ETV Bharat / bharat

7400 ഇന്ത്യക്കാരെ രണ്ട് ദിവസത്തിനകം തിരികെയെത്തിക്കുമെന്ന് വ്യോമയാന മന്ത്രാലയം

യുക്രൈനില്‍ കുടങ്ങിയ 7400 ഇന്ത്യക്കാരെ രണ്ട് ദിവസത്തിനകം തിരികെയെത്തിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, വിസ്താര, ഗോ ഫസ്റ്റ് എന്നീ ഇന്ത്യൻ വിമാനക്കമ്പനികൾ ചേര്‍ന്ന് 17 സര്‍വീസുകളാണ് നടത്തുക.

author img

By

Published : Mar 3, 2022, 8:42 PM IST

Updated : Mar 4, 2022, 6:55 AM IST

Ukraine crisis news  Aviation Ministry on Evacuation  Russia Ukraine war  റഷ്യ യുക്രൈന്‍ യുദ്ധം  കേന്ദ്ര വ്യോമയാന മന്ത്രാലയം  ഇന്ത്യക്കാരെ തിരികെ എത്തിക്കുമെന്ന് വ്യോമയാന മന്ത്രാലം  Ukraine crisis Aviation Ministry on Evacuation in next two days
യുക്രൈന്‍ ഭീതി: 7400 ഇന്ത്യക്കാരെ രണ്ട് ദിവസത്തിനകം തിരികെയെത്തിക്കുമെന്ന് വ്യോമയാന മന്ത്രാലം

ന്യൂഡല്‍ഹി: റഷ്യ - യുക്രൈന്‍ യുദ്ധം ഭീതി സൃഷ്ടിക്കുന്നതിനിടെ ആശ്വാസ വാക്കുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. യുക്രൈനില്‍ കുടുങ്ങിയ 7400 ഇന്ത്യക്കാരെ രണ്ട് ദിവസത്തിനകം തിരികെയെത്തിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, വിസ്താര, ഗോ ഫസ്റ്റ് എന്നീ ഇന്ത്യൻ വിമാനക്കമ്പനികൾ ചേര്‍ന്ന് 17 സര്‍വീസുകളാണ് നടത്തുക.

ഫെബ്രുവരി 24 മുതൽ യുക്രേനിയൻ വ്യോമാതിർത്തി അടച്ചതിനാൽ പടിഞ്ഞാറൻ അയൽരാജ്യങ്ങളായ റൊമേനിയ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യ പ്രത്യേക വിമാനങ്ങൾ വഴി പൗരന്മാരെ ഒഴിപ്പിക്കുന്നുണ്ട്. “സിവിലിയൻ വിമാനങ്ങളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കുകയാണ്, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 7,400 ൽ അധികം ആളുകളെ പ്രത്യേക വിമാനങ്ങൾ വഴി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു” മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Also Read: കരുതലായി ഓപ്പറേഷന്‍ ഗംഗ; ദൗത്യത്തിന് 80 വിമാനം, മേല്‍നോട്ടത്തിന് 24 മന്ത്രിമാര്‍

വെള്ളിയാഴ്ച 3,500 പേരെയും ശനിയാഴ്ച 3,900 പേരെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും. ഫെബ്രുവരി 22 മുതൽ ഇന്ത്യൻ എയർഫോഴ്‌സ് (ഐഎഎഫ്) ഉൾപ്പെടെ നടത്തിയ ദൗത്യത്തില്‍ 6,998 പേരെ പ്രത്യേക വിമാനങ്ങളിൽ ഇന്ത്യ തിരികെ കൊണ്ടുവന്നതായി മന്ത്രാലയം അറിയിച്ചു. 10 സ്വാകാര്യ കമ്പനികളുടെ വിമാനങ്ങളും മൂന്ന് വ്യോമസേന വിമാനങ്ങളുമാണ് വ്യാഴാഴ്ച ഇന്ത്യയിലേക്ക് മടങ്ങും. ഹർദീപ് സിംഗ് പുരി-ഹംഗറിയിലും ജ്യോതിരാദിത്യ സിന്ധ്യ-റൊമാനിയയിലും കിരൺ റിജിജു -സ്ലൊവാക്യയിലും വി കെ സിംഗ്-പോളണ്ടിലും വച്ച് നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്.

ന്യൂഡല്‍ഹി: റഷ്യ - യുക്രൈന്‍ യുദ്ധം ഭീതി സൃഷ്ടിക്കുന്നതിനിടെ ആശ്വാസ വാക്കുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. യുക്രൈനില്‍ കുടുങ്ങിയ 7400 ഇന്ത്യക്കാരെ രണ്ട് ദിവസത്തിനകം തിരികെയെത്തിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, വിസ്താര, ഗോ ഫസ്റ്റ് എന്നീ ഇന്ത്യൻ വിമാനക്കമ്പനികൾ ചേര്‍ന്ന് 17 സര്‍വീസുകളാണ് നടത്തുക.

ഫെബ്രുവരി 24 മുതൽ യുക്രേനിയൻ വ്യോമാതിർത്തി അടച്ചതിനാൽ പടിഞ്ഞാറൻ അയൽരാജ്യങ്ങളായ റൊമേനിയ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യ പ്രത്യേക വിമാനങ്ങൾ വഴി പൗരന്മാരെ ഒഴിപ്പിക്കുന്നുണ്ട്. “സിവിലിയൻ വിമാനങ്ങളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കുകയാണ്, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 7,400 ൽ അധികം ആളുകളെ പ്രത്യേക വിമാനങ്ങൾ വഴി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു” മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Also Read: കരുതലായി ഓപ്പറേഷന്‍ ഗംഗ; ദൗത്യത്തിന് 80 വിമാനം, മേല്‍നോട്ടത്തിന് 24 മന്ത്രിമാര്‍

വെള്ളിയാഴ്ച 3,500 പേരെയും ശനിയാഴ്ച 3,900 പേരെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും. ഫെബ്രുവരി 22 മുതൽ ഇന്ത്യൻ എയർഫോഴ്‌സ് (ഐഎഎഫ്) ഉൾപ്പെടെ നടത്തിയ ദൗത്യത്തില്‍ 6,998 പേരെ പ്രത്യേക വിമാനങ്ങളിൽ ഇന്ത്യ തിരികെ കൊണ്ടുവന്നതായി മന്ത്രാലയം അറിയിച്ചു. 10 സ്വാകാര്യ കമ്പനികളുടെ വിമാനങ്ങളും മൂന്ന് വ്യോമസേന വിമാനങ്ങളുമാണ് വ്യാഴാഴ്ച ഇന്ത്യയിലേക്ക് മടങ്ങും. ഹർദീപ് സിംഗ് പുരി-ഹംഗറിയിലും ജ്യോതിരാദിത്യ സിന്ധ്യ-റൊമാനിയയിലും കിരൺ റിജിജു -സ്ലൊവാക്യയിലും വി കെ സിംഗ്-പോളണ്ടിലും വച്ച് നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്.

Last Updated : Mar 4, 2022, 6:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.