ETV Bharat / bharat

കർണാടകയിലെ ഹിന്ദുക്കൾ വോട്ടുകൾ വിറ്റതാണ് ബിജെപിയുടെ തോൽവിക്ക് കാരണമായത് ; സസ്‌പെൻഷനിലുള്ള തെലങ്കാന എംഎൽഎ ടി രാജ സിങ്

author img

By

Published : May 14, 2023, 8:30 PM IST

കർണാടകയിലെ ബിജെപിയുടെ തോൽവിക്ക് കാരണം സംസ്ഥാനത്തെ ബിന്ദുക്കളാണെന്നും കോൺഗ്രസ് രാജ്യം കൊള്ളയടിച്ച പാർട്ടിയെയാണും സസ്‌പെൻഷനിലുള്ള തെലങ്കാന എംഎൽഎ ടി രാജ സിങ്

എംഎൽഎ ടി രാജ സിങ്  ബിജെപി  കർണാടകയിലെ ഹിന്ദുക്കൾ വോട്ടുകൾ വിറ്റു  ബിജെപിയുടെ തോൽവി  കർണാടക തെരഞ്ഞെടുപ്പ്  t raja Singh twitter  t raja Singh viral statement  suspended bjp mla t raja singh  kannadiga hindus sold their votes  t raja singh alleges kannadiga hindus  karnataka election
എംഎൽഎ ടി രാജ സിങ്

ഹൈദരാബാദ് : കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയത് കർണാടകയിലെ തന്നെ ഹിന്ദുക്കൾ ആണെന്ന് സസ്‌പെൻഷനിലുള്ള തെലങ്കാന എംഎൽഎ ടി രാജ സിങ്. കർണാടകയിലെ ഹിന്ദുക്കൾ തങ്ങളുടെ വോട്ട് പണത്തിന് വേണ്ടി കോൺഗ്രസിന് വിറ്റതാണ് തോൽവിക്ക് കാരണമായത്. ഹൈദരാബാദിൽ നിന്നുള്ള ഗോഷാമഹൽ എംഎൽഎ ടി രാജ സിങ് കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് വിവാദ പ്രസ്‌താവന നടത്തിയിട്ടുള്ളത്.

എന്നാൽ വോട്ട് മറിക്കുന്നത് താൻ നേരിൽ കണ്ടിട്ടില്ലെന്നും അതേസമയം മാധ്യമവാർത്തകളിലൂടെ ലഭിച്ച വിവരമാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. എന്തിനാണ് ഹിന്ദുക്കൾ വോട്ട് വിറ്റതെന്ന് അറിയില്ല. എന്നാൽ രാജ്യം കൊള്ളയടിച്ച പാർട്ടിയേയാണ് കർണാടക തെരഞ്ഞെടുത്തത്. നിരവധി ഹൈന്ദവ സംഘടന പ്രവർത്തകരെ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് പിഎഫ്‌ഐയെ ബിജെപി നിരോധിച്ചത്.

also read : 'സിദ്ധരാമയ്യയുമായി ഭിന്നതയില്ല'; പാർട്ടിക്ക് വേണ്ടി പലതവണ ത്യാഗം സഹിച്ചുവെന്ന് ഡികെ ശിവകുമാർ

ഹിന്ദുക്കൾ വോട്ട് വിറ്റത് ദൗർഭാഗ്യകരം : പക്ഷെ കോൺഗ്രസ് അവരെ സ്വതന്ത്രരാക്കി. രാഷ്‌ട്രത്തെ നാശിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്നിൽ കോൺഗ്രസാണ്. എന്നിട്ടും കർണാടകയിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്‌തെന്നും രാജ സിങ് പറഞ്ഞു. ഭാരതം ഒരു ഹിന്ദു രാഷ്‌ട്രമായി മാറുന്നത് എന്‍റെ സ്വപ്‌നമാണ്. പക്ഷെ ഹിന്ദുക്കൾ അവരുടെ വോട്ട് വിറ്റത് ദൗർഭാഗ്യകരമാണ്. ഇത്തരത്തിൽ ഹിന്ദു രാഷ്‌ട്രം എങ്ങനെയാണ് യാഥാർഥ്യമാകുകയെന്നും രാജ ചോദിച്ചു.

