ETV Bharat / city

കോണ്‍ഗ്രസിന് കനത്ത തോല്‍വി, 94ല്‍ ലഭിച്ചത് 21 സീറ്റ് മാത്രം

author img

By

Published : May 2, 2021, 9:29 PM IST

മുന്‍നിര കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി സതീശന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, പി.ടി തോമസ്, എ.പി അനില്‍കുമാര്‍ എന്നിവരുടെ ഭൂരിപക്ഷം ഗണ്യമായി താഴ്ന്നു.

Congress defeat in kerala assembly election 2021  കോണ്‍ഗ്രസിന് വലിയ തോല്‍വി, 94ല്‍ ലഭിച്ചത് 21 സീറ്റ് മാത്രം  കോണ്‍ഗ്രസിന് വലിയ തോല്‍വി  Congress defeat  Congress defeat news  Congress defeat related news
കോണ്‍ഗ്രസിന് വലിയ തോല്‍വി, 94ല്‍ ലഭിച്ചത് 21 സീറ്റ് മാത്രം

തിരുവനന്തപുരം: 94 സീറ്റുകളില്‍ മത്സരിച്ചിട്ടും കോണ്‍ഗ്രസിന്‍റെ വിജയം വെറും 21 സീറ്റിലൊതുങ്ങി. 55 പുതുമുഖങ്ങളെയിറക്കിയുള്ള കോണ്‍ഗ്രസ് പരീക്ഷണവും പാളി. പുതുമുഖങ്ങളില്‍ പാലം കടക്കാനായത് മൂവാറ്റുപുഴയിലെ മാത്യു കുഴല്‍നാടന് മാത്രം. മുന്‍നിര കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി സതീശന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, പി.ടി തോമസ്, എ.പി അനില്‍കുമാര്‍ എന്നിവരുടെ ഭൂരിപക്ഷം ഗണ്യമായി താഴ്ന്നു.

തിരുവനന്തപുരത്തെ പ്രമുഖ നേതാവായ വി.എസ് ശിവകുമാര്‍, കോണ്‍ഗ്രസിന്റെ യുവ മുഖം കെ.എസ് ശബരീനാഥന്‍ എന്നിവരുടെ പരാജയം കോണ്‍ഗ്രസിന് കനത്ത ആഘാതമായി. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് പരീക്ഷിച്ച യുവ വനിത സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തിരുവനന്തപുരത്തെ 14 സീറ്റുകളില്‍ കോവളം മണ്ഡലം നിലനിര്‍ത്താനായത് മാത്രമാണ് ആശ്വാസം.

കൊല്ലത്ത് കുണ്ടറയിലും കരുനാഗപ്പള്ളിയിലും മാത്രമായി കോണ്‍ഗ്രസ് ഒതുങ്ങി. ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മാത്രം വിജയം നിലനിര്‍ത്താനായി. ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്ത അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ കനത്ത പരാജയം ഏറ്റുവാങ്ങി. കായംകുളത്ത് അരിതാ ബാബുവിലൂടെ തരംഗമുണ്ടാക്കാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയും പാളി.

പത്തനംതിട്ടയിലും കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങി. കോട്ടയത്ത് വിജയം നേടാനായെങ്കിലും ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഭൂരിപക്ഷം നന്നേ കുറഞ്ഞു. ഇടുക്കിയിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എറണാകുളത്ത് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. മൂവാറ്റുപുഴ പിടിച്ചെടുത്തപ്പോള്‍ സിറ്റിങ് സീറ്റായ കുന്നത്തുനാട് കൈവിട്ടു.

തൃശൂരിലെ കോണ്‍ഗ്രസ് ജയം ചാലക്കുടിയിലൊതുങ്ങി. പാലക്കാട് ഷാഫി പറമ്പില്‍ മാത്രം വിജയിച്ചു. മലപ്പുറത്ത് വണ്ടൂരില്‍ എ.പി അനില്‍കുമാര്‍ വിജയിച്ചെങ്കിലും ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞു. കോഴിക്കോട് കോണ്‍ഗ്രസ് തൂത്തറിയപ്പെട്ടു. അതേസമയം വയനാട് നിലമെച്ചപ്പെടുത്തിയെന്ന് ആശ്വസിക്കാം. മൂന്നില്‍ രണ്ടിടത്ത് വിജയിച്ചു.

