തിരുവനന്തപുരം: വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആര്യനാട് ഇരവൂര്‍ ഏലായില്‍ പ്രദേശത്ത് വ്യാപക കൃഷി നാശം. പതിനഞ്ച് ഹെക്ടര്‍ ഏത്തവാഴ കൃഷി നശിച്ചു. വിളഞ്ഞതും, പകുതി വിളവ് എത്തിയതും, കുലച്ച് തുടങ്ങിയതുമായ വാഴകളാണ് നിലംപൊത്തിയത്. ഓണ വിപണി ലക്ഷ്യമിട്ട് പല കര്‍ഷകരും പാട്ടത്തിനെടുത്ത ഭൂമിയില്‍ കടം വാങ്ങിയും പലിശക്ക് എടുത്തുമാണ് കൃഷി ഇറക്കിയത്. കൃഷി നശിച്ചതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വാഴകൃഷിക്കൊപ്പം ഇടവിളയായി ഇറക്കിയ പച്ചക്കറികളും കാറ്റില്‍ നശിച്ചു.
ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം
ഓണ വിപണി ലക്ഷ്യമിട്ടാണ് ഇരവൂരിലെ കര്‍ഷകര്‍ കൃഷി ഇറക്കിയത്
തിരുവനന്തപുരം: വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആര്യനാട് ഇരവൂര്‍ ഏലായില്‍ പ്രദേശത്ത് വ്യാപക കൃഷി നാശം. പതിനഞ്ച് ഹെക്ടര്‍ ഏത്തവാഴ കൃഷി നശിച്ചു. വിളഞ്ഞതും, പകുതി വിളവ് എത്തിയതും, കുലച്ച് തുടങ്ങിയതുമായ വാഴകളാണ് നിലംപൊത്തിയത്. ഓണ വിപണി ലക്ഷ്യമിട്ട് പല കര്‍ഷകരും പാട്ടത്തിനെടുത്ത ഭൂമിയില്‍ കടം വാങ്ങിയും പലിശക്ക് എടുത്തുമാണ് കൃഷി ഇറക്കിയത്. കൃഷി നശിച്ചതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വാഴകൃഷിക്കൊപ്പം ഇടവിളയായി ഇറക്കിയ പച്ചക്കറികളും കാറ്റില്‍ നശിച്ചു.
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഇറവൂര്‍ ഏലായില്‍ ആണ് വ്യാപക കൃഷി നാശം 15 ഹെക്ടര്‍ കൃഷി ഓളം ഇടങ്ങളിലെ ഏത്തന്‍ വാഴകള്‍ നശിച്ചു. ഇന്നലെ രാത്രിയുണ്ടായ മയയോടെപ്പം ഉണ്ടായ കാറ്റിൽ ആണ് ഇവ നശിച്ചത് . ഇതിനോടൊപ്പം ഏത്തന്‍ കദളി ചീര, പയര്‍ വഴുതന ,വെളരി തുടങ്ങിയ കൃഷിക്കും നാശം സംഭവിച്ചു.
ഒാണവിപണി ലക്ഷ്യം വെച്ചാണ് ഇരവുരിലെ കര്‍ഷകര്‍ കൃഷി ഇറക്കിയത്. വിളഞ്ഞതും, പകുതി വിളവ് എത്തിയതും ,കുലച്ച് തുടങ്ങിയതു മായ വാഴകളാണ് നിലം പൊത്തിയത്.
ഒട്ടുമിക്ക കർഷകരും പാട്ടത്തിനെടുത്ത ഭൂമിയിൽ കടം വാങ്ങിയും പലിശക്ക് എടുത്തു മാണ് കൃഷി ഇറക്കിയത്. കൃഷി നാശം സംഭിച്ചതോടെ വാങ്ങിയ കാശ് എങ്ങനെ കൊടുക്കും എന്ന ആശങ്കയിലാണ് ഇവിടെത്തെ കര്‍ഷകർ.
ബൈറ്റ്: അനിൽ കുമാർ (കർഷകൻ)
ദിൽഷാദ് (കർഷകൻ)