ETV Bharat / city

സിന്‍ഡിക്കേറ്റ് യോഗം പകര്‍ത്തേണ്ട; എംജിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

യോഗം പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ രജിട്രാറുമായി ചര്‍ച്ച നടത്തിയാണ് മാധ്യമപ്രവർത്തകരെ അകത്തേക്ക് പ്രവേശിപ്പിച്ചത്.

author img

By

Published : Oct 24, 2019, 5:27 PM IST

Updated : Oct 24, 2019, 6:23 PM IST

സിന്‍ഡിക്കേറ്റ് യോഗം പകര്‍ത്തണ്ട; എംജി സര്‍വകലാശാലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

കോട്ടയം: എംജി സര്‍വകലാശാല മാർക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗം ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവർത്തകർക്ക് വിലക്ക്. സിൻഡിക്കേറ്റ് യോഗം നടക്കുന്ന യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പരിസരത്തേക്ക് പ്രവേശിക്കാൻ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയില്ല. യോഗം പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. മാധ്യമ പ്രവർത്തകരെ അകത്തേക്ക് കടത്തിവിടെണ്ടെന്ന രജിസ്ട്രാറുടെ ഉത്തരവുള്ളതിനാലാണ് അനുവദിക്കാത്തതെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു.

സിന്‍ഡിക്കേറ്റ് യോഗം പകര്‍ത്തേണ്ട; എംജിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

മാധ്യമപ്രവര്‍ത്തകര്‍ ഒരുകാരണവശാലും കടക്കാതിരിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ പ്രധാന കവാടം സെക്യൂരിറ്റി ജീവനക്കാർ താഴിട്ട് പൂട്ടി. പ്രധാന കവാടം താഴിട്ട് പൂട്ടിയതോടെ അകത്ത് പ്രവേശിക്കാന്‍ കഴിയാതെ സന്ദര്‍ശകരും ജീവനക്കാരും വലഞ്ഞു. മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ രജിട്രാറുമായി ചര്‍ച്ച നടത്തിയാണ് മാധ്യമപ്രവർത്തകരെ അകത്തേക്ക് പ്രവേശിപ്പിച്ചത്. സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ മാധ്യമങ്ങൾ നേരിട്ട് ചോദിച്ചറിയുന്നത് ഒഴിവാക്കാനാണ് മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് സൂചന.

കോട്ടയം: എംജി സര്‍വകലാശാല മാർക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗം ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവർത്തകർക്ക് വിലക്ക്. സിൻഡിക്കേറ്റ് യോഗം നടക്കുന്ന യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പരിസരത്തേക്ക് പ്രവേശിക്കാൻ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയില്ല. യോഗം പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. മാധ്യമ പ്രവർത്തകരെ അകത്തേക്ക് കടത്തിവിടെണ്ടെന്ന രജിസ്ട്രാറുടെ ഉത്തരവുള്ളതിനാലാണ് അനുവദിക്കാത്തതെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു.

സിന്‍ഡിക്കേറ്റ് യോഗം പകര്‍ത്തേണ്ട; എംജിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

മാധ്യമപ്രവര്‍ത്തകര്‍ ഒരുകാരണവശാലും കടക്കാതിരിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ പ്രധാന കവാടം സെക്യൂരിറ്റി ജീവനക്കാർ താഴിട്ട് പൂട്ടി. പ്രധാന കവാടം താഴിട്ട് പൂട്ടിയതോടെ അകത്ത് പ്രവേശിക്കാന്‍ കഴിയാതെ സന്ദര്‍ശകരും ജീവനക്കാരും വലഞ്ഞു. മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ രജിട്രാറുമായി ചര്‍ച്ച നടത്തിയാണ് മാധ്യമപ്രവർത്തകരെ അകത്തേക്ക് പ്രവേശിപ്പിച്ചത്. സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ മാധ്യമങ്ങൾ നേരിട്ട് ചോദിച്ചറിയുന്നത് ഒഴിവാക്കാനാണ് മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് സൂചന.

Intro:എം.ജി യിൽ മാധ്യമവിലക്ക്


Body:എം.ജി യൂണിവേ സിറ്റി മാർക്ക് ദാന മാർക്ക് തട്ടിപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യൂണിവേ സിറ്റി അസ്ഥാനത്ത് കൂടിയ അടിയന്തര സിൻഡിക്കേറ്റ് യോഗം ചിത്രികരിക്കാനെത്തിയ ദൃശ്യപത്രമാധ്യമ പ്രവർത്തകർക്കാണ് വിലക്കേർപ്പെടുത്തിയത്. സിൻഡിക്കേറ്റ് യോഗം നടക്കുന്ന യൂണിവേ സിറ്റി അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് പരിസരത്തെത് പ്രവേശിക്കാൻ അനുവതിക്കണമെന്നായിരുന്നു. മാധ്യമ പ്രവർത്തകരുടെ ആവശ്യം.എന്നാൽ ഈ ആവശ്യം യൂണിവേ സിറ്റി സെക്യൂരിറ്റി ജീവനക്കാർ നിരാകരിച്ചു. ഉള്ളിലേക്ക് മാധ്യമ പ്രവർത്തകരെ കടത്തിവിടെണ്ടതില്ല എന്ന രജിസ്ട്രാറുടെ ഉത്തരവുണ്ട് എന്ന വിശദീകരണവുമാണ് സെക്യൂരിറ്റി ജീവനക്കാരിൽ നിന്നുമുണ്ടായത്.

വിഷ്വൽ ഹോൾഡ്

തുടർന്ന് അഡ്മിസ്ട്രേറ്റിവ് ബ്ലോക്കിന്റെ പ്രധാന കവാടം സെക്യൂരിറ്റി ജീവനക്കാർ താഴിട്ട് പൂട്ടി.ഇതോടെ അഡ്മിസ്ട്രേറ്റിവ് ബ്ലോക്കിലെക്കെത്തിയ സന്ദർശകരും ജീവനക്കാരും വെട്ടിലായി. പലർക്കും മടങ്ങിപ്പോകെണ്ട സ്ഥിതിയിലെത്തി

വിഷ്വൽ ഗോൾഡ്

തുടർന്ന് മാധ്യമ പ്രവർകർ പ്രതിഷേധിച്ചതോടെ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് രജിട്രാറുമായി ബന്ധപ്പെട തിന്നെ തുടർന്നാണ് ജീവനക്കാരെയും മാധ്യമ പ്രവർകരെയും പ്രധാന കവാടം തുറന്ന് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ മാധ്യമങ്ങൾ നേരിട്ട് ചോതിച്ചറിയുന്നത് ഉണ്ടാവാതിരിക്കാനാണ് എം.ജി യിലെ മാധ്യമവിലക്കെന്നാണ് സൂചന


Conclusion:ഇ.റ്റി വി ഭാരത്
കോട്ടയ്
Last Updated : Oct 24, 2019, 6:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.