ETV Bharat / crime

റിസപ്ഷനിസ്‌റ്റിന്‍റെ മരണം; ബിജെപി നേതാവിന്‍റെ മകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്‌റ്റിൽ

author img

By

Published : Sep 23, 2022, 9:25 PM IST

ഉത്തരാഖണ്ഡ് ബിജെപി നേതാവിന്‍റെ മകൻ പുൽകിത് ആര്യ, പുൽകിത് ഗുപ്‌ത, സൗരഭ് ഭാസ്‌കർ എന്നിവരാണ് അറസ്‌റ്റിലായത്. മുൻ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകനാണ് പുൽകിത് ആര്യ.

Angry villagers vandalized Vanantra Resort  Ankita Bhandari Murder Case  ankita bhandari missing case  Vanantra Resort vandalized  Pulkit Arya arrested  റിസപ്ഷനിസ്‌റ്റിന്‍റെ മരണം  റിഷികേശ്  ഉത്തരാഖണ്ഡ്  ബിജെപി  മൂന്ന് പേർ അറസ്‌റ്റിൽ  പുൽകിത് ആര്യ  പുൽകിത് ഗുപ്‌ത  സൗരഭ് ഭാസ്‌കർ  വിനോദ് ആര്യ  uttarakhand  bjp ministers son  murder
ഉത്തരാഖണ്ഡിൽ റിസപ്ഷനിസ്‌റ്റിന്‍റെ മരണം; ബിജെപി നേതാവിന്‍റെ മകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്‌റ്റിൽ

റിഷികേശ് (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിൽ സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്‌റ്റായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി നേതാവിന്‍റെ മകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്‌റ്റിൽ. ബിജെപി നേതാവിന്‍റെ മകൻ പുൽകിത് ആര്യ, പുൽകിത് ഗുപ്‌ത, സൗരഭ് ഭാസ്‌കർ എന്നിവരാണ് അറസ്‌റ്റിലായത്. മുൻ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകനാണ് പുൽകിത് ആര്യ.

  • अंकिता भण्डारी गुमशुदगी प्रकरण में गिरफ्तार अभियुक्तों ने पूछताछ में बताया कि घटना के दिन अभियुक्तों ने आपसी विवाद के बाद पीड़िता को चीला रोड के निकट नहर में धक्का दे दिया जिसके बाद व डूब गई। #UttarakhandPolice की SDRF टीम शव तलाशने का प्रयास कर रही है।@ANINewsUP @PauriPolice pic.twitter.com/nWwxHBYShi

    — Uttarakhand Police (@uttarakhandcops) September 23, 2022 " class="align-text-top noRightClick twitterSection" data=" ">

ഉത്തരാഖണ്ഡ് പൗരി ഗർവാൾ സ്വദേശിനി അങ്കിത ഭണ്ഡാരിയയാണ് കൊലപ്പെട്ടത്. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ റിസപ്‌ഷനിസ്‌റ്റായി ജോലി ചെയ്‌ത് വരികയായിരുന്നു അങ്കിത. അങ്കിതയെ അഞ്ച് ദിവസം മുമ്പ് കാണാതായതിനെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

വാക്കുതർക്കത്തിനിടെ യുവതിയെ കനാലിൽ തള്ളിയിട്ടതായി പ്രതികൾ കുറ്റസമ്മതം നടത്തി. അങ്കിതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതികൾ കുറ്റസമ്മതം നടത്തിയതിന് പിന്നാലെ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചിൽ ശക്തമാക്കി. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ പ്രതികളെ കൊണ്ടുപോയ പൊലീസ് വാഹനം തകർത്തു.

റിഷികേശ് (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിൽ സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്‌റ്റായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി നേതാവിന്‍റെ മകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്‌റ്റിൽ. ബിജെപി നേതാവിന്‍റെ മകൻ പുൽകിത് ആര്യ, പുൽകിത് ഗുപ്‌ത, സൗരഭ് ഭാസ്‌കർ എന്നിവരാണ് അറസ്‌റ്റിലായത്. മുൻ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകനാണ് പുൽകിത് ആര്യ.

  • अंकिता भण्डारी गुमशुदगी प्रकरण में गिरफ्तार अभियुक्तों ने पूछताछ में बताया कि घटना के दिन अभियुक्तों ने आपसी विवाद के बाद पीड़िता को चीला रोड के निकट नहर में धक्का दे दिया जिसके बाद व डूब गई। #UttarakhandPolice की SDRF टीम शव तलाशने का प्रयास कर रही है।@ANINewsUP @PauriPolice pic.twitter.com/nWwxHBYShi

    — Uttarakhand Police (@uttarakhandcops) September 23, 2022 " class="align-text-top noRightClick twitterSection" data=" ">

ഉത്തരാഖണ്ഡ് പൗരി ഗർവാൾ സ്വദേശിനി അങ്കിത ഭണ്ഡാരിയയാണ് കൊലപ്പെട്ടത്. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ റിസപ്‌ഷനിസ്‌റ്റായി ജോലി ചെയ്‌ത് വരികയായിരുന്നു അങ്കിത. അങ്കിതയെ അഞ്ച് ദിവസം മുമ്പ് കാണാതായതിനെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

വാക്കുതർക്കത്തിനിടെ യുവതിയെ കനാലിൽ തള്ളിയിട്ടതായി പ്രതികൾ കുറ്റസമ്മതം നടത്തി. അങ്കിതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതികൾ കുറ്റസമ്മതം നടത്തിയതിന് പിന്നാലെ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചിൽ ശക്തമാക്കി. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ പ്രതികളെ കൊണ്ടുപോയ പൊലീസ് വാഹനം തകർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.