വിദ്വേഷ പ്രസംഗത്തിന് സസ്‌പെൻഷൻ : 2022 ലാണ് മുഹമ്മദ് നബിക്കെതിരെ മോശം പരാമർശം നടത്തിയതിന് എംഎൽഎ രാജ സിംഗിനെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. അതേസമയം ഏപ്രിൽ ഒന്നിന് രാമനവമി ഉത്സവത്തോടനുബന്ധിച്ച് നടന്ന റാലിയിൽ പ്രകോപനപരമായി പ്രസംഗം നടത്തിയതിന് ടി രാജ സിംഗിനെതിരെ അഫ്‌സൽഗഞ്ച് പൊലീസ് സ്വമേധയ കോസെടുത്തിരുന്നു.

also read : മതവികാരം വ്രണപ്പെടുത്തുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് ; മഹാരാഷ്‌ട്രയിലെ അകോലയിൽ രണ്ടു സമുദായത്തിൽപെട്ടവർ പരസ്‌പരം ഏറ്റുമുട്ടി

മെയ്‌ 10 ന് നടന്ന കർണാടക തെരഞ്ഞെടുപ്പ് ഫലം ഇന്നലെയാണ് പുറത്തുവന്നത്. കോൺഗ്രസും ബിജെപിയും ജെഡിഎസും കനത്ത പോരാട്ടമാണ് നടത്തിയതെങ്കിലും കോൺഗ്രസ് ഭരണം തിരിച്ച് പിടിക്കുകയായിരുന്നു. 224 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 135 സീറ്റിൽ കോൺഗ്രസും 66 സീറ്റിൽ ബിജെപിയും 19 സീറ്റിൽ ജെഡിഎസ് എന്നിങ്ങനെയായിരുന്നു പ്രധാന പാർട്ടികളുടെ സീറ്റ് നില. കോൺഗ്രസ് വൻ തിരിച്ചുവരവ് നടത്തിയ കർണാടകയിൽ ഇതുവരെയും മുഖ്യമന്ത്രി കസേരയിലേയ്‌ക്ക് ആരാണ് എത്തുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഡി കെ ശിവകുമാറാണോ സിദ്ധരാമയ്യയാണോ മുഖ്യമന്ത്രി പദം സ്വീകരിക്കുക എന്ന ആശയക്കുഴപ്പത്തിലാണ് കർണാടകയിലെ കോൺഗ്രസ്.

also read : സിദ്ധരാമയ്യയോ ശിവകുമാറോ ? ; ആരാകും കര്‍ണാടക മുഖ്യന്‍ ?, പന്ത് ഹൈക്കമാന്‍ഡിന്‍റെ കോര്‍ട്ടില്‍

ഹൈദരാബാദ് : കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയത് കർണാടകയിലെ തന്നെ ഹിന്ദുക്കൾ ആണെന്ന് സസ്‌പെൻഷനിലുള്ള തെലങ്കാന എംഎൽഎ ടി രാജ സിങ്. കർണാടകയിലെ ഹിന്ദുക്കൾ തങ്ങളുടെ വോട്ട് പണത്തിന് വേണ്ടി കോൺഗ്രസിന് വിറ്റതാണ് തോൽവിക്ക് കാരണമായത്. ഹൈദരാബാദിൽ നിന്നുള്ള ഗോഷാമഹൽ എംഎൽഎ ടി രാജ സിങ് കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് വിവാദ പ്രസ്‌താവന നടത്തിയിട്ടുള്ളത്.

എന്നാൽ വോട്ട് മറിക്കുന്നത് താൻ നേരിൽ കണ്ടിട്ടില്ലെന്നും അതേസമയം മാധ്യമവാർത്തകളിലൂടെ ലഭിച്ച വിവരമാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. എന്തിനാണ് ഹിന്ദുക്കൾ വോട്ട് വിറ്റതെന്ന് അറിയില്ല. എന്നാൽ രാജ്യം കൊള്ളയടിച്ച പാർട്ടിയേയാണ് കർണാടക തെരഞ്ഞെടുത്തത്. നിരവധി ഹൈന്ദവ സംഘടന പ്രവർത്തകരെ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് പിഎഫ്‌ഐയെ ബിജെപി നിരോധിച്ചത്.

also read : 'സിദ്ധരാമയ്യയുമായി ഭിന്നതയില്ല'; പാർട്ടിക്ക് വേണ്ടി പലതവണ ത്യാഗം സഹിച്ചുവെന്ന് ഡികെ ശിവകുമാർ

ഹിന്ദുക്കൾ വോട്ട് വിറ്റത് ദൗർഭാഗ്യകരം : പക്ഷെ കോൺഗ്രസ് അവരെ സ്വതന്ത്രരാക്കി. രാഷ്‌ട്രത്തെ നാശിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്നിൽ കോൺഗ്രസാണ്. എന്നിട്ടും കർണാടകയിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്‌തെന്നും രാജ സിങ് പറഞ്ഞു. ഭാരതം ഒരു ഹിന്ദു രാഷ്‌ട്രമായി മാറുന്നത് എന്‍റെ സ്വപ്‌നമാണ്. പക്ഷെ ഹിന്ദുക്കൾ അവരുടെ വോട്ട് വിറ്റത് ദൗർഭാഗ്യകരമാണ്. ഇത്തരത്തിൽ ഹിന്ദു രാഷ്‌ട്രം എങ്ങനെയാണ് യാഥാർഥ്യമാകുകയെന്നും രാജ ചോദിച്ചു.

വിദ്വേഷ പ്രസംഗത്തിന് സസ്‌പെൻഷൻ : 2022 ലാണ് മുഹമ്മദ് നബിക്കെതിരെ മോശം പരാമർശം നടത്തിയതിന് എംഎൽഎ രാജ സിംഗിനെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. അതേസമയം ഏപ്രിൽ ഒന്നിന് രാമനവമി ഉത്സവത്തോടനുബന്ധിച്ച് നടന്ന റാലിയിൽ പ്രകോപനപരമായി പ്രസംഗം നടത്തിയതിന് ടി രാജ സിംഗിനെതിരെ അഫ്‌സൽഗഞ്ച് പൊലീസ് സ്വമേധയ കോസെടുത്തിരുന്നു.

also read : മതവികാരം വ്രണപ്പെടുത്തുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് ; മഹാരാഷ്‌ട്രയിലെ അകോലയിൽ രണ്ടു സമുദായത്തിൽപെട്ടവർ പരസ്‌പരം ഏറ്റുമുട്ടി

മെയ്‌ 10 ന് നടന്ന കർണാടക തെരഞ്ഞെടുപ്പ് ഫലം ഇന്നലെയാണ് പുറത്തുവന്നത്. കോൺഗ്രസും ബിജെപിയും ജെഡിഎസും കനത്ത പോരാട്ടമാണ് നടത്തിയതെങ്കിലും കോൺഗ്രസ് ഭരണം തിരിച്ച് പിടിക്കുകയായിരുന്നു. 224 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 135 സീറ്റിൽ കോൺഗ്രസും 66 സീറ്റിൽ ബിജെപിയും 19 സീറ്റിൽ ജെഡിഎസ് എന്നിങ്ങനെയായിരുന്നു പ്രധാന പാർട്ടികളുടെ സീറ്റ് നില. കോൺഗ്രസ് വൻ തിരിച്ചുവരവ് നടത്തിയ കർണാടകയിൽ ഇതുവരെയും മുഖ്യമന്ത്രി കസേരയിലേയ്‌ക്ക് ആരാണ് എത്തുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഡി കെ ശിവകുമാറാണോ സിദ്ധരാമയ്യയാണോ മുഖ്യമന്