ETV Bharat / city

താമരക്കുളത്തിന്‍റെ മനോഹാരിത ക്യാന്‍വാസിലേക്ക്

author img

By

Published : Oct 27, 2019, 7:43 PM IST

Updated : Oct 27, 2019, 8:26 PM IST

എറണാകുളം ദർബാർ ഹാളിൽ നടക്കുന്ന പ്രദർശനം ഒക്ടോബർ 31 വരെ തുടരും

ചിത്രപ്രദർശനം

കൊച്ചി: വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്‍റെ 'മഹാത്മ ആന്‍ഡ് ദി ലോട്ടസ് പോണ്ട്' എന്ന ചിത്രപ്രദര്‍ശനത്തിന്‍റെ പ്രത്യേകത വൈവിധ്യമാർന്ന താമരക്കുളങ്ങളാണ്. പ്രകൃതിയുടെ എല്ലാ ഭാവങ്ങളിലുമുള്ള താമരക്കുളങ്ങളെ വരയ്ക്കുകയും അതിലൂടെ സംവദിക്കാനുദ്ദേശിക്കുന്ന ആശയത്തെ പ്രതിഫലിപ്പിക്കുകയാണ് എ രാമചന്ദ്രന്‍റെ ഓരോ ചിത്രങ്ങളും.

താമരക്കുളത്തിന്‍റെ മനോഹാരിത ക്യാന്‍വാസിലേക്ക്
ഋതുഭേദങ്ങളിലൂടെയും ദിനാന്തരങ്ങളിലൂടെയും കടന്നുപോകുന്ന വൈവിധ്യമുള്ള താമരക്കുളങ്ങൾ, കാഴ്ചക്കാരനെ അൽഭുത ലോകത്തേക്കാണ് ആനയിക്കുന്നതെന്ന് പ്രദർശനം കാണാൻ തൃശ്ശൂരിൽ നിന്നെത്തിയ ചിത്രകലാധ്യാപകൻ ഷാനിൽ മാധവൻ പറയുന്നു. ചിത്രകാരന്‍റെ അനുഭവങ്ങൾ പ്രമേയമായ ചിത്രങ്ങൾ കാഴ്ചക്കാരന്‍റെ മനസ്സിനെ ഏറെ സ്വാധീനിക്കുന്നതാണ്. കലയുടെ ഭാഷ മനസിലാകുന്നവർക്കാണ് ഈ ചിത്രങ്ങൾ കൂടുതൽ ആസ്വദിക്കാനാവുകയെന്നും അദ്ദഹം പറഞ്ഞു. സൗന്ദര്യത്തിന്‍റെ മൂർത്തിഭാവമാണ് രാമചന്ദ്രന്‍റെ ചിത്രങ്ങളെന്ന് ചിത്രകാരനായ കൃഷ്ണനും അഭിപ്രായപ്പെട്ടു.എഴുപതുകളില്‍ രാജസ്ഥാനിലെ ഉദയ്പൂരിലേക്ക് നടത്തിയ യാത്രയില്‍ നിന്നാണ് താമരക്കുളങ്ങള്‍ എന്ന പ്രമേയം രാമചന്ദ്രനിൽ സ്വാധീനം ചെലുത്തിയത്. സ്വദേശമായ ആറ്റിങ്ങലില്‍ വീടിനടുത്ത് തന്നെ വലിയൊരു താമരക്കുളമുണ്ടായിരുന്നു. അതിനാല്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവമായിരുന്നു ഉദയ്പൂരിലെ താമരക്കുളങ്ങൾ നൽകിയത്.എന്നാല്‍ വികസനത്തിന്‍റെ പേരില്‍ കുളങ്ങളും താമരയുമെല്ലാം കേരളത്തില്‍ ഇല്ലാതായി. ഉദയ്പൂരിന്‍റെയും അവസ്ഥ മറിച്ചായിരുന്നില്ല.40 വര്‍ഷം കൊണ്ട് വികസനം തുടച്ച് നീക്കിയ താമരക്കുളങ്ങളാണ് തിരുവനന്തപുരത്തും ഉദയ്പൂരിലും കാണാനായതെന്ന് രാമചന്ദ്രൻ വിലയിരുത്തുന്നു. താമരക്കുളമെന്ന ആശയത്തെ 1988 ലാണ് അദ്ദേഹം ക്യാന്‍വാസിൽ പകര്‍ത്തിയത്. അതിന് ശേഷം ചിത്രങ്ങളുടെ പ്രമേയത്തിന്‍റെ കേന്ദ്രബിന്ദു താമരക്കുളങ്ങളായി മാറി. എറണാകുളത്ത് ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച പ്രദർശനം കാണാൻ നിരവധി പേരാണ് എത്തുന്നത്. ഒക്ടോബർ 31ന് പ്രദർശനം സമാപിക്കും.

