ETV Bharat / briefs

പാലാരിവട്ടം മേൽപ്പാലത്തിലെ അപാകത വിജിലന്‍സ് അന്വേഷിക്കും

"പാലത്തിന്‍റെ അറ്റകുറ്റപണിയല്ല, പുനഃസ്ഥാപിക്കൽ ആണ് നടക്കുന്നത്" - മന്ത്രി ജി സുധാകരന്‍

author img

By

Published : May 4, 2019, 3:18 PM IST

Updated : May 4, 2019, 5:35 PM IST

ജി സുധാകരൻ

എറണാകുളം: പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ നിര്‍മാണത്തിലെ അപാകതകളില്‍ വിജിലൻസ് അന്വേഷണം നടത്തുമെന്ന് മന്ത്രി ജി സുധാകരൻ. നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് ഉണ്ട്. ഇതിന്‍റെ ഉത്തരവാദികളെ കണ്ടെത്തി കർശന നടപടിയുണ്ടാകും. രാഷ്ട്രീയ അന്വേഷണമല്ല നടക്കുന്നത്. മേല്‍പ്പാലത്തിന്‍റെ നിർമ്മാണത്തിലും മേൽനോട്ടത്തിലും വീഴ്ച വന്നിട്ടുണ്ട്. പാലത്തിന്‍റെ അറ്റകുറ്റപണിയല്ല, പുനഃസ്ഥാപിക്കൽ ആണ് നടക്കുന്നതെന്നും മേല്‍പ്പാലം സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാലത്തിലേത് വൻ വീഴ്ചയെന്ന് മന്ത്രി

മേല്‍പ്പാലത്തിലെ സ്ലാബുകളില്‍ വിള്ളല്‍ കണ്ടെത്തിയതും ടാറിളകി റോഡ് തകര്‍ന്നതും പാലത്തെ അപകടാവസ്ഥയിലാക്കിയതോടെയാണ് അറ്റകുറ്റ പണികള്‍ക്കായി മേല്‍പ്പാലം അടച്ചിടേണ്ടി വന്നത്. പാലം പണി പൂർത്തിയായി മൂന്ന് വർഷം തികയുന്നതിന് മുമ്പാണ് അറ്റകുറ്റ പണികൾക്കായി അടക്കാന്‍ തീരുമാനിച്ചത്. 72 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്.

എറണാകുളം: പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ നിര്‍മാണത്തിലെ അപാകതകളില്‍ വിജിലൻസ് അന്വേഷണം നടത്തുമെന്ന് മന്ത്രി ജി സുധാകരൻ. നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് ഉണ്ട്. ഇതിന്‍റെ ഉത്തരവാദികളെ കണ്ടെത്തി കർശന നടപടിയുണ്ടാകും. രാഷ്ട്രീയ അന്വേഷണമല്ല നടക്കുന്നത്. മേല്‍പ്പാലത്തിന്‍റെ നിർമ്മാണത്തിലും മേൽനോട്ടത്തിലും വീഴ്ച വന്നിട്ടുണ്ട്. പാലത്തിന്‍റെ അറ്റകുറ്റപണിയല്ല, പുനഃസ്ഥാപിക്കൽ ആണ് നടക്കുന്നതെന്നും മേല്‍പ്പാലം സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാലത്തിലേത് വൻ വീഴ്ചയെന്ന് മന്ത്രി

മേല്‍പ്പാലത്തിലെ സ്ലാബുകളില്‍ വിള്ളല്‍ കണ്ടെത്തിയതും ടാറിളകി റോഡ് തകര്‍ന്നതും പാലത്തെ അപകടാവസ്ഥയിലാക്കിയതോടെയാണ് അറ്റകുറ്റ പണികള്‍ക്കായി മേല്‍പ്പാലം അടച്ചിടേണ്ടി വന്നത്. പാലം പണി പൂർത്തിയായി മൂന്ന് വർഷം തികയുന്നതിന് മുമ്പാണ് അറ്റകുറ്റ പണികൾക്കായി അടക്കാന്‍ തീരുമാനിച്ചത്. 72 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്.

Intro:Body:

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അപാകതകളില്‍ നടപടി ഉറപ്പെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഈ വലിയ വീഴ്ചയുടെ ഉത്തരവാദികളെ അന്വേഷണത്തില്‍ കണ്ടെത്തും. 'രാഷ്ട്രീയ' അന്വേഷണമല്ല നടക്കുന്നതെന്നും ജി.സുധാകരന്‍ മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷം പറഞ്ഞു.



നിര്‍മാണം, മേല്‍നോട്ടം എന്നിവയില്‍ വീഴ്ച വന്നിട്ടുണ്ട്. അറ്റകുറ്റപ്പണിയല്ല, പാലം പുനഃസ്ഥാപിക്കലാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 



പാലാരിവട്ടം മേല്‍പാലം വാര്‍ത്തകള്‍ക്ക്  മനോരമ ന്യൂസിനെ മന്ത്രി  അഭിനന്ദിച്ചു. തെറ്റുകള്‍ മനോരമ ന്യൂസ് ചൂണ്ടിക്കാട്ടിയെന്ന് മന്ത്രി  പറഞ്ഞു. തെറ്റുകള്‍ മനോരമ ന്യൂസ്  മേല്‍പാലത്തില്‍വച്ച് സംപ്രേഷണം ചെയ്ത കൗണ്ടര്‍ പോയന്‍റ് ചുണ്ടിക്കാട്ടിയെന്ന് മന്ത്രി പറഞ്ഞു.  പാലത്തിന്റെ ബലക്ഷയം അടക്കം പുറത്തെത്തിച്ച മനോരമ ന്യൂസ് വാര്‍ത്തകളാണ് വീഴ്ച പുറംലോകത്തെത്തിച്ചത്. 



കഴിഞ്ഞ ദിവസമാണ് വീഴ്ചകള്‍ പരിഹരിക്കാന്‍ മേല്‍പ്പാലം അടച്ചത്. ഗതാഗതത്തിനായി തുറന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ തന്നെ പാലം അടച്ചത് വന്‍ രോഷത്തിനാണ് വഴിവച്ചത്. 



72 കോടി രൂപ ചെലവിൽ നിർമിച്ച സംസ്ഥാനത്തെ പ്രധാന മേൽപാലങ്ങളിലൊന്ന് ഉദ്ഘാടനം നടന്ന് കഷ്ടിച്ച് മൂന്നു വർഷം പൂർത്തിയാകും മുമ്പ് അറ്റകുറ്റപ്പണിക്കായി അടച്ചിടേണ്ടി വന്ന അസാധാരണ സാഹചര്യം ഇന്നലെ കൗണ്ടർ പോയിൻറ് ചർച്ച ചെയ്തിരുന്നു. നിർമാണത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണെന്ന വാദമാണ് യു ഡി എഫ് പ്രതിനിധി ചര്‍ച്ചയില്‍ ഉയർത്തിയത്. പാലത്തിന്റെ ബലക്ഷയത്തിനു പിന്നിലെ കാരണങ്ങളെ കുറിച്ച് ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും യു ഡി എഫിനെ പ്രതിനിധീകരിച്ചു സംസാരിച്ച എറണാകുളം ഡി സി സി ഉപാധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. 



ക്രമക്കേടിന്റെ ഉത്തരവാദിത്തം പാലം നിർമ്മിച്ച യു ഡി എഫ് സർക്കാരിനാണെന്ന വിമർശനമാണ് സി പി എം നേതാവ് എം.അനിൽകുമാർ പങ്കുവച്ചത്. കരാറുകാരന്റെ വീഴ്ച തെളിഞ്ഞാൽ കരിമ്പട്ടികയിൽപ്പെടുത്തുന്നതടക്കമുള്ള നടപടികളെടുക്കാൻ സർക്കാർ മടിക്കില്ലെന്നും ഇടതു പ്രതിനിധി പറഞ്ഞു. പാലത്തിന്റെ തകരാറിന് ഇരുമുന്നണികളും ഒരു പോലെ ഉത്തരവാദികളാണെന്ന് ബിജെപി പ്രതിനിധി പി.ശിവശങ്കരൻ ആരോപിച്ചു.



രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിലെ വീഴ്ചയിലൂന്നിയാണ് കൊച്ചിയിലെ പൊതു സമൂഹത്തിന്റെ പ്രതിനിധിയായി  ചർച്ചയിൽ പങ്കെടുത്ത പ്രോപ്പർ ചാനൽ അധ്യക്ഷൻ എൻ കെ.ഹരിദാസ് സംസാരിച്ചത്. ഗതാഗതം നിരോധിക്കപ്പെട്ട ഫ്ളൈ ഓവറിൽ സംഘടിപ്പിക്കപ്പെട്ട തൽസമയ ജനകീയ സംവാദത്തിന് പിന്തുണയുമായി ഒട്ടേറെ നഗരവാസികളുമെത്തിയിരുന്നു.


Conclusion:
Last Updated : May 4, 2019, 5:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.