ETV Bharat / city

കോട്ടയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍

author img

By

Published : Apr 27, 2020, 3:39 PM IST

Updated : Apr 27, 2020, 4:26 PM IST

ഉദയനാപുരം, മറവൻ തുരുത്ത് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ടുകളാക്കും

പി.തിലോത്തമൻ ഭക്ഷ്യമന്ത്രി  ഭക്ഷ്യ-സിവിൽ സപ്ളൈസ് വകുപ്പ്  കോട്ടയം റാൻഡം പരിശോധന  തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്  ഉദയനാപുരം മറവൻ തുരുത്ത്  കൊവിഡ് കോട്ടയം  kottayam covid meeting  minister p thilothaman  covid thilothaman meeting  p thilothaman on covid
പി. തിലോത്തമൻ

കോട്ടയം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മെയ് മൂന്നുവരെ ജില്ലയിൽ കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഈ ദിവസങ്ങളിൽ അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഉദയനാപുരം, മറവൻ തുരുത്ത് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ടുകളാക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി.

കോട്ടയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍

രോഗാവ്യാപന തോത് കണക്കാക്കാൻ ജില്ലയിൽ റാൻഡം പരിശോധന നടത്തും. ആദ്യഘട്ടത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി 200 സാമ്പിളുകൾ പരിശോധിക്കും. പി.പി.പി കിറ്റുകളുടെ കുറവ് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ സാമൂഹ്യ വ്യാപന ഭീതിയില്ലെന്നും നിയന്ത്രണങ്ങൾ കർശനമായി പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്തെ രണ്ട് കൊവിഡ് ബാധിതര്‍ക്ക് രോഗം പിടിപെട്ടത് എങ്ങനെയെന്ന് ഇനിയും വ്യക്തമല്ല. അതേസമയം രോഗബാധിതനായ ചുമട്ടുതൊഴിലാളിയുടെ ഭാര്യയും മക്കളുമുൾപ്പെടെ ഏഴു പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നത് ആശ്വാസമായി. കോട്ടയത്ത് നടന്ന അടിയന്തര യോഗത്തിൽ എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എം.എൽ.എ മാരായ തിരുവഞ്ചൂർ രാധകൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുത്തു.

കോട്ടയം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മെയ് മൂന്നുവരെ ജില്ലയിൽ കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഈ ദിവസങ്ങളിൽ അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഉദയനാപുരം, മറവൻ തുരുത്ത് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ടുകളാക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി.

കോട്ടയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍

രോഗാവ്യാപന തോത് കണക്കാക്കാൻ ജില്ലയിൽ റാൻഡം പരിശോധന നടത്തും. ആദ്യഘട്ടത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി 200 സാമ്പിളുകൾ പരിശോധിക്കും. പി.പി.പി കിറ്റുകളുടെ കുറവ് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ സാമൂഹ്യ വ്യാപന ഭീതിയില്ലെന്നും നിയന്ത്രണങ്ങൾ കർശനമായി പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്തെ രണ്ട് കൊവിഡ് ബാധിതര്‍ക്ക് രോഗം പിടിപെട്ടത് എങ്ങനെയെന്ന് ഇനിയും വ്യക്തമല്ല. അതേസമയം രോഗബാധിതനായ ചുമട്ടുതൊഴിലാളിയുടെ ഭാര്യയും മക്കളുമുൾപ്പെടെ ഏഴു പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നത് ആശ്വാസമായി. കോട്ടയത്ത് നടന്ന അടിയന്തര യോഗത്തിൽ എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എം.എൽ.എ മാരായ തിരുവഞ്ചൂർ രാധകൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുത്തു.

Last Updated : Apr 27, 2020, 4:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.