കോഴിക്കോട്: സ്പൈനൽ മസ്‌കുലർ അട്രോഫി രോഗം ബാധിച്ച പാലക്കാട് ഷൊർണൂർ സ്വദേശിനി ഗൗരി ലക്ഷ്മിയുടെ ചികിത്സക്കായുള്ള മരുന്ന് യുഎസ് കമ്പനിയിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്ക് വേണ്ടി കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കും. പ്രാഥമിക തുകയായ 9.25 കോടി രൂപ നൽകിയാണ് ചികിത്സ സഹായ സമിതി മരുന്നിന് ഓർഡർ നൽകിയത്.
13 കോടി 15 ലക്ഷം രൂപയാണ് ഗൗരി ലക്ഷ്‌മിയുടെ ചികിത്സയ്ക്കായി ഇതുവരെ സമാഹരിച്ചത്. 16.5 കോടി രൂപയാണ് ചികിത്സയ്ക്ക് ആകെ വേണ്ടത്. ബാക്കി തുക കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് ചികിത്സ കമ്മിറ്റി. വ്യവസായി എം എ യൂസഫലി ഗൗരി ലക്ഷ്‌മിയുടെ ചികിത്സക്കായി 25 ലക്ഷം രൂപയുടെ സഹായം നൽകിയിരുന്നു. പാലക്കാട് കോഴിക്കോട് റൂട്ടിലോടുന്ന 40 ബസുകൾ തങ്ങളുടെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും ഗൗരി ലക്ഷ്‌മിയുടെ ചികിത്സയ്ക്ക് വേണ്ടി നൽകി.
Also read: ഗൗരി ലക്ഷ്‌മിക്കായി കൈകോർത്ത് നാട് ; ചികിത്സയ്ക്കായി ഇനി വേണ്ടത് 9 കോടി