ETV Bharat / city

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണ കേസ് : 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം

author img

By

Published : Jul 6, 2022, 6:09 PM IST

29 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ ജാമ്യം ; ജില്ല വിട്ടുപോകരുതെന്നടക്കം ഉപാധികള്‍

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണ കേസ്  രാഹുൽ ഗാന്ധി ഓഫിസ് ആക്രമണം  രാഹുൽ ഗാന്ധി ഓഫിസ് ആക്രമണം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ജാമ്യം  എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം  rahul gandhi office attack case  rahul gandhi office attack sfi workers bail  rahul gandhi office attack latest  sfi workers get bail in rahul gandhi office attack case
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണ കേസ്: 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം

വയനാട് : വയനാട് എംപി രാഹുൽ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫിസ് ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം.

രണ്ടാളുടെ ജാമ്യത്തിൽ ഓരോരുത്തരും 2,000 രൂപ കെട്ടിവയ്ക്ക‌ണം, എല്ലാ ബുധനാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുൻപിൽ ഹാജരാകണം, ജില്ല വിട്ട് പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ജൂൺ 26ന് എസ്എഫ്ഐ ജില്ല പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്‌ണു ഷാജി എന്നിവരും മൂന്ന് വനിത പ്രവർത്തകരും അടക്കം 29 പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Also read: 'ഗാന്ധിച്ചിത്രം തകര്‍ത്തതിന് വയനാട് ഡി.സി.സിയും രാഹുലും മറുപടി പറയണം'; വിമര്‍ശനവുമായി സി.കെ ശശീന്ദ്രൻ

സംഭവം വിവാദമായതോടെ എസ്എഫ്ഐയുടെ വയനാട് ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. പകരം ചുമതല അഡ്ഹോക് കമ്മിറ്റിക്ക് നൽകി. താത്കാലിക നടത്തിപ്പിനായി ഏഴ് പേരടങ്ങിയ അഡ്ഹോക് കമ്മിറ്റിയാണ് രൂപീകരിച്ചത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടിൽ കർശന നടപടിക്ക് തീരുമാനിച്ചത്. ദേശീയ തലത്തിൽ വരെ വിവാദമായ സംഭവത്തിൽ കർശന നടപടി വേണമെന്ന് സിപിഎം നേതൃത്വം എസ്എഫ്ഐയോട് ആവശ്യപ്പെട്ടിരുന്നു.

വയനാട് : വയനാട് എംപി രാഹുൽ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫിസ് ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം.

രണ്ടാളുടെ ജാമ്യത്തിൽ ഓരോരുത്തരും 2,000 രൂപ കെട്ടിവയ്ക്ക‌ണം, എല്ലാ ബുധനാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുൻപിൽ ഹാജരാകണം, ജില്ല വിട്ട് പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ജൂൺ 26ന് എസ്എഫ്ഐ ജില്ല പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്‌ണു ഷാജി എന്നിവരും മൂന്ന് വനിത പ്രവർത്തകരും അടക്കം 29 പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Also read: 'ഗാന്ധിച്ചിത്രം തകര്‍ത്തതിന് വയനാട് ഡി.സി.സിയും രാഹുലും മറുപടി പറയണം'; വിമര്‍ശനവുമായി സി.കെ ശശീന്ദ്രൻ

സംഭവം വിവാദമായതോടെ എസ്എഫ്ഐയുടെ വയനാട് ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. പകരം ചുമതല അഡ്ഹോക് കമ്മിറ്റിക്ക് നൽകി. താത്കാലിക നടത്തിപ്പിനായി ഏഴ് പേരടങ്ങിയ അഡ്ഹോക് കമ്മിറ്റിയാണ് രൂപീകരിച്ചത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടിൽ കർശന നടപടിക്ക് തീരുമാനിച്ചത്. ദേശീയ തലത്തിൽ വരെ വിവാദമായ സംഭവത്തിൽ കർശന നടപടി വേണമെന്ന് സിപിഎം നേതൃത്വം എസ്എഫ്ഐയോട് ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.