കൊച്ചി: വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്‍റെ 'മഹാത്മ ആന്‍ഡ് ദി ലോട്ടസ് പോണ്ട്' എന്ന ചിത്രപ്രദര്‍ശനത്തിന്‍റെ പ്രത്യേകത വൈവിധ്യമാർന്ന താമരക്കുളങ്ങളാണ്. പ്രകൃതിയുടെ എല്ലാ ഭാവങ്ങളിലുമുള്ള താമരക്കുളങ്ങളെ വരയ്ക്കുകയും അതിലൂടെ സംവദിക്കാനുദ്ദേശിക്കുന്ന ആശയത്തെ പ്രതിഫലിപ്പിക്കുകയാണ് എ രാമചന്ദ്രന്‍റെ ഓരോ ചിത്രങ്ങളും.

താമരക്കുളത്തിന്‍റെ മനോഹാരിത ക്യാന്‍വാസിലേക്ക്
ഋതുഭേദങ്ങളിലൂടെയും ദിനാന്തരങ്ങളിലൂടെയും കടന്നുപോകുന്ന വൈവിധ്യമുള്ള താമരക്കുളങ്ങൾ, കാഴ്ചക്കാരനെ അൽഭുത ലോകത്തേക്കാണ് ആനയിക്കുന്നതെന്ന് പ്രദർശനം കാണാൻ തൃശ്ശൂരിൽ നിന്നെത്തിയ ചിത്രകലാധ്യാപകൻ ഷാനിൽ മാധവൻ പറയുന്നു. ചിത്രകാരന്‍റെ അനുഭവങ്ങൾ പ്രമേയമായ ചിത്രങ്ങൾ കാഴ്ചക്കാരന്‍റെ മനസ്സിനെ ഏറെ സ്വാധീനിക്കുന്നതാണ്. കലയുടെ ഭാഷ മനസിലാകുന്നവർക്കാണ് ഈ ചിത്രങ്ങൾ കൂടുതൽ ആസ്വദിക്കാനാവുകയെന്നും അദ്ദഹം പറഞ്ഞു. സൗന്ദര്യത്തിന്‍റെ മൂർത്തിഭാവമാണ് രാമചന്ദ്രന്‍റെ ചിത്രങ്ങളെന്ന് ചിത്രകാരനായ കൃഷ്ണനും അഭിപ്രായപ്പെട്ടു.എഴുപതുകളില്‍ രാജസ്ഥാനിലെ ഉദയ്പൂരിലേക്ക് നടത്തിയ യാത്രയില്‍ നിന്നാണ് താമരക്കുളങ്ങള്‍ എന്ന പ്രമേയം രാമചന്ദ്രനിൽ സ്വാധീനം ചെലുത്തിയത്. സ്വദേശമായ ആറ്റിങ്ങലില്‍ വീടിനടുത്ത് തന്നെ വലിയൊരു താമരക്കുളമുണ്ടായിരുന്നു. അതിനാല്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവമായിരുന്നു ഉദയ്പൂരിലെ താമരക്കുളങ്ങൾ നൽകിയത്.എന്നാല്‍ വികസനത്തിന്‍റെ പേരില്‍ കുളങ്ങളും താമരയുമെല്ലാം കേരളത്തില്‍ ഇല്ലാതായി. ഉദയ്പൂരിന്‍റെയും അവസ്ഥ മറിച്ചായിരുന്നില്ല.40 വര്‍ഷം കൊണ്ട് വികസനം തുടച്ച് നീക്കിയ താമരക്കുളങ്ങളാണ് തിരുവനന്തപുരത്തും ഉദയ്പൂരിലും കാണാനായതെന്ന് രാമചന്ദ്രൻ വിലയിരുത്തുന്നു. താമരക്കുളമെന്ന ആശയത്തെ 1988 ലാണ് അദ്ദേഹം ക്യാന്‍വാസിൽ പകര്‍ത്തിയത്. അതിന് ശേഷം ചിത്രങ്ങളുടെ പ്രമേയത്തിന്‍റെ കേന്ദ്രബിന്ദു താമരക്കുളങ്ങളായി മാറി. എറണാകുളത്ത് ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച പ്രദർശനം കാണാൻ നിരവധി പേരാണ് എത്തുന്നത്. ഒക്ടോബർ 31ന് പ്രദർശനം സമാപിക്കും.
