ETV Bharat / city

വിദ്യാർഥിനികളെ ക്ലാസ് മുറിയിൽ പീഡിപ്പിച്ചു ; കണ്ണൂരില്‍ അധ്യാപകന് 79 വർഷം കഠിന തടവും 2.70 ലക്ഷം രൂപ പിഴയും

author img

By

Published : Aug 3, 2022, 6:06 PM IST

കണ്ണൂരിലെ ഒരു എൽപി സ്‌കൂളിലെ അധ്യാപകനായ പി.ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷ വിധിച്ചത്. 2013 ജൂൺ മുതൽ 2014 ജനുവരി വരെ ക്ലാസ്‌ മുറിയിൽ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്

Etv Bharatസ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകന് 79 വർഷം കഠിന തടവ്  കണ്ണൂരിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകന് കഠിന തടവ്  teacher who molested the schoolgirls was sentenced to 79 years of rigorous imprisonment  school teacher sentenced 79 years imprisonment for molested childrens  kannur latest news  kannur crime news  teacher sentenced to 79 years of rigorous imprisonment in kannur  കണ്ണൂരിൽ സ്‌കൂൾ അധ്യാപകന് 79 വർഷം തടവും പിഴയും  കണ്ണൂർ വാർത്തകൾ  കണ്ണൂർ ക്രൈം വാർത്തകൾ  അധ്യാപകൻ വിദ്യാർഥിനികളെ പീഡിപ്പിച്ചു
Etv Bharatവിദ്യാർഥിനികളെ ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിച്ചു; അധ്യാപകന് 79 വർഷം കഠിന തടവിനും 2.70 ലക്ഷം രൂപ പിഴയും

കണ്ണൂർ : സ്‌കൂൾ വിദ്യാർഥിനികളെ ക്ലാസ് മുറിയിൽ പീഡിപ്പിച്ച അധ്യാപകന് 79 വർഷം കഠിന തടവും 2.70 ലക്ഷം രൂപ പിഴയും. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ എൽപി സ്‌കൂളിലെ അധ്യാപകനായിരുന്ന പെരിങ്ങോം ആലപ്പടമ്പ് ചൂരൽ സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷ വിധിച്ചത്.

2013 ജൂൺ മുതൽ 2014 ജനുവരി വരെ സ്‌കൂളിലെ ക്ലാസ് മുറിയിൽ വച്ച് ഗോവിന്ദൻ വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അധികൃതരെ അറിയിക്കാതിരുന്നതിന് സ്‌കൂളിലെ പ്രധാന അധ്യാപിക, ഹെൽപ് ഡെസ്‌കിന്‍റെ ചുമതലയുണ്ടായിരുന്ന അധ്യാപിക എന്നിവരെയും പ്രതി ചേർത്തിരുന്നു. എന്നാൽ പിന്നീട് ഇവരെ വെറുതെ വിടുകയായിരുന്നു.

പ്രതിക്കെതിരെ 5 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ ഒരു കേസില്‍ വെറുതെ വിട്ടു. സംഭവത്തിന് ശേഷം ഗോവിന്ദനെ സർവീസിൽ നിന്ന് നീക്കം ചെയ്തിരുന്നു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്‌ജി പി. മുജീബ് റഹ്മാനാണ് വിധി പറഞ്ഞത്.

വാദി ഭാഗത്തിന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി. അന്നത്തെ പെരിങ്ങോം എസ്ഐയും ഇപ്പോൾ കരിക്കോട്ടക്കരി സി.ഐയുമായ പി.ബി സജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.

കണ്ണൂർ : സ്‌കൂൾ വിദ്യാർഥിനികളെ ക്ലാസ് മുറിയിൽ പീഡിപ്പിച്ച അധ്യാപകന് 79 വർഷം കഠിന തടവും 2.70 ലക്ഷം രൂപ പിഴയും. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ എൽപി സ്‌കൂളിലെ അധ്യാപകനായിരുന്ന പെരിങ്ങോം ആലപ്പടമ്പ് ചൂരൽ സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷ വിധിച്ചത്.

2013 ജൂൺ മുതൽ 2014 ജനുവരി വരെ സ്‌കൂളിലെ ക്ലാസ് മുറിയിൽ വച്ച് ഗോവിന്ദൻ വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അധികൃതരെ അറിയിക്കാതിരുന്നതിന് സ്‌കൂളിലെ പ്രധാന അധ്യാപിക, ഹെൽപ് ഡെസ്‌കിന്‍റെ ചുമതലയുണ്ടായിരുന്ന അധ്യാപിക എന്നിവരെയും പ്രതി ചേർത്തിരുന്നു. എന്നാൽ പിന്നീട് ഇവരെ വെറുതെ വിടുകയായിരുന്നു.

പ്രതിക്കെതിരെ 5 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ ഒരു കേസില്‍ വെറുതെ വിട്ടു. സംഭവത്തിന് ശേഷം ഗോവിന്ദനെ സർവീസിൽ നിന്ന് നീക്കം ചെയ്തിരുന്നു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്‌ജി പി. മുജീബ് റഹ്മാനാണ് വിധി പറഞ്ഞത്.

വാദി ഭാഗത്തിന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി. അന്നത്തെ പെരിങ്ങോം എസ്ഐയും ഇപ്പോൾ കരിക്കോട്ടക്കരി സി.ഐയുമായ പി.ബി സജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.