കണ്ണൂർ: ജില്ലയില്‍ 10 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ വിദേശത്തു നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയേറ്റത്. ധര്‍മടം സ്വദേശിയായ ഒമ്പതുകാരനും മുഴപ്പിലങ്ങാട് സ്വദേശിയായ 38കാരനുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍. കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 19ന് കുവൈത്തില്‍ നിന്നെത്തിയ മാലൂര്‍ സ്വദേശികളായ 59കാരനും 58കാരിയും മസ്‌ക്കറ്റില്‍ നിന്ന് മെയ് 20നെത്തിയ മുഴപ്പിലങ്ങാട് സ്വദേശിയായ 49കാരി, 22നെത്തിയ തളിപ്പറമ്പ് സ്വദേശിയായ 65കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നും വന്നവര്‍. മെയ് 15ന് മുംബൈയില്‍ നിന്നെത്തിയ ചൊക്ലി സ്വദേശിയായ 17കാരന്‍, ചെന്നൈയില്‍ നിന്നെത്തിയ ഏച്ചൂര്‍ സ്വദേശി 36കാരന്‍, 16ന് ബെംഗളൂരുവില്‍ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 39കാരന്‍, 20ന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചെറുപുഴ സ്വദേശി 25കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 207 ആയി. ഇതില്‍ 120 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 12478 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 65 പേരും, അഞ്ചരക്കണ്ടി കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 73 പേരും, തലശേരി ജനറല്‍ ആശുപത്രിയില്‍ 26 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും, വീടുകളില്‍ 12294 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 6307 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5930 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. 5596 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്. 377 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.