Intro:Body:എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന, വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്‍റെ മഹാത്മ ആന്‍ഡ് ദി ലോട്ടസ് പോണ്ട് എന്ന ചിത്രപ്രദര്‍ശനത്തിന്റെ പ്രത്യേകത വൈവിധ്യമാർന്ന താമരക്കുളങ്ങളാണ് പ്രകൃതിയെക്കുറിച്ചാണ് ഈ സൃഷ്ടികളെന്ന് ആദ്യ കാഴ്ചയില്‍ തന്നെ മനസ്സിലാകും. പ്രകൃതിയുടെ എല്ലാ ഭാവങ്ങളിലുമുള്ള താമരക്കുളങ്ങളെ വരയ്ക്കുകയും അതിലൂടെ സംവദിക്കാനുദ്ദേശിക്കുന്ന ആശയത്തെ പ്രതിഫലിപ്പിക്കുകയാണ് ചിത്രങ്ങളോരോന്നും.
ഋതുഭേദങ്ങളിലൂടെയും ദിനാന്തരങ്ങളിലൂടെയും കടന്നുപോകുന്ന വൈവിധ്യമുള്ള താമരക്കുളങ്ങൾ, കാഴ്ചക്കാരനെ അൽഭുത ലോകത്തേക്കാണ് ആനയിക്കുന്നതെന്ന് പ്രദർശനം കാണാൻ തൃശ്ശൂരിൽ നിന്നുമെത്തിയ ചിത്രകലാധ്യാപകൻ കൂടിയായ ഷാനിൽ മാധവൻ പറഞ്ഞു. ചിത്രകാരന്റെ അനുഭവങ്ങൾ പ്രമേയമായ ചിത്രങ്ങൾ കാഴ്ചക്കാരന്റെ മനസ്സിനെ ഏറെ സ്വാധീനിക്കുന്നതാണ്. കലയുടെ ഭാഷ മനസ്സിലാകുന്നവർക്കാണ് ഈ ചിത്രങ്ങൾ കൂടുതൽ ആസ്വദിക്കാനാവുകയെന്നും അദ്ദഹം പറഞ്ഞു. (ബൈറ്റ്)
സൗന്ദര്യത്തിന്റെ മൂർത്തിഭാവമാണ് രാമചന്ദ്രന്റെ ചിത്രങ്ങളെന്ന് ചിത്രകാരനായ കൃഷ്ണൻ അഭിപ്രായപ്പെട്ടു. (ബൈറ്റ് )
എഴുപതുകളില്‍ രാജസ്ഥാനിലെ ഉദയ്പൂരിലേക്ക് നടത്തിയ യാത്രയില്‍ നിന്നുമാണ് ചിത്രകാരന്റെ മനസില്‍ താമരക്കുളങ്ങള്‍ എന്ന പ്രമേയം സ്വാധീനം ചെലുത്തിയത്. സ്വദേശമായ ആറ്റിങ്ങലില്‍ വീടിനടുത്ത് തന്നെ വലിയൊരു താമരക്കുളമുണ്ടായിരുന്നു. അതിനാല്‍ തന്നെ വലിയൊരു ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവമായിരുന്നു ഉദയ്പൂരിലെ താമരക്കുളങ്ങൾ .
എന്നാല്‍ വികസനത്തിന്‍റെ പേരില്‍ കുളങ്ങളും താമരയുമെല്ലാം കേരളത്തില്‍ ഇല്ലാതായി. ഉദയ്പൂരിന്‍റെയും അവസ്ഥ മറിച്ചായിരുന്നില്ല.
40 വര്‍ഷം കൊണ്ട് വികസനം തുടച്ചു നീക്കിയ താമരക്കുളങ്ങളാണ് തിരുവനന്തപുരത്തും ഉദയ്പൂരിലും കാണാനായതെന്നാണ് ചിത്രകാരന്റെ വിലയിരുത്തൽ. താമരക്കുളമെന്ന ആശയത്തെ 1988 ലാണ് രാമചന്ദ്രന്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. അതിനു ശേഷം എ രാമചന്ദ്രന്‍റെ ചിത്രങ്ങളുടെ പ്രമേയത്തിന്‍റെ കേന്ദ്രബിന്ദു താമരക്കുളങ്ങളായി മാറി. എറണാകുളത്ത് സംഘടിപ്പിച്ച പ്രദശനം കാണാൻ നിരവധിയാളുകളാണെത്തുന്നത്. ഒക്ടോബർ മുപ്പത്തിയെന്നിന് ചിത്രപ്രദർശനം സമാപിക്കും.

Etv Bharat
Kochi










Conclusion:
Last Updated : Oct 27, 2019, 8:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.