ETV Bharat / bharat

രജൗരി ഏറ്റുമുട്ടൽ; ലഷ്‌കർ കമാന്‍ഡറെയും കൂട്ടാളിയേയും സൈന്യം വധിച്ചു,ആയുധങ്ങൾ പിടിച്ചെടുത്തു

author img

By ETV Bharat Kerala Team

Published : Nov 23, 2023, 10:19 PM IST

J&K Rajouri encounter : ഏറ്റുമുട്ടലിന്‍റെ രണ്ടാം ദിനത്തിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ കൊടും ഭീകരൻ ഖാരിയും കൂട്ടാളിയുമാണ് കൊല്ലപ്പെട്ടത്.

kashmir  Top LeT commander killed  commander killed in encounter Rajouri Rajouri  Rajouri encounter  Top LeT commander who masterminded many attack  his aide killed in encounter Rajouri  രജൗരി ഏറ്റുമുട്ടൽ  ണ്ട് ലഷ്‌കർ തൊയ്ബ ഭീകരനെ വധിച്ച് സൈന്യം  ആയുധങ്ങൾ പിടിച്ചെടുത്തു  രണ്ട് ഭീകരർ കൊല്ലപ്പെട്ടു  2 ഭീകരരെ വധിച്ച് രക്ഷാസേന
Top LeT commander killed

ശ്രീനഗർ: ജമ്മു കശ്‌മീരിലെ രജൗരിയിലെ ഏറ്റുമുട്ടലിന്‍റെ രണ്ടാം ദിവസമായ വ്യാഴാഴ്‌ച ലഷ്‌കർ-ഇ-തൊയ്ബ സംഘടനയുടെ ഒരു ഉന്നത കമാൻഡറെയും കൂട്ടാളിയെയും വധിച്ചതായി സുരക്ഷാ സേന അറിയിച്ചു (Top LeT commander who masterminded many attacks, his aide killed in encounter Rajouri).

ലഷ്‌കർ-ഇ-തൊയ്ബയുടെ ( Lashkar-e-Taiba) 'ഖാരി' എന്ന ഭീകരൻ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് കുറ്റകരമായ വസ്‌തുക്കളും സുരക്ഷാ സേന പിടിച്ചെടുത്തു. സ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്.

ജമ്മു-കശ്‌മീർ (Jammu and Kashmir) പൊലീസ് പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം രജൗരി ജില്ലയിലെ ധർമ്മസൽ-കലാകോട്ടിലെ ബാജിമാൽ പ്രദേശത്ത് ഇന്നലെ ഭീകരരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. കൊല്ലപ്പെട്ട കമാൻഡറും സംഘവും കഴിഞ്ഞ ഒരു വർഷമായി രജൗരി-പൂഞ്ച് മേഖലയിൽ സജീവമായിരുന്നു. കമാൻഡർ ഡാൻഗ്രി, കണ്ടി ആക്രമണങ്ങളുടെ സൂത്രധാരനാണെന്നാണ് കരുതപ്പെടുന്നത്.

കൊല്ലപ്പെട്ട ഭീകരൻ മേഖലയിലെ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കാൻ അയച്ചതാണെന്നും ഇംപ്രോവൈസ്‌ഡ്‌ സ്ഫോടക ഉപകരണം (ഐഡി) കൈകാര്യം ചെയ്യുന്നതിലും പരിശീലകനായ സ്‌നിപ്പറാണെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. പർവതത്തിലെ ഗുഹകളിൽ ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് വിവരം.

പ്രത്യേക ഇന്‍റലിജൻസ് വിവര പ്രകാരം സൈന്യവും പൊലീസും സംയുക്ത തെരച്ചിൽ നടത്തുകയും പ്രദേശം വളയുകയും ചെയ്‌തിട്ടുണ്ട്. തെരച്ചിൽ നടക്കുന്നതിനിടെ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്യാപ്റ്റൻ റാങ്കിലുള്ള നാലുപേരാണ് മരിച്ചത്. ചികിത്സയിലിരുന്ന ഒരു സൈനികൻ ഇന്ന് മരിച്ചതോടെയാണ് ജീവൻ നഷ്‌ടമായ സൈനികരുടെ എണ്ണം അഞ്ചായത്.

ALSO READ:'കാശ്‌മീർ ശാന്തമെങ്കിൽ എങ്ങനെ സൈനികർ കൊല്ലപ്പെടുന്നു?' ബിജെപിക്കെതിരെ ആഞ്ഞടിച്ച് മെഹബൂബ മുഫ്‌തി

മെഹബൂബ മുഫ്‌തിയുടെ പ്രതികരണം: രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്‌തി (Mehbooba Mufti Attacks BJP Over Rajouri Encounter).

ബിജെപി കശ്‌മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് അവകാശപ്പെടുമ്പോൾ എന്തുകൊണ്ടാണ് അവിടെ നിത്യേന സംഘർഷമുണ്ടാകുന്നതെന്നും, യുവാക്കൾക്ക് ജീവൻ നഷ്ടപ്പെടുന്നതെന്നും മെഹബൂബ ആരാഞ്ഞു. അനന്ത്‌നാഗിലെ കോക്കർനാഗിൽ (Kokernag) പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് മുഫ്‌തി കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് സംസാരിച്ചത്.

ജമ്മു കശ്‌മീരിലെ (Jammu and Kashmir) സ്ഥിതിഗതികൾ ശാന്തമാണെന്ന് നടിച്ച് ബിജെപി അവരുടെ പരാജയങ്ങൾ മറച്ചുവെക്കുകയാണെന്ന് മെഹബൂബ പറഞ്ഞു. സൈന്യത്തിലെയും സുരക്ഷാ സേനയിലെയും യുവാക്കളാണ് ഓരോ ദിവസവും നടക്കുന്ന ഏറ്റുമുട്ടലുകളിൽ ത്യാഗം സഹിക്കുന്നതെന്നും ഇത് ഒരാളെ മാത്രമല്ല, കുടുംബത്തെയാകെ ബാധിക്കുമെന്നും നിഷ്‌കളങ്കരായ കുട്ടികൾ അനാഥരാകുമെന്നും മെഹബൂബ കുറ്റപ്പെടുത്തി.

ശ്രീനഗർ: ജമ്മു കശ്‌മീരിലെ രജൗരിയിലെ ഏറ്റുമുട്ടലിന്‍റെ രണ്ടാം ദിവസമായ വ്യാഴാഴ്‌ച ലഷ്‌കർ-ഇ-തൊയ്ബ സംഘടനയുടെ ഒരു ഉന്നത കമാൻഡറെയും കൂട്ടാളിയെയും വധിച്ചതായി സുരക്ഷാ സേന അറിയിച്ചു (Top LeT commander who masterminded many attacks, his aide killed in encounter Rajouri).

ലഷ്‌കർ-ഇ-തൊയ്ബയുടെ ( Lashkar-e-Taiba) 'ഖാരി' എന്ന ഭീകരൻ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് കുറ്റകരമായ വസ്‌തുക്കളും സുരക്ഷാ സേന പിടിച്ചെടുത്തു. സ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്.

ജമ്മു-കശ്‌മീർ (Jammu and Kashmir) പൊലീസ് പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം രജൗരി ജില്ലയിലെ ധർമ്മസൽ-കലാകോട്ടിലെ ബാജിമാൽ പ്രദേശത്ത് ഇന്നലെ ഭീകരരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. കൊല്ലപ്പെട്ട കമാൻഡറും സംഘവും കഴിഞ്ഞ ഒരു വർഷമായി രജൗരി-പൂഞ്ച് മേഖലയിൽ സജീവമായിരുന്നു. കമാൻഡർ ഡാൻഗ്രി, കണ്ടി ആക്രമണങ്ങളുടെ സൂത്രധാരനാണെന്നാണ് കരുതപ്പെടുന്നത്.

കൊല്ലപ്പെട്ട ഭീകരൻ മേഖലയിലെ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കാൻ അയച്ചതാണെന്നും ഇംപ്രോവൈസ്‌ഡ്‌ സ്ഫോടക ഉപകരണം (ഐഡി) കൈകാര്യം ചെയ്യുന്നതിലും പരിശീലകനായ സ്‌നിപ്പറാണെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. പർവതത്തിലെ ഗുഹകളിൽ ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് വിവരം.

പ്രത്യേക ഇന്‍റലിജൻസ് വിവര പ്രകാരം സൈന്യവും പൊലീസും സംയുക്ത തെരച്ചിൽ നടത്തുകയും പ്രദേശം വളയുകയും ചെയ്‌തിട്ടുണ്ട്. തെരച്ചിൽ നടക്കുന്നതിനിടെ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്യാപ്റ്റൻ റാങ്കിലുള്ള നാലുപേരാണ് മരിച്ചത്. ചികിത്സയിലിരുന്ന ഒരു സൈനികൻ ഇന്ന് മരിച്ചതോടെയാണ് ജീവൻ നഷ്‌ടമായ സൈനികരുടെ എണ്ണം അഞ്ചായത്.

ALSO READ:'കാശ്‌മീർ ശാന്തമെങ്കിൽ എങ്ങനെ സൈനികർ കൊല്ലപ്പെടുന്നു?' ബിജെപിക്കെതിരെ ആഞ്ഞടിച്ച് മെഹബൂബ മുഫ്‌തി

മെഹബൂബ മുഫ്‌തിയുടെ പ്രതികരണം: രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്‌തി (Mehbooba Mufti Attacks BJP Over Rajouri Encounter).

ബിജെപി കശ്‌മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് അവകാശപ്പെടുമ്പോൾ എന്തുകൊണ്ടാണ് അവിടെ നിത്യേന സംഘർഷമുണ്ടാകുന്നതെന്നും, യുവാക്കൾക്ക് ജീവൻ നഷ്ടപ്പെടുന്നതെന്നും മെഹബൂബ ആരാഞ്ഞു. അനന്ത്‌നാഗിലെ കോക്കർനാഗിൽ (Kokernag) പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് മുഫ്‌തി കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് സംസാരിച്ചത്.

ജമ്മു കശ്‌മീരിലെ (Jammu and Kashmir) സ്ഥിതിഗതികൾ ശാന്തമാണെന്ന് നടിച്ച് ബിജെപി അവരുടെ പരാജയങ്ങൾ മറച്ചുവെക്കുകയാണെന്ന് മെഹബൂബ പറഞ്ഞു. സൈന്യത്തിലെയും സുരക്ഷാ സേനയിലെയും യുവാക്കളാണ് ഓരോ ദിവസവും നടക്കുന്ന ഏറ്റുമുട്ടലുകളിൽ ത്യാഗം സഹിക്കുന്നതെന്നും ഇത് ഒരാളെ മാത്രമല്ല, കുടുംബത്തെയാകെ ബാധിക്കുമെന്നും നിഷ്‌കളങ്കരായ കുട്ടികൾ അനാഥരാകുമെന്നും മെഹബൂബ കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.