ETV Bharat / bharat

'കഴിഞ്ഞ വർഷം 621 കോടി, ഇത്തവണ 2500 കോടി': ഉത്തർപ്രദേശ് ബജറ്റില്‍ മഹാകുംഭമേളയ്ക്ക് 'കോടിത്തിളക്കം'

author img

By

Published : Feb 23, 2023, 12:08 PM IST

ഉത്തർപ്രദേശിലെ മതപരവും ചരിത്ര പ്രാധാന്യമുള്ളതുമായ നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി വൻ തുകയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

Maha Kumbh Mela 2025  മഹാ കുംഭമേള 2025  മഹാ കുംഭമേള  Utter pradesh State budget  ഉത്തർപ്രദേശ് സർക്കാർ  ഉത്തർപ്രദേശ് ബജറ്റ്  national news  national news  അയോധ്യ  Ayodhya  Shri Ram Janmabhoomi temple  haridwar  prayagraj  Nashik  Alahabad
കുംഭമേളയുടെ ഒരുക്കങ്ങൾക്കായി ബജറ്റിൽ 2,500 കോടി

ലഖ്‌നൗ: പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈന്ദവ തീർത്ഥാടന സംഗമമായ മഹാ കുംഭമേളയുടെ തയ്യാറെടുപ്പുകൾക്കായി ബജറ്റിൽ 2,500 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. 2022 - 2023 സാമ്പത്തിക വർഷത്തിൽ 621.55 കോടി രൂപയാണ് വകയിരുത്തിയതെങ്കിൽ അതിന്‍റെ നാല് ഇരട്ടിയിലധികമാണ് 2025ൽ നടക്കുന്ന കുംഭമേളയ്‌ക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. അലഹബാദിലെ പ്രയാഗ് രാജ്, ഹരിദ്വാർ, ഉജ്ജെയ്‌ൻ, നാസിക് എന്നിവിടങ്ങളിലായി കുംഭമേള നടക്കുക.

ക്ഷേത്ര വികസനത്തിന് വാരിക്കോരി: അയോധ്യയിലേക്കുള്ള മൂന്ന് പ്രവേശന റോഡുകളുടെ വീതികൂട്ടി മനോഹരമാക്കുന്ന പ്രവൃത്തി അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അയോധ്യയിൽ പണികഴിപ്പിക്കുന്ന ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയുടെ വളർച്ച കണക്കിലെടുത്താണ് റോഡുകൾ വീതികൂട്ടി മോടിപിടിപ്പിക്കുന്നത്. അതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ബുധനാഴ്‌ച (22.02.2023) നടന്ന സംസ്ഥാന ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി സുരേഷ് കുമാർ ഖന്ന പറഞ്ഞു.

സംസ്ഥാനത്തെ മതപരവും ചരിത്ര പ്രാധാന്യമുള്ളതുമായ നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി 50 കോടി രൂപയാണ് അനുവദിച്ചത്. മതപരമായി ബന്ധപ്പെട്ട റോഡുകളുടെ നവീകരണത്തിനായി 1000 കോടി രൂപയും ബജറ്റിൽ വകയിരുത്തി. 2022-23 വർഷത്തിൽ 621.55 കോടിയാണ് കുംഭമേളയ്‌ക്കായി നീക്കിവെച്ചതെങ്കിൽ 2025ൽ നടക്കുന്ന തീർഥാടന സംഗമത്തിനായി 2500 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. എന്നാൽ ഉത്തർ പ്രദേശ് ഇക്കോ ടൂറിസം, ലഖ്‌നൗ ബോർഡ് എന്നിവയ്‌ക്കായി വെറും രണ്ടരക്കോടി രൂപ മാത്രമാണ് വകയിരുത്തിയത്.

മിർസാപൂർ ജില്ലയിലെ വിന്ധ്യവാസിനി ദേവി ക്ഷേത്രം, മാ അഷ്‌ടഭുജി ദേവി ക്ഷേത്രം, കാളി ഖോ ക്ഷേത്രം എന്നിവയുടെ നവീകരണവും സൗന്ദര്യവൽക്കരണവും പുരോഗമിക്കുകയാണ്. പ്രയാഗ്‌രാജ് ജില്ലയിൽ 'ഭജൻ സന്ധ്യ സ്ഥൽ' , സീതാപൂരിലെ പ്രസിദ്ധമായ നൈമിഷാരണ്യയിൽ വേദശാസ്ത്ര പഠനകേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ, വാരണാസി, ചിത്രകൂട്, വിന്ധ്യാചൽ, പ്രയാഗ്‌രാജ്, നൈമിഷാരണ്യ, ഗോരഖ്‌പൂർ, മഥുര, ബതേശ്വർ ധാം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൂറിസം വികസനവും സൗന്ദര്യവൽക്കരണവും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ടൂറിസം പ്രോത്സാഹന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 300 കോടി രൂപ ചെലവിൽ വികസന - നവീകരണ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നത്. ഈ സാമ്പത്തിക വർഷം ശക്തിപീഠം മാ ശകുംബരി ദേവി ക്ഷേത്രത്തിന്‍റെ സംയോജിത ടൂറിസം വികസനത്തിന് 50 കോടി രൂപയും പ്രയാഗ്‌ രാജിന്‍റെ സമഗ്ര വികസനത്തിന് 40 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബുദ്ധ സർക്യൂട്ടിന്‍റെ സംയോജിത ടൂറിസം വികസനത്തിന് 40 കോടിയും ബുന്ദേൽഖണ്ഡിന് 40 കോടിയും അനുവദിച്ചതായി ഖന്ന പറഞ്ഞു.