കണ്ണൂരില്‍ ഇരിക്കൂറും പേരാവൂരും വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. കാസര്‍കോട് കോണ്‍ഗ്രസിന് സീറ്റില്ല. രാഹുല്‍ഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നാലിടത്ത് മാത്രമായി യുഡിഎഫ് ജയം ഒതുങ്ങി.

തിരുവനന്തപുരം: 94 സീറ്റുകളില്‍ മത്സരിച്ചിട്ടും കോണ്‍ഗ്രസിന്‍റെ വിജയം വെറും 21 സീറ്റിലൊതുങ്ങി. 55 പുതുമുഖങ്ങളെയിറക്കിയുള്ള കോണ്‍ഗ്രസ് പരീക്ഷണവും പാളി. പുതുമുഖങ്ങളില്‍ പാലം കടക്കാനായത് മൂവാറ്റുപുഴയിലെ മാത്യു കുഴല്‍നാടന് മാത്രം. മുന്‍നിര കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി സതീശന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, പി.ടി തോമസ്, എ.പി അനില്‍കുമാര്‍ എന്നിവരുടെ ഭൂരിപക്ഷം ഗണ്യമായി താഴ്ന്നു.

തിരുവനന്തപുരത്തെ പ്രമുഖ നേതാവായ വി.എസ് ശിവകുമാര്‍, കോണ്‍ഗ്രസിന്റെ യുവ മുഖം കെ.എസ് ശബരീനാഥന്‍ എന്നിവരുടെ പരാജയം കോണ്‍ഗ്രസിന് കനത്ത ആഘാതമായി. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് പരീക്ഷിച്ച യുവ വനിത സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തിരുവനന്തപുരത്തെ 14 സീറ്റുകളില്‍ കോവളം മണ്ഡലം നിലനിര്‍ത്താനായത് മാത്രമാണ് ആശ്വാസം.

കൊല്ലത്ത് കുണ്ടറയിലും കരുനാഗപ്പള്ളിയിലും മാത്രമായി കോണ്‍ഗ്രസ് ഒതുങ്ങി. ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മാത്രം വിജയം നിലനിര്‍ത്താനായി. ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്ത അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ കനത്ത പരാജയം ഏറ്റുവാങ്ങി. കായംകുളത്ത് അരിതാ ബാബുവിലൂടെ തരംഗമുണ്ടാക്കാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയും പാളി.

പത്തനംതിട്ടയിലും കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങി. കോട്ടയത്ത് വിജയം നേടാനായെങ്കിലും ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഭൂരിപക്ഷം നന്നേ കുറഞ്ഞു. ഇടുക്കിയിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എറണാകുളത്ത് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. മൂവാറ്റുപുഴ പിടിച്ചെടുത്തപ്പോള്‍ സിറ്റിങ് സീറ്റായ കുന്നത്തുനാട് കൈവിട്ടു.

തൃശൂരിലെ കോണ്‍ഗ്രസ് ജയം ചാലക്കുടിയിലൊതുങ്ങി. പാലക്കാട് ഷാഫി പറമ്പില്‍ മാത്രം വിജയിച്ചു. മലപ്പുറത്ത് വണ്ടൂരില്‍ എ.പി അനില്‍കുമാര്‍ വിജയിച്ചെങ്കിലും ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞു. കോഴിക്കോട് കോണ്‍ഗ്രസ് തൂത്തറിയപ്പെട്ടു. അതേസമയം വയനാട് നിലമെച്ചപ്പെടുത്തിയെന്ന് ആശ്വസിക്കാം. മൂന്നില്‍ രണ്ടിടത്ത് വിജയിച്ചു.

കണ്ണൂരില്‍ ഇരിക്കൂറും പേരാവൂരും വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. കാസര്‍കോട് കോണ്‍ഗ്രസിന് സീറ്റില്ല. രാഹുല്‍ഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നാലിടത്ത് മാത്രമായി യുഡിഎഫ് ജയം ഒതുങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.