ETV Bharat / bharat

ദലിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ബൈക്ക് ഓടിച്ചുകയറ്റി, ചതഞ്ഞ കാല്‍ മുറിച്ചുനീക്കി ഡോക്‌ടര്‍മാര്‍ ; രണ്ട് പേര്‍ പിടിയില്‍

author img

By

Published : Jul 13, 2022, 11:00 PM IST

പ്രതികള്‍ ഇരുചക്രവാഹനം കയറ്റി ചതച്ച അതിജീവിതയുടെ കാല്‍ പിന്നീട് മുറിച്ചുമാറ്റേണ്ടി വന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

gang rape cases in mathura  2 accused arrested in gang rape  Woman gang raped leg crushed with motorcycle amputated  UP Woman gang raped two arrested
യു.പിയില്‍ യുവതിയെ കൂട്ടബലാത്സംഗംചെയ്‌ത് കാലില്‍ ബൈക്ക് കയറ്റി ചതച്ചു; രണ്ട് പേര്‍ പിടിയില്‍

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത്, കാലില്‍ മോട്ടോര്‍ ബൈക്ക് കയറ്റി ചതച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. മഹേഷ്, മഹീന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. മെയ് 24 ന് മഥുര ജില്ലയിലെ കോസികല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖരോട്ട് ഗ്രാമത്തിലാണ് ദാരുണ സംഭവം.

30 കാരിയായ യുവതി ബാങ്കിൽ നിന്ന് പണം പിൻവലിച്ച് വീട്ടിലേക്ക് മടങ്ങാന്‍ വാഹനം കാത്തുനിൽക്കുന്നതിനിടെ പ്രതികളിലൊരാളായ മഹേഷ് ബൈക്കിലെത്തി. തുടര്‍ന്ന്, യുവതിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്‌ദാനം നല്‍കി. മുന്‍ പരിചയമുള്ളതിനാല്‍ യവതി ഇയാളെ വിശ്വസിച്ച് വാഹനത്തില്‍ കയറി. യാത്രക്കിടെ, ഇയാള്‍ മറ്റൊരു പ്രതിയായ മഹേന്ദ്രയോട് സംസാരിക്കുകയും പീഡനത്തിന് പദ്ധതിയിടുകയും ചെയ്‌തു.

തുടര്‍ന്ന്, മൂന്ന് പേർ ചേര്‍ന്ന് യുവതിക്ക് മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു. ശേഷം, പ്രതികൾ മോട്ടോർ ബൈക്ക് കയറ്റി കാൽ തകര്‍ത്ത ശേഷം ഗോപാൽ ബാഗ് പ്രദേശത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ബോധം വീണ്ടെടുത്ത യുവതി വീട്ടിലെത്തുകയും തുടര്‍ന്ന് കോശികല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയുമായിരുന്നു.

പിന്നീട്, ഹരിയാനയിലെ മറ്റൊരു ആശുപത്രിയില്‍ ചികിത്സിക്കേണ്ടിവന്ന അതിജീവിതയുടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ ഊര്‍ജിതമാണെന്ന് എസ്‌.പി ശ്രിഷ് ചന്ദ്ര പറഞ്ഞു.

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത്, കാലില്‍ മോട്ടോര്‍ ബൈക്ക് കയറ്റി ചതച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. മഹേഷ്, മഹീന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. മെയ് 24 ന് മഥുര ജില്ലയിലെ കോസികല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖരോട്ട് ഗ്രാമത്തിലാണ് ദാരുണ സംഭവം.

30 കാരിയായ യുവതി ബാങ്കിൽ നിന്ന് പണം പിൻവലിച്ച് വീട്ടിലേക്ക് മടങ്ങാന്‍ വാഹനം കാത്തുനിൽക്കുന്നതിനിടെ പ്രതികളിലൊരാളായ മഹേഷ് ബൈക്കിലെത്തി. തുടര്‍ന്ന്, യുവതിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്‌ദാനം നല്‍കി. മുന്‍ പരിചയമുള്ളതിനാല്‍ യവതി ഇയാളെ വിശ്വസിച്ച് വാഹനത്തില്‍ കയറി. യാത്രക്കിടെ, ഇയാള്‍ മറ്റൊരു പ്രതിയായ മഹേന്ദ്രയോട് സംസാരിക്കുകയും പീഡനത്തിന് പദ്ധതിയിടുകയും ചെയ്‌തു.

തുടര്‍ന്ന്, മൂന്ന് പേർ ചേര്‍ന്ന് യുവതിക്ക് മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു. ശേഷം, പ്രതികൾ മോട്ടോർ ബൈക്ക് കയറ്റി കാൽ തകര്‍ത്ത ശേഷം ഗോപാൽ ബാഗ് പ്രദേശത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ബോധം വീണ്ടെടുത്ത യുവതി വീട്ടിലെത്തുകയും തുടര്‍ന്ന് കോശികല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയുമായിരുന്നു.

പിന്നീട്, ഹരിയാനയിലെ മറ്റൊരു ആശുപത്രിയില്‍ ചികിത്സിക്കേണ്ടിവന്ന അതിജീവിതയുടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ ഊര്‍ജിതമാണെന്ന് എസ്‌.പി ശ്രിഷ് ചന്ദ്ര പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.