ETV Bharat / city

കൊട്ടിക്കയറി പൂരാവേശം, മനസ് നിറഞ്ഞ് വടക്കുന്നാഥന്‍റെ മണ്ണ്

author img

By

Published : May 10, 2022, 1:15 PM IST

ഘടകപൂരങ്ങളും ചെറുപൂരങ്ങളും എത്തിയതോടെ തൃശൂർ നഗരം അക്ഷരാർഥത്തില്‍ ആവേശത്തിലായി. ശേഷം വടക്കുന്നാഥന്‍റെ മണ്ണും മനസും താളമേളവാദ്യമയമായി.

Thrissur pooram
കൊട്ടിക്കയറി പൂരാവേശം, മനസ് നിറഞ്ഞ് വടക്കുന്നാഥന്‍റെ മണ്ണ്

തൃശൂർ: പൂരാവേശത്തില്‍ ശക്തന്റെ തട്ടകം. നാടിന്റെ കണ്ണും കാതും വടക്കുംനാഥന്‍റെ മുന്നിലെത്തുമ്പോൾ പൂരം കൊട്ടിക്കയറി. രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിന്‍റെ പുറപ്പാട് ആരംഭിച്ച് ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുന്നാഥനിലെത്തിയതോടെ തൃശൂർ പൂര ചടങ്ങിന് തുടക്കമായി. പിന്നാലെ ഘടക പൂരങ്ങൾ ഓരോന്നായി വടക്കുന്നാഥ സന്നിയിലെത്തി. രണ്ടുവർഷം കൊവിഡ് നിയന്ത്രങ്ങൾ മൂലം മുടങ്ങിയെങ്കിലും ഇത്തവണ വിപുലമായാണ് പൂരം ചടങ്ങുകൾ.

കൊട്ടിക്കയറി പൂരാവേശം, മനസ് നിറഞ്ഞ് വടക്കുന്നാഥന്‍റെ മണ്ണ്

പൂരദിനത്തിൽ എട്ട് ഘടക ക്ഷേത്രങ്ങളിൽ നിന്നും ആദ്യമെത്തുന്നത് കണിമംഗലം ശാസ്താവാണ്. ഐതിഹ്യപ്രകാരം വടക്കുംനാഥനെക്കാൾ പ്രായമുള്ളതിനാൽ കണിമംഗലം ശാസ്താവ് വെയിലും മഴയും ഏൽക്കാതെ നേരത്തെ എത്തി തെക്കേ ഗോപുരനട വഴി വടക്കുനാഥ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. തുടർന്ന്‌ പനമുക്കുംപിള്ളി, ചെമ്പൂക്കാവ്‌, പൂക്കാട്ടിക്കര കാരമുക്ക്‌, ലാലൂർ, ചൂരക്കോട്ടുകാവ്‌, അയ്യന്തോൾ, കുറ്റൂർ നെയ്‌തലക്കാവ്‌ എന്നീ ദേശങ്ങളുടെ ചെറുപൂരങ്ങളും എത്തിയതോടെ തൃശൂർ നഗരം അക്ഷരാർഥത്തില്‍ ആവേശത്തിലായി.

താളമേളവാദ്യമയം: പകൽ പതിനൊന്നോടെ തിരുവമ്പാടി ദേവസ്വത്തിന്റെ പ്രസിദ്ധമായ മഠത്തിൽവരവ്‌ ആരംഭിച്ചു. പഞ്ചവാദ്യത്തിന്‌ കോങ്ങാട്‌ മധു അഞ്ചാം തവണയും പ്രാമാണികനായി. തുടർന്നുള്ള മേളത്തിന്‌ കിഴക്കൂട്ട്‌ അനിയൻമാരാർ 12–-ാം തവണ പ്രമാണികനായി. 12മണിയോടെ പതിനഞ്ചാനപ്പുറത്ത് പാറമേക്കാവിന്റെ എഴുന്നള്ളിപ്പ്‌ തുടങ്ങി. 24–-ാം തവണ പെരുവനംകുട്ടൻ മാരാർ പ്രാമാണികനായി. രണ്ടരയ്‌ക്ക്‌ മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയോടെ തെക്കോട്ടിറക്കം. ശേഷം കാഴ്‌ചയുടെ വിസ്‌മയം വിതറി കുടമാറ്റം.

രാത്രിയിൽ പകലിന്റെ തനിയാവർത്തനം. പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യത്തിന്‌ പരയ്‌ക്കാട്‌ തങ്കപ്പൻ പ്രാമാണികനാകും. ബുധനാഴ്‌ച പുലർച്ചെ മൂന്നിന്‌ വർണ്ണ വിസ്മയം തീർത്ത് കൊണ്ട് വെടിക്കെട്ട്. അതോടെ ഒരു വർഷം നീണ്ട കാത്തിരിപ്പുകൾക്ക് ശേഷമെത്തിയ പൂരത്തിന് സമാപനം. നാളെ (ബുധനാഴ്‌ച) പകല്‍പ്പൂരത്തോടെ ചടങ്ങുകൾ അവസാനിക്കും.

തൃശൂർ: പൂരാവേശത്തില്‍ ശക്തന്റെ തട്ടകം. നാടിന്റെ കണ്ണും കാതും വടക്കുംനാഥന്‍റെ മുന്നിലെത്തുമ്പോൾ പൂരം കൊട്ടിക്കയറി. രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിന്‍റെ പുറപ്പാട് ആരംഭിച്ച് ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുന്നാഥനിലെത്തിയതോടെ തൃശൂർ പൂര ചടങ്ങിന് തുടക്കമായി. പിന്നാലെ ഘടക പൂരങ്ങൾ ഓരോന്നായി വടക്കുന്നാഥ സന്നിയിലെത്തി. രണ്ടുവർഷം കൊവിഡ് നിയന്ത്രങ്ങൾ മൂലം മുടങ്ങിയെങ്കിലും ഇത്തവണ വിപുലമായാണ് പൂരം ചടങ്ങുകൾ.

കൊട്ടിക്കയറി പൂരാവേശം, മനസ് നിറഞ്ഞ് വടക്കുന്നാഥന്‍റെ മണ്ണ്

പൂരദിനത്തിൽ എട്ട് ഘടക ക്ഷേത്രങ്ങളിൽ നിന്നും ആദ്യമെത്തുന്നത് കണിമംഗലം ശാസ്താവാണ്. ഐതിഹ്യപ്രകാരം വടക്കുംനാഥനെക്കാൾ പ്രായമുള്ളതിനാൽ കണിമംഗലം ശാസ്താവ് വെയിലും മഴയും ഏൽക്കാതെ നേരത്തെ എത്തി തെക്കേ ഗോപുരനട വഴി വടക്കുനാഥ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. തുടർന്ന്‌ പനമുക്കുംപിള്ളി, ചെമ്പൂക്കാവ്‌, പൂക്കാട്ടിക്കര കാരമുക്ക്‌, ലാലൂർ, ചൂരക്കോട്ടുകാവ്‌, അയ്യന്തോൾ, കുറ്റൂർ നെയ്‌തലക്കാവ്‌ എന്നീ ദേശങ്ങളുടെ ചെറുപൂരങ്ങളും എത്തിയതോടെ തൃശൂർ നഗരം അക്ഷരാർഥത്തില്‍ ആവേശത്തിലായി.

താളമേളവാദ്യമയം: പകൽ പതിനൊന്നോടെ തിരുവമ്പാടി ദേവസ്വത്തിന്റെ പ്രസിദ്ധമായ മഠത്തിൽവരവ്‌ ആരംഭിച്ചു. പഞ്ചവാദ്യത്തിന്‌ കോങ്ങാട്‌ മധു അഞ്ചാം തവണയും പ്രാമാണികനായി. തുടർന്നുള്ള മേളത്തിന്‌ കിഴക്കൂട്ട്‌ അനിയൻമാരാർ 12–-ാം തവണ പ്രമാണികനായി. 12മണിയോടെ പതിനഞ്ചാനപ്പുറത്ത് പാറമേക്കാവിന്റെ എഴുന്നള്ളിപ്പ്‌ തുടങ്ങി. 24–-ാം തവണ പെരുവനംകുട്ടൻ മാരാർ പ്രാമാണികനായി. രണ്ടരയ്‌ക്ക്‌ മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയോടെ തെക്കോട്ടിറക്കം. ശേഷം കാഴ്‌ചയുടെ വിസ്‌മയം വിതറി കുടമാറ്റം.

രാത്രിയിൽ പകലിന്റെ തനിയാവർത്തനം. പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യത്തിന്‌ പരയ്‌ക്കാട്‌ തങ്കപ്പൻ പ്രാമാണികനാകും. ബുധനാഴ്‌ച പുലർച്ചെ മൂന്നിന്‌ വർണ്ണ വിസ്മയം തീർത്ത് കൊണ്ട് വെടിക്കെട്ട്. അതോടെ ഒരു വർഷം നീണ്ട കാത്തിരിപ്പുകൾക്ക് ശേഷമെത്തിയ പൂരത്തിന് സമാപനം. നാളെ (ബുധനാഴ്‌ച) പകല്‍പ്പൂരത്തോടെ ചടങ്ങുകൾ അവസാനിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.