ശുക്രതീർഥ് ധാമിന്‍റെ സംയോജിത ടൂറിസം വികസനത്തിന് 10 കോടി രൂപയും നിർദേശിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് ഇക്കോ ടൂറിസം, ലഖ്‌നൗ ബോർഡ് എന്നിവ സ്ഥാപിക്കുന്നതിന് 2.50 കോടി രൂപയും ശ്രീ നൈമിഷാരണ്യ ധാം തീർഥ് വികാസ് പരിഷത്തിന് 2.50 കോടി രൂപയും വകയിരുത്തി.

ലഖ്‌നൗ: പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈന്ദവ തീർത്ഥാടന സംഗമമായ മഹാ കുംഭമേളയുടെ തയ്യാറെടുപ്പുകൾക്കായി ബജറ്റിൽ 2,500 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. 2022 - 2023 സാമ്പത്തിക വർഷത്തിൽ 621.55 കോടി രൂപയാണ് വകയിരുത്തിയതെങ്കിൽ അതിന്‍റെ നാല് ഇരട്ടിയിലധികമാണ് 2025ൽ നടക്കുന്ന കുംഭമേളയ്‌ക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. അലഹബാദിലെ പ്രയാഗ് രാജ്, ഹരിദ്വാർ, ഉജ്ജെയ്‌ൻ, നാസിക് എന്നിവിടങ്ങളിലായി കുംഭമേള നടക്കുക.

ക്ഷേത്ര വികസനത്തിന് വാരിക്കോരി: അയോധ്യയിലേക്കുള്ള മൂന്ന് പ്രവേശന റോഡുകളുടെ വീതികൂട്ടി മനോഹരമാക്കുന്ന പ്രവൃത്തി അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അയോധ്യയിൽ പണികഴിപ്പിക്കുന്ന ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയുടെ വളർച്ച കണക്കിലെടുത്താണ് റോഡുകൾ വീതികൂട്ടി മോടിപിടിപ്പിക്കുന്നത്. അതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ബുധനാഴ്‌ച (22.02.2023) നടന്ന സംസ്ഥാന ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി സുരേഷ് കുമാർ ഖന്ന പറഞ്ഞു.

സംസ്ഥാനത്തെ മതപരവും ചരിത്ര പ്രാധാന്യമുള്ളതുമായ നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി 50 കോടി രൂപയാണ് അനുവദിച്ചത്. മതപരമായി ബന്ധപ്പെട്ട റോഡുകളുടെ നവീകരണത്തിനായി 1000 കോടി രൂപയും ബജറ്റിൽ വകയിരുത്തി. 2022-23 വർഷത്തിൽ 621.55 കോടിയാണ് കുംഭമേളയ്‌ക്കായി നീക്കിവെച്ചതെങ്കിൽ 2025ൽ നടക്കുന്ന തീർഥാടന സംഗമത്തിനായി 2500 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. എന്നാൽ ഉത്തർ പ്രദേശ് ഇക്കോ ടൂറിസം, ലഖ്‌നൗ ബോർഡ് എന്നിവയ്‌ക്കായി വെറും രണ്ടരക്കോടി രൂപ മാത്രമാണ് വകയിരുത്തിയത്.

മിർസാപൂർ ജില്ലയിലെ വിന്ധ്യവാസിനി ദേവി ക്ഷേത്രം, മാ അഷ്‌ടഭുജി ദേവി ക്ഷേത്രം, കാളി ഖോ ക്ഷേത്രം എന്നിവയുടെ നവീകരണവും സൗന്ദര്യവൽക്കരണവും പുരോഗമിക്കുകയാണ്. പ്രയാഗ്‌രാജ് ജില്ലയിൽ 'ഭജൻ സന്ധ്യ സ്ഥൽ' , സീതാപൂരിലെ പ്രസിദ്ധമായ നൈമിഷാരണ്യയിൽ വേദശാസ്ത്ര പഠനകേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ, വാരണാസി, ചിത്രകൂട്, വിന്ധ്യാചൽ, പ്രയാഗ്‌രാജ്, നൈമിഷാരണ്യ, ഗോരഖ്‌പൂർ, മഥുര, ബതേശ്വർ ധാം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൂറിസം വികസനവും സൗന്ദര്യവൽക്കരണവും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ടൂറിസം പ്രോത്സാഹന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 300 കോടി രൂപ ചെലവിൽ വികസന - നവീകരണ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നത്. ഈ സാമ്പത്തിക വർഷം ശക്തിപീഠം മാ ശകുംബരി ദേവി ക്ഷേത്രത്തിന്‍റെ സംയോജിത ടൂറിസം വികസനത്തിന് 50 കോടി രൂപയും പ്രയാഗ്‌ രാജിന്‍റെ സമഗ്ര വികസനത്തിന് 40 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബുദ്ധ സർക്യൂട്ടിന്‍റെ സംയോജിത ടൂറിസം വികസനത്തിന് 40 കോടിയും ബുന്ദേൽഖണ്ഡിന് 40 കോടിയും അനുവദിച്ചതായി ഖന്ന പറഞ്ഞു.

ശുക്രതീർഥ് ധാമിന്‍റെ സംയോജിത ടൂറിസം വികസനത്തിന് 10 കോടി രൂപയും നിർദേശിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് ഇക്കോ ടൂറിസം, ലഖ്‌നൗ ബോർഡ് എന്നിവ സ്ഥാപിക്കുന്നതിന് 2.50 കോടി രൂപയും ശ്രീ നൈമിഷാരണ്യ ധാം തീർഥ് വികാസ് പരിഷത്തിന് 2.50 കോടി രൂപയും വകയിരുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.