ETV Bharat / business

മാർച്ചിൽ ബാങ്കിങ്ങ് വ്യവസായത്തിന്‍റെ നിഷ്‌ക്രിയ ആസ്‌തി നില മെച്ചപ്പെടും: എസ്‌ബി‌ഐ ചെയർമാൻ

92-ാമത് ഫിക്കി വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു രജനിഷ് കുമാർ.

author img

By

Published : Dec 21, 2019, 4:57 PM IST

Banking industry's NPA situation to improve by fiscal-end: SBI chairman
മാർച്ചിൽ ബാങ്കിങ്ങ് വ്യവസായത്തിന്‍റെ നിഷ്‌ക്രിയ ആസ്‌തി നില മെച്ചപ്പെടും: എസ്‌ബി‌ഐ ചെയർമാൻ

ന്യൂഡൽഹി: മിക്ക ബാങ്കുകളും മാർച്ച് മാസത്തോടെ നില മെച്ചപ്പെടുത്തുമെന്നും വായ്‌പ നൽകുന്നതിന് പണലഭ്യത കുറവില്ലെന്നും എസ്‌ബി‌ഐ ചെയർമാൻ രജനിഷ് കുമാർ. അടിസ്ഥാന സൗകര്യങ്ങൾ, ഉപഭോക്തൃ വായ്‌പ തുടങ്ങിയ മേഖലകളിൽ വായ്‌പ നൽകാൻ അവസരങ്ങളുണ്ടെന്നും ഉപഭോക്താക്കളിൽ നിന്ന് വായ്‌പ ആവശ്യകതയിൽ കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് മുപ്പത്തിയൊന്നിനകം മിക്ക ബാങ്കുകളും സമ്മർദ്ദം ചെലുത്തിയ ആസ്‌തികളെ സംബന്ധിച്ച് നില മെച്ചപ്പെടുത്തുമെന്നും രജനിഷ് കുമാർ പറഞ്ഞു. 92-ാമത് ഫിക്കി വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു രജനിഷ് കുമാർ. ആസ്‌തി-ബാധ്യത പൊരുത്തക്കേടുകൾ കാരണം ബാങ്കുകൾക്ക് പരിധിക്ക് അപ്പുറം നിരക്ക് കുറക്കാൻ കഴിയില്ലെന്നും ധനനയം സംബന്ധിച്ച് അദ്ദേഹം പറഞ്ഞു. മൂലധനത്തിന് കുറവില്ലെന്നും എന്നാൽ കോർപ്പറേറ്റുകൾ വേണ്ടത്ര വായ്‌പയെടുക്കുന്നില്ലെന്നും അവരുടെ ശേഷി നന്നായി വിനിയോഗിക്കുന്നില്ലെന്നും രജനിഷ് കുമാർ വ്യക്തമാക്കി.

സ്പെക്ട്രത്തിനായി ടെലികോം മേഖലക്ക് വായ്‌പ നൽകുന്നത് പൂർണ്ണമായും സുരക്ഷിതമല്ലെന്നും സ്പെക്ട്രം ലേലം സർക്കാർ നടത്തുന്നതിനാൽ രേഖകളിൽ സുരക്ഷിതമാണെങ്കിലും പ്രായോഗികമായി ഇത് പൂർണ്ണമായും സുരക്ഷിതമല്ലെന്നും എസ്‌ബി‌ഐ ചെയർമാൻ പറഞ്ഞു. അതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ ഈ മേഖലക്ക് വായ്‌പ നൽകുന്നതിനുമുമ്പ് ബാങ്കുകൾ ശ്രദ്ധാപൂർവ്വം വിലയിരുത്തേണ്ടിവരുമെന്നും വീഴ്‌ച വരുത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നും രജനിഷ് കുമാര്‍ വ്യക്തമാക്കി.

ന്യൂഡൽഹി: മിക്ക ബാങ്കുകളും മാർച്ച് മാസത്തോടെ നില മെച്ചപ്പെടുത്തുമെന്നും വായ്‌പ നൽകുന്നതിന് പണലഭ്യത കുറവില്ലെന്നും എസ്‌ബി‌ഐ ചെയർമാൻ രജനിഷ് കുമാർ. അടിസ്ഥാന സൗകര്യങ്ങൾ, ഉപഭോക്തൃ വായ്‌പ തുടങ്ങിയ മേഖലകളിൽ വായ്‌പ നൽകാൻ അവസരങ്ങളുണ്ടെന്നും ഉപഭോക്താക്കളിൽ നിന്ന് വായ്‌പ ആവശ്യകതയിൽ കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് മുപ്പത്തിയൊന്നിനകം മിക്ക ബാങ്കുകളും സമ്മർദ്ദം ചെലുത്തിയ ആസ്‌തികളെ സംബന്ധിച്ച് നില മെച്ചപ്പെടുത്തുമെന്നും രജനിഷ് കുമാർ പറഞ്ഞു. 92-ാമത് ഫിക്കി വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു രജനിഷ് കുമാർ. ആസ്‌തി-ബാധ്യത പൊരുത്തക്കേടുകൾ കാരണം ബാങ്കുകൾക്ക് പരിധിക്ക് അപ്പുറം നിരക്ക് കുറക്കാൻ കഴിയില്ലെന്നും ധനനയം സംബന്ധിച്ച് അദ്ദേഹം പറഞ്ഞു. മൂലധനത്തിന് കുറവില്ലെന്നും എന്നാൽ കോർപ്പറേറ്റുകൾ വേണ്ടത്ര വായ്‌പയെടുക്കുന്നില്ലെന്നും അവരുടെ ശേഷി നന്നായി വിനിയോഗിക്കുന്നില്ലെന്നും രജനിഷ് കുമാർ വ്യക്തമാക്കി.

സ്പെക്ട്രത്തിനായി ടെലികോം മേഖലക്ക് വായ്‌പ നൽകുന്നത് പൂർണ്ണമായും സുരക്ഷിതമല്ലെന്നും സ്പെക്ട്രം ലേലം സർക്കാർ നടത്തുന്നതിനാൽ രേഖകളിൽ സുരക്ഷിതമാണെങ്കിലും പ്രായോഗികമായി ഇത് പൂർണ്ണമായും സുരക്ഷിതമല്ലെന്നും എസ്‌ബി‌ഐ ചെയർമാൻ പറഞ്ഞു. അതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ ഈ മേഖലക്ക് വായ്‌പ നൽകുന്നതിനുമുമ്പ് ബാങ്കുകൾ ശ്രദ്ധാപൂർവ്വം വിലയിരുത്തേണ്ടിവരുമെന്നും വീഴ്‌ച വരുത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നും രജനിഷ് കുമാര്‍ വ്യക്തമാക്കി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.