ലഖ്‌നൗ: യുപിയിലെ മുസാഫർ നഗർ ജില്ലയിൽ നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ് പ്രകാരം രണ്ടു പേർക്കതിരെ കേസെടുത്തു. ഹരിദ്വാർ സ്വദേശികളായ നദീം,സൽമാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഹരിദ്വാർ സ്വദേശിയുടെ പരാതിയെത്തുടർന്നാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്.
നദീം തന്‍റെ ഭാര്യയെ മതം മാറി വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നുവെന്നും സുഹ്യത്തായ സൽമാന്‍റെ സഹായത്തോടെ ഭാര്യയെ മതം മാറാൻ സമ്മർദം ചെലുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചതായി മുസാഫർപൂർ എസ്‌എച്ച്ഒ പറഞ്ഞു. ഓർഡിനൻസ് പ്രാബല്യത്തിൽ വന്നതിനുശേഷം സമർപ്പിക്കുന്ന മൂന്നാമത്തെ കേസാണിത്.
വിവാഹം കഴിക്കുന്നതിനായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ നവംബർ 24 നാണ് യുപി സർക്കാർ ഓര്‍ഡിനൻസ് പുറത്തിറക്കിയത്. ഇത്തരം വിവാഹങ്ങളെ ലൗ ജിഹാദ് എന്നാണ് ബിജെപി വിശദീകരിക്കുന്നത്. മതം മാറി വിവാഹം കഴിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണമെന്നാണ് പുതിയ വ്യവസ്ഥ. പുതിയ ഓര്‍ഡിനൻസ് പ്രകാരം അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം.