോദ യാത്ര പോയ സമയത്താണ് കൊലപാതകം നടന്നത്. വിനോദ യാത്ര കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് സജീവ് കൃഷ്‌ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read: കൊച്ചി ഫ്ലാറ്റിലെ കൊലപാതകം: അന്വേഷണം അർഷദിന്‍റെ കാമുകിയിലേക്ക് നീട്ടി പൊലീസ്

എറണാകുളം: കൊച്ചി ഇന്‍ഫോ പാര്‍ക്കിന് സമീപമുള്ള ഫ്ലാറ്റില്‍ മലപ്പുറം സ്വദേശി സജീവ് കൃഷ്‌ണയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ഷാദിനെ ഇന്ന് (ഓഗസ്റ്റ് 27) കോടതിയില്‍ ഹാജരാക്കും. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്. മയക്ക് മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പ്രതി സമ്മതിച്ചിരുന്നു. സംഭവത്തിന് മുമ്പും ശേഷവും അര്‍ഷാദിന്‍റെ ഫോണ്‍ കോളുകളടക്കം പൊലീസ് പരിശോധിച്ചു. സംഭവത്തിന് ശേഷം മുങ്ങിയ അര്‍ഷാദിനെ പിടികൂടിയ മഞ്ചേശ്വരത്തും ഇയാള്‍ ഒളിവില്‍ താമസിച്ച ലോഡിജില്‍ എത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി. അതേസമയം ഇയാൾക്കൊപ്പം അറസ്റ്റിലായ സുഹൃത്ത് അശ്വന്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം സജീവ് കൃഷ്‌ണയുടെ കൈവശമുണ്ടായിരുന്ന 1.56 കിലോ കഞ്ചാവ്, 5.2 ഗ്രാം എം.ഡി.എം.എ, 104 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പ്രതി അർഷാദ് കൈക്കലാക്കിയിരുന്നു. ഇതെല്ലാം മംഗളൂരുവിലെത്തിച്ച് വില്‍പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ലഹരി മരുന്ന് വാങ്ങാനായി സജീവിന് അര്‍ഷാദ് പണം കടമായി നല്‍കിയിരുന്നു.

ലഹരി മരുന്ന് വില്‍പന നടത്തിയതിന് ശേഷം പണം തിരികെ നല്‍കാമെന്നാണ് സജിവ് പറഞ്ഞിരുന്നത്. എന്നാല്‍ പണം തിരികെ നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. അതിന് ശേഷം കിടന്നുറങ്ങിയ സജീവിനെ അര്‍ഷാദ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ച് ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടു.

ഓഗസ്റ്റ് 16ന് വൈകിട്ടാണ് ഫ്ലാറ്റില്‍ സജീവ് കൃഷ്‌ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജീവ് ഉള്‍പ്പെടെ നാല് പേരാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ഇതില്‍ രണ്ട് പേര്‍ വിനോദ യാത്ര പോയ സമയത്താണ് കൊലപാതകം നടന്നത്. വിനോദ യാത്ര കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് സജീവ് കൃഷ്‌ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read: കൊച്ചി ഫ്ലാറ്റിലെ കൊലപാതകം: അന്വേഷണം അർഷദിന്‍റെ കാമുകിയിലേക്ക് നീട്ടി പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.