ETV Bharat / city

ക്രൈസ്റ്റ് കോളജ് ബസ് അപകടം; ഒളിവിലായിരുന്ന ഡ്രൈവര്‍ അറസ്റ്റില്‍ - iringalakkuda christ college

ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ നിഖിലിന്‍റെ ലൈസന്‍സ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഒപ്പം ബസിന്‍റെ അമിത വേഗമാണ് അപകട കാരണമായതെന്ന് കണ്ടെത്തിയതോടെ ഇരിങ്ങാലക്കുട പൊലീസ് ജ്യാമമില്ലാ വകുപ്പുകള്‍ പ്രകാരം നിഖിലിനെതിരെ കേസെടുത്തിരുന്നു.

ക്രൈസ്‌റ്റ് കോളജ് ബസ് അപകടം: ഒളിവിലായിരുന്ന ഡ്രൈവര്‍ അറസ്റ്റില്‍
author img

By

Published : Oct 27, 2019, 5:35 PM IST

Updated : Oct 27, 2019, 11:19 PM IST

തൃശൂര്‍: ക്രൈസ്റ്റ് കോളജിന്‍റെ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വ്യാജ ലൈസന്‍സ് നിര്‍മിച്ച് ഡ്രൈവറായി നിയമനം നേടിയ ആള്‍ അറസ്റ്റില്‍. മാപ്രാണം തളിയക്കോണം സ്വദേശി തച്ചപ്പിള്ളി വീട്ടില്‍ നിഖിലാണ് (32) കണ്ണൂരില്‍ നിന്നും പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ക്രൈസ്റ്റ് കോളജ് ബസ് അപകടം; ഒളിവിലായിരുന്ന ഡ്രൈവര്‍ അറസ്റ്റില്‍

ഒക്‌ടോബര്‍ ആറാം തിയതിയാണ് ക്രൈസ്റ്റ് കോളജിലെ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മലക്കപ്പാറയില്‍ വച്ച് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചത്. ഡ്രൈവറുടെ അമിതവേഗതയാണ് അപകട കാരണം എന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് കോളജ് അധികൃതര്‍ മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു. മോട്ടോര്‍വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍ നിഖില്‍ ഹാജരാക്കിയിരുന്ന ലൈസന്‍സ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട പൊലീസ് ജ്യാമമില്ലാ വകുപ്പുകള്‍ പ്രകാരം നിഖിലിനെതിരെ കേസെടുത്തു.

സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. നിഖില്‍ വ്യാജ ലൈസന്‍സ് നിര്‍മിച്ചത് എവിടെയാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. വ്യാജ ലൈസന്‍സ് നിര്‍മിച്ച നിഖിലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ യുവമോര്‍ച്ച നേതാവ് ശ്യാംജി മാടത്തിങ്കലിനെതിരെ നിഖിലിന്‍റെ പിതാവ് ദാസന്‍ തച്ചംപ്പിള്ളി വധഭീഷണി മുഴക്കിയെന്ന പരാതി ഇരിങ്ങാലക്കുട പൊലീസിന് ലഭിച്ചിരുന്നു.

തൃശൂര്‍: ക്രൈസ്റ്റ് കോളജിന്‍റെ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വ്യാജ ലൈസന്‍സ് നിര്‍മിച്ച് ഡ്രൈവറായി നിയമനം നേടിയ ആള്‍ അറസ്റ്റില്‍. മാപ്രാണം തളിയക്കോണം സ്വദേശി തച്ചപ്പിള്ളി വീട്ടില്‍ നിഖിലാണ് (32) കണ്ണൂരില്‍ നിന്നും പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ക്രൈസ്റ്റ് കോളജ് ബസ് അപകടം; ഒളിവിലായിരുന്ന ഡ്രൈവര്‍ അറസ്റ്റില്‍

ഒക്‌ടോബര്‍ ആറാം തിയതിയാണ് ക്രൈസ്റ്റ് കോളജിലെ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മലക്കപ്പാറയില്‍ വച്ച് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചത്. ഡ്രൈവറുടെ അമിതവേഗതയാണ് അപകട കാരണം എന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് കോളജ് അധികൃതര്‍ മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു. മോട്ടോര്‍വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍ നിഖില്‍ ഹാജരാക്കിയിരുന്ന ലൈസന്‍സ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട പൊലീസ് ജ്യാമമില്ലാ വകുപ്പുകള്‍ പ്രകാരം നിഖിലിനെതിരെ കേസെടുത്തു.

സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. നിഖില്‍ വ്യാജ ലൈസന്‍സ് നിര്‍മിച്ചത് എവിടെയാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. വ്യാജ ലൈസന്‍സ് നിര്‍മിച്ച നിഖിലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ യുവമോര്‍ച്ച നേതാവ് ശ്യാംജി മാടത്തിങ്കലിനെതിരെ നിഖിലിന്‍റെ പിതാവ് ദാസന്‍ തച്ചംപ്പിള്ളി വധഭീഷണി മുഴക്കിയെന്ന പരാതി ഇരിങ്ങാലക്കുട പൊലീസിന് ലഭിച്ചിരുന്നു.

Intro:ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനി കോളേജ് ബസ് മറിഞ്ഞ് മരിച്ച സംഭവത്തില്‍ വ്യാജ ലൈസന്‍സ് നിര്‍മ്മിച്ച് ഡ്രൈവറായി നിയമനം നേടിയ മാപ്രാണം സ്വദേശി അറസ്റ്റില്‍ . Body:ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനി കോളേജ് ബസ് മറിഞ്ഞ് മരിച്ച സംഭവത്തില്‍ വ്യാജ ലൈസന്‍സ് നിര്‍മ്മിച്ച് ഡ്രൈവറായി നിയമനം നേടിയ ആള്‍ അറസ്റ്റില്‍ . കോളേജ് അധികൃതരുടെ പരാതിയില്‍ മാപ്രാണം തളിയകോണം സ്വദേശി തച്ചപ്പിള്ളി വീട്ടില്‍ നീഖില്‍ ( 32 ) നെയാണ് ഇരിങ്ങാലക്കുട പോലീസ് കണ്ണൂരില്‍ നിന്നും പിടികൂടിയത്. ഒക്ടോബര്‍ ആറാം തിയ്യതിയാണ് ക്രൈസ്റ്റ് കോളേജിലെ എം എസ് ഡബ്ല്യു വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സ് മലക്കപ്പാറയില്‍ വച്ച് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിനി മരിച്ചത്. ഡ്രൈവറുടെ അമിതവേഗതയാണ് അപകട കാരണം എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കോളേജ് അധികൃതരുടെ പരാതിയില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍ നിഖില്‍ ഹാജരാക്കിയിരുന്ന ലൈസന്‍സ് വ്യാജമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസ് ജ്യാമമില്ലാ വകുപ്പുകള്‍ പ്രകാരം നിഖിലിനെതിരെ കേസെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം മെബൈല്‍ നാട്ടില്‍ സുഹൃത്തിന് കൈവശം നല്‍കി വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കണ്ണൂരുള്ള മറ്റൊരു സുഹൃത്തിനെ ജ്യാമം കിട്ടിയെന്ന് തെറ്റിധരിപ്പിച്ച് ഇയാളൊടെപ്പം കഴിയുകയായിരുന്നു. നിഖില്‍ വ്യാജ ലൈസന്‍സ് നിര്‍മ്മിച്ചത് എവിടെയാണെന്ന് പോലീസ് അന്വേഷണം നടത്തി വരുകയാണ്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശാനുസരണം സി.ഐ ബിജോയ് പി.ആറിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ എസ് സുബിന്ത് , സീനിയര്‍ സി.പി ഓ ഗോപി , സി.പി. ഓ മാരായ മനോജ്, അനൂപ് ലാലന്‍ , ജീവന്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്


സമരത്തില്‍ പങ്കെടുത്തതിന് യുവമോര്‍ച്ച നേതാവിനെ വധിക്കും എന്നു ഭിഷണി.
ഇരിഞ്ഞാലക്കുട:- ക്രൈസ്റ്റ് കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ അപകട മരണവുമയി ബന്ധപെട്ട് വ്യാജ ലൈസന്‍സ് ചമക്കുകയും ക്രിമിനല്‍ പശ്ചാത്തലമുള്ള നിഖിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നു ആവശ്യപെട്ടുകൊണ്ട് സംഘപരിവാറിന്റെ വിവിധ സമരങ്ങളില്‍ പങ്കെടുത്തു എന്ന് പറഞ്ഞ കൊണ്ട് യുവമോര്‍ച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ശ്യാംജി മാടത്തിങ്കലിന്റെ വീട്ടില്‍ കയറി പ്രതി നിഖിലിന്റെ പിതാവ് ദാസന്‍ തച്ചംപ്പിള്ളി, അസഭ്യ വാക്കുകള്‍ പറയുകയും ശ്യാമിനെയും സഹോദരനെയും വധിക്കും എന്ന് ഭീഷണി പെടുത്തുകയും ചെയ്തു. വാര്‍ദ്ധക്യ ബാധിതരായ അച്ഛനും അമ്മയും മാത്രമാണ് ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. മകനെ വധിക്കും എന്ന ഭീഷണി പെടുത്തുന്നത് കേട്ട ശ്യാമിന്റെ അമ്മ രമണിസത്യന്‍ തല കറങ്ങി വീഴുകയും ചെയ്തു. തുടര്‍ന്ന് യുവമോര്‍ച്ച ബിജെപി നേതാക്കള്‍ ശ്യാമിന്റെ വീട് സന്ദര്‍ശിക്കുകയും,ശ്യാമി ന്റെ അച്ഛന്‍ സത്യന്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സെപ്ക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു
Conclusion:
Last Updated : Oct 27, 2019, 11:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.