ETV Bharat / bharat

ആംബുലൻസില്ല, യുപിയില്‍ സഹോദരിയുടെ മൃതദേഹം ബൈക്കിൽ കെട്ടി കൊണ്ടുപോകാന്‍ നിര്‍ബന്ധിതനായി യുവാവ്

author img

By ETV Bharat Kerala Team

Published : Nov 8, 2023, 10:55 PM IST

dead body Carried on Bike : ആംബുലൻസില്ലാത്തതിനാൽ സഹോദരിയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോകുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ച് യുപി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്

lack Of ambulance  youth takes sisters dead body On bike  Dead Body Carried On Bike Visual  Brother carried Sister Dead Body On Bike  Dead Body Carried On Bike Uttar pradesh  ആംബുലൻസില്ല  സഹോദരിയുടെ മൃതദേഹം ബൈക്കിൽ വച്ച് കെട്ടി  മൃതദേഹം ബൈക്കിൽ കൊണ്ടുപോകുന്ന ദൃശ്യം  സഹോദരിയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോയി സഹോദരൻ  മൃതദേഹം ബൈക്കിൽ
dead body Carried on Bike

ലക്‌നൗ : ആശുപത്രിയിൽ ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് സഹോദരിയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോകാൻ നിർബന്ധിതനായി യുവാവ് (Youth Carried Sister's dead body on Bike). ഉത്തർ പ്രദേശിലെ ഔറയ്യ ജില്ലയിലെ ബിധുന കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലാണ് ഹൃദയഭേദകമായ സംഭവം. നവീൻ ബസ്‌തി വെസ്റ്റിലെ താമസക്കാരനായ പ്രബൽ പ്രതാപ് സിങ്ങിന്‍റെ മകൾ അഞ്‌ജലി (20) ആണ് മരണപ്പെട്ടത്.

വെള്ളം ചൂടാക്കുന്ന ഹീറ്ററിൽ നിന്നും അഞ്‌ജലിക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. എന്നാൽ, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിരുന്നില്ല. തുടർന്ന് അഞ്ജലിയുടെ മൂത്ത സഹോദരിയും സഹോദരനും ചേർന്ന് യുവതിയുടെ മൃതദേഹം ബൈക്കിൽ ഇരുവർക്കും ഇടയിൽ ഇരുത്തി തുണികൊണ്ട് ശരീരത്തിൽ കെട്ടിവച്ച് കൊണ്ടുപോവുകയായിരുന്നു. ഇതിന്‍റെ ദൃശ്യം പുറത്തുവന്നു.

ആംബുലൻസ് ലഭിക്കാൻ സിഎച്ച്‌സിയിൽ നിയോഗിച്ച ഉദ്യോഗസ്ഥരാരും ഇവരെ സഹായിച്ചില്ല. മൃതദേഹം പോസ്‌റ്റ്‌മോർട്ടം പോലും ചെയ്യാതെയാണ് സഹോദരങ്ങൾ വീട്ടിലേക്ക് കൊണ്ടുപോയത്. അതിദാരുണമായ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് (dead body Carried on Bike).

എന്നാൽ സംഭവം നടന്നതിന് പിന്നാലെ ഉത്തർ പ്രദേശ് കോൺഗ്രസ് സംസ്ഥാന സർക്കാരിനെ വിഷയത്തിൽ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബിജെപി സർക്കാരിന്‍റെ വീഴ്‌ചയെയാണ് കോൺഗ്രസ് എക്‌സ് പേജിലൂടെ കുറ്റപ്പെടുത്തിയത്. ഈ സംഭവം നടന്നത് ഔറയ്യയിലെ ബിധുന സിഎച്ച്‌സിക്ക് മുന്നിലാണ്. കരഞ്ഞുകൊണ്ട് ഒരു യുവാവ് തന്‍റെ സഹോദരിയുടെ മൃതദേഹം ബൈക്കിൽ കെട്ടിവയ്ക്കാ‌ൻ പാടുപെടുന്നു. ഇതിന് കാരണം അവിടെ ഒരു ആംബുലൻസ് ഇല്ലാത്തതാണ് - കോൺഗ്രസ് കുറിച്ചു.

ആംബുലൻസ് ലഭ്യമല്ലാത്തതിനാലോ, കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാത്തതിനാലോ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും ചെറിയ അഭാവങ്ങൾ മൂലമോ സംസ്ഥാനത്ത് എല്ലാ ദിവസവും ആരെങ്കിലുമൊക്കെ മരണപ്പെടുന്നു. എന്നാൽ നല്ല പവർ ഗ്ലാസ് ധരിച്ചിട്ട് പോലും മന്ത്രി പഥകിന് ഇതൊന്നും കാണാൻ സാധിക്കുന്നില്ലെന്നും കോൺഗ്രസ് വിമർശിച്ചു.

സെപ്‌റ്റംബറില്‍, ഒഡിഷയിലും ആംബുലന്‍സ് ലഭ്യമാകാത്തതിനെ തുടര്‍ന്ന് മൃതദേഹം ബൈക്കില്‍ കൊണ്ടുപോയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സെപ്‌റ്റംബര്‍ 11 ന് വൈകിട്ടോടെ ഒഡിഷ അംഗുല്‍ ജില്ലയിലെ ബാലസിംഗ ഗ്രാമത്തില്‍ നിന്നാണ് ഹൃദയ ഭേദകമായ സംഭവം പുറത്തുവന്നത്. ഇടിമിന്നലേറ്റ് മരിച്ച ബാലസിംഗ നിവാസിയായ ദുവാരി ഗുരുവിന്‍റെ (60) മൃതദേഹം ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ 108 ആംബുലന്‍സ് അധികൃതരെ ബന്ധപ്പെട്ടു.

Read More : Dead Body Carried On Bike: ആംബുലന്‍സ് വന്നില്ല, മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍; താണ്ടിയത് 10 കിലോമീറ്റര്‍

എന്നാൽ ആംബുലന്‍സ് ലഭ്യമല്ലെന്നും അല്‍പനേരം കാത്തിരിക്കണമെന്നും സെന്‍ററില്‍ നിന്ന് അറിയിച്ചെങ്കിലും മണിക്കൂറുകൾ കാത്തിട്ടും ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് 10 കിലോമീറ്റർ ദൂരമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബൈക്കില്‍ കൊണ്ടുപോയത്.

ലക്‌നൗ : ആശുപത്രിയിൽ ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് സഹോദരിയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോകാൻ നിർബന്ധിതനായി യുവാവ് (Youth Carried Sister's dead body on Bike). ഉത്തർ പ്രദേശിലെ ഔറയ്യ ജില്ലയിലെ ബിധുന കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലാണ് ഹൃദയഭേദകമായ സംഭവം. നവീൻ ബസ്‌തി വെസ്റ്റിലെ താമസക്കാരനായ പ്രബൽ പ്രതാപ് സിങ്ങിന്‍റെ മകൾ അഞ്‌ജലി (20) ആണ് മരണപ്പെട്ടത്.

വെള്ളം ചൂടാക്കുന്ന ഹീറ്ററിൽ നിന്നും അഞ്‌ജലിക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. എന്നാൽ, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിരുന്നില്ല. തുടർന്ന് അഞ്ജലിയുടെ മൂത്ത സഹോദരിയും സഹോദരനും ചേർന്ന് യുവതിയുടെ മൃതദേഹം ബൈക്കിൽ ഇരുവർക്കും ഇടയിൽ ഇരുത്തി തുണികൊണ്ട് ശരീരത്തിൽ കെട്ടിവച്ച് കൊണ്ടുപോവുകയായിരുന്നു. ഇതിന്‍റെ ദൃശ്യം പുറത്തുവന്നു.

ആംബുലൻസ് ലഭിക്കാൻ സിഎച്ച്‌സിയിൽ നിയോഗിച്ച ഉദ്യോഗസ്ഥരാരും ഇവരെ സഹായിച്ചില്ല. മൃതദേഹം പോസ്‌റ്റ്‌മോർട്ടം പോലും ചെയ്യാതെയാണ് സഹോദരങ്ങൾ വീട്ടിലേക്ക് കൊണ്ടുപോയത്. അതിദാരുണമായ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് (dead body Carried on Bike).

എന്നാൽ സംഭവം നടന്നതിന് പിന്നാലെ ഉത്തർ പ്രദേശ് കോൺഗ്രസ് സംസ്ഥാന സർക്കാരിനെ വിഷയത്തിൽ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബിജെപി സർക്കാരിന്‍റെ വീഴ്‌ചയെയാണ് കോൺഗ്രസ് എക്‌സ് പേജിലൂടെ കുറ്റപ്പെടുത്തിയത്. ഈ സംഭവം നടന്നത് ഔറയ്യയിലെ ബിധുന സിഎച്ച്‌സിക്ക് മുന്നിലാണ്. കരഞ്ഞുകൊണ്ട് ഒരു യുവാവ് തന്‍റെ സഹോദരിയുടെ മൃതദേഹം ബൈക്കിൽ കെട്ടിവയ്ക്കാ‌ൻ പാടുപെടുന്നു. ഇതിന് കാരണം അവിടെ ഒരു ആംബുലൻസ് ഇല്ലാത്തതാണ് - കോൺഗ്രസ് കുറിച്ചു.

ആംബുലൻസ് ലഭ്യമല്ലാത്തതിനാലോ, കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാത്തതിനാലോ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും ചെറിയ അഭാവങ്ങൾ മൂലമോ സംസ്ഥാനത്ത് എല്ലാ ദിവസവും ആരെങ്കിലുമൊക്കെ മരണപ്പെടുന്നു. എന്നാൽ നല്ല പവർ ഗ്ലാസ് ധരിച്ചിട്ട് പോലും മന്ത്രി പഥകിന് ഇതൊന്നും കാണാൻ സാധിക്കുന്നില്ലെന്നും കോൺഗ്രസ് വിമർശിച്ചു.

സെപ്‌റ്റംബറില്‍, ഒഡിഷയിലും ആംബുലന്‍സ് ലഭ്യമാകാത്തതിനെ തുടര്‍ന്ന് മൃതദേഹം ബൈക്കില്‍ കൊണ്ടുപോയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സെപ്‌റ്റംബര്‍ 11 ന് വൈകിട്ടോടെ ഒഡിഷ അംഗുല്‍ ജില്ലയിലെ ബാലസിംഗ ഗ്രാമത്തില്‍ നിന്നാണ് ഹൃദയ ഭേദകമായ സംഭവം പുറത്തുവന്നത്. ഇടിമിന്നലേറ്റ് മരിച്ച ബാലസിംഗ നിവാസിയായ ദുവാരി ഗുരുവിന്‍റെ (60) മൃതദേഹം ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ 108 ആംബുലന്‍സ് അധികൃതരെ ബന്ധപ്പെട്ടു.

Read More : Dead Body Carried On Bike: ആംബുലന്‍സ് വന്നില്ല, മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍; താണ്ടിയത് 10 കിലോമീറ്റര്‍

എന്നാൽ ആംബുലന്‍സ് ലഭ്യമല്ലെന്നും അല്‍പനേരം കാത്തിരിക്കണമെന്നും സെന്‍ററില്‍ നിന്ന് അറിയിച്ചെങ്കിലും മണിക്കൂറുകൾ കാത്തിട്ടും ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് 10 കിലോമീറ്റർ ദൂരമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബൈക്കില്‍ കൊണ്ടുപോയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.