ETV Bharat / bharat

ഷോപിയാനിൽ ഏറ്റുമുട്ടൽ, വെടിവയ്‌പിൽ യുവാവ് കൊല്ലപ്പെട്ടു; സിആർപിഎഫിനെതിരെ നാട്ടുകാർ

സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിയേറ്റതെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ പ്രദേശവാസികൾ ഇത് നിരസിച്ചിരിക്കുകയാണ്.

author img

By

Published : May 15, 2022, 5:50 PM IST

ഷോപിയാനിൽ ഏറ്റുമുട്ടൽ  ഷോപിയാൻ വെടിവയ്‌പിൽ പ്രദേശവാസി കൊല്ലപ്പെട്ടു  സുരക്ഷാസേന ഭീകരർ വെടിവയ്‌പ്  youth dead in cross Firing in Shopian  ജമ്മു കശ്‌മീർ തീവ്രവാദി ഏറ്റുമുട്ടൽ  jammu and kashmir militant attack  സിആർപിഎഫ് വെടിവയ്പ്പ്
ഷോപിയാനിൽ ഏറ്റുമുട്ടൽ, വെടിവയ്‌പിൽ യുവാവ് കൊല്ലപ്പെട്ടു; സിആർപിഎഫിനെതിരെ നാട്ടുകാർ

ഷോപിയാൻ: ജമ്മു കശ്‌മീരിലെ ഷോപിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ വെടിവയ്‌പിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഷോപിയാനിലെ ലിറ്റർ-തുർക്ക്‌വാംഗം റോഡിൽ നടന്ന ഏറ്റുമുട്ടലിൽ തുർക്ക്‌വാംഗം സ്വദേശിയായ ഷോയിബ് അഹ് ഗാനി എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാളെ ശ്രീനഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പ്രസ്‌താവനയിൽ പറഞ്ഞു.

ഷോപിയാനിൽ ഏറ്റുമുട്ടൽ, വെടിവയ്‌പിൽ യുവാവ് കൊല്ലപ്പെട്ടു; സിആർപിഎഫിനെതിരെ നാട്ടുകാർ

വെടിവയ്‌പ്പ് തീവ്രവാദിയെന്ന് ധരിച്ച്: അതേസമയം പൊലീസിന്‍റെ വിശദീകരണം നിരസിച്ച ദരാസ്‌പോര, തുർക്ക്‌വാംഗം പ്രദേശവാസികൾ യുവാവിന്‍റെ മരണത്തിൽ പ്രതിഷേധവുമായി റോഡിലിറങ്ങി. തീവ്രവാദികളിലൊരാളാണ് യുവാവെന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾക്കുനേരെ സിആർപിഎഫ് ഉദ്യോഗസ്ഥർ വെടിയുതിർത്തതെന്നും സിആർപിഎഫ് ഉദ്യോഗസ്ഥരെ പൊലീസ് സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.

ഓട്ടോയിലെത്തിയ സിആർപിഎഫ് 182 ബറ്റാലിയൻ അംഗങ്ങൾ കടയിൽ ജോലി ചെയ്യുകയായിരുന്ന ഷോയിബിനെ കൈകളുയർത്താൻ ആവശ്യപ്പെട്ട ശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രദേശവാസികളിലൊരാൾ ആരോപിച്ചു. പതിവ് ജോലികളിലേർപ്പെട്ടിരുന്ന യുവാവും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലിനുള്ള യാതൊരു സാധ്യതകളും ഇല്ലാത്ത സന്ദർഭത്തിലായിരുന്നു വെടിവയ്‌പെന്നും ഇവർ പറയുന്നു.

അതേസമയം ഏറ്റുമുട്ടലിനിടെ തീവ്രവാദികൾ സമീപത്തെ തോട്ടങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഷോപിയാൻ: ജമ്മു കശ്‌മീരിലെ ഷോപിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ വെടിവയ്‌പിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഷോപിയാനിലെ ലിറ്റർ-തുർക്ക്‌വാംഗം റോഡിൽ നടന്ന ഏറ്റുമുട്ടലിൽ തുർക്ക്‌വാംഗം സ്വദേശിയായ ഷോയിബ് അഹ് ഗാനി എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാളെ ശ്രീനഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പ്രസ്‌താവനയിൽ പറഞ്ഞു.

ഷോപിയാനിൽ ഏറ്റുമുട്ടൽ, വെടിവയ്‌പിൽ യുവാവ് കൊല്ലപ്പെട്ടു; സിആർപിഎഫിനെതിരെ നാട്ടുകാർ

വെടിവയ്‌പ്പ് തീവ്രവാദിയെന്ന് ധരിച്ച്: അതേസമയം പൊലീസിന്‍റെ വിശദീകരണം നിരസിച്ച ദരാസ്‌പോര, തുർക്ക്‌വാംഗം പ്രദേശവാസികൾ യുവാവിന്‍റെ മരണത്തിൽ പ്രതിഷേധവുമായി റോഡിലിറങ്ങി. തീവ്രവാദികളിലൊരാളാണ് യുവാവെന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾക്കുനേരെ സിആർപിഎഫ് ഉദ്യോഗസ്ഥർ വെടിയുതിർത്തതെന്നും സിആർപിഎഫ് ഉദ്യോഗസ്ഥരെ പൊലീസ് സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.

ഓട്ടോയിലെത്തിയ സിആർപിഎഫ് 182 ബറ്റാലിയൻ അംഗങ്ങൾ കടയിൽ ജോലി ചെയ്യുകയായിരുന്ന ഷോയിബിനെ കൈകളുയർത്താൻ ആവശ്യപ്പെട്ട ശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രദേശവാസികളിലൊരാൾ ആരോപിച്ചു. പതിവ് ജോലികളിലേർപ്പെട്ടിരുന്ന യുവാവും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലിനുള്ള യാതൊരു സാധ്യതകളും ഇല്ലാത്ത സന്ദർഭത്തിലായിരുന്നു വെടിവയ്‌പെന്നും ഇവർ പറയുന്നു.

അതേസമയം ഏറ്റുമുട്ടലിനിടെ തീവ്രവാദികൾ സമീപത്തെ തോട്ടങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.