ETV Bharat / city

കോട്ടയത്ത് മഴയ്ക്ക് ശമനം; താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍

author img

By

Published : Aug 10, 2019, 8:56 PM IST

Updated : Aug 10, 2019, 9:44 PM IST

ജില്ലയിൽ 35 ദുരിതാശ്വാസ ക്യാമ്പുകളിലായി 1250ലധികം പേര്‍

കോട്ടയത്ത് മഴയ്ക്ക് ശമനം; താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍

കോട്ടയം: ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കിഴക്ക് നിന്നും പടിഞ്ഞാറോട്ടുള്ള വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതോടെയാണ് കോട്ടയം നഗരത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയത്. ഇതോടെ വട്ടമൂട് പ്രദേശം പൂർണ്ണമായും വെള്ളത്തിനടിയിലായി. അപ്പർ കുട്ടനാട് മേഖലയിലും വെള്ളം കയറി. ജില്ലയിൽ 35 ദുരിതാശ്വാസ ക്യാമ്പുകളിലായി 1250ലധികം ആളുകളെ താമസിപ്പിച്ചിട്ടുണ്ട്.

കോട്ടയത്ത് മഴയ്ക്ക് ശമനം; താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍

വെള്ളം ഇറങ്ങാത്ത സാഹചര്യത്തില്‍ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം. വെള്ളം ഇറങ്ങിയതിനാല്‍ പാലാ നഗരത്തിലെ ഗതഗതം പുനസ്ഥാപിച്ചു. മന്ത്രി പി തിലോത്തമൻ പ്രളയബാധിത മേഖലകളിൽ നേരിട്ടെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും തുറന്നു പ്രവർത്തിച്ചു.

കോട്ടയം: ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കിഴക്ക് നിന്നും പടിഞ്ഞാറോട്ടുള്ള വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതോടെയാണ് കോട്ടയം നഗരത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയത്. ഇതോടെ വട്ടമൂട് പ്രദേശം പൂർണ്ണമായും വെള്ളത്തിനടിയിലായി. അപ്പർ കുട്ടനാട് മേഖലയിലും വെള്ളം കയറി. ജില്ലയിൽ 35 ദുരിതാശ്വാസ ക്യാമ്പുകളിലായി 1250ലധികം ആളുകളെ താമസിപ്പിച്ചിട്ടുണ്ട്.

കോട്ടയത്ത് മഴയ്ക്ക് ശമനം; താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍

വെള്ളം ഇറങ്ങാത്ത സാഹചര്യത്തില്‍ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം. വെള്ളം ഇറങ്ങിയതിനാല്‍ പാലാ നഗരത്തിലെ ഗതഗതം പുനസ്ഥാപിച്ചു. മന്ത്രി പി തിലോത്തമൻ പ്രളയബാധിത മേഖലകളിൽ നേരിട്ടെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും തുറന്നു പ്രവർത്തിച്ചു.

Intro:കോട്ടയത്ത് മഴക്ക് ശമനംBody:കോട്ടയം ജില്ലയിൽ പുലർച്ചെ ആരംഭിച്ചു മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ടങ്കിലും ജില്ലയിലെ താഴ്ന്ന പ്രദ്ദേശങ്ങൾ വെള്ളത്തിനടിയിലാണ്. കിഴക്ക് നിന്നും പടിഞ്ഞാറോട്ടുള്ള വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിച്ചതോടെയാണ് കോട്ടയം നഗരത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയത്.ഇതോടെ കോട്ടയം വട്ടമൂട് പ്രദ്ദേശം പൂർണ്ണമായും വെള്ളത്തിനടിയിലായി.അപ്പർകുട്ടനാട് മേഖലയിലും വെള്ളപ്പൊക്കം രൂക്ഷമായി. ജില്ലയിൽ 35 ഓളം ദുരിതാശ്വാസ ക്യാംപുകളിലായി 1250 ലധികം ആളുകൾ എത്തി. വെള്ളക്കയറ്റം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. അതിശക്തമായ വെള്ളപ്പൊക്കമുണ്ടായ പാലാ നഗരത്തിൽ നിന്നും വെള്ളമിറങ്ങിത്തുടങ്ങിയതോടെ ഗതഗതം പുനർ സ്ഥാപിച്ചു.പ്രളയത്തിൽ ജില്ലയുടെ പ്രത്യേക ചുമതലയുള്ള മന്ത്രി തിലോത്തമൻ പ്രളയബാധിത മേഖലകളിൽ നേരിട്ടെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും ഇന്ന് തുറന്നു പ്രവർത്തിച്ചു.വെള്ളത്തിന്റെ  വരവിൽ കുറവ് സംഭവിക്കാത്ത സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ ഇനിയും വെള്ളം ഉയരനാണ് സാധ്യത


 ഇ.റ്റി.വി ഭാരത്

കോട്ടയം


Conclusion: ഇ.റ്റി.വി ഭാരത്

കോട്ടയം
Last Updated : Aug 10, 2019, 9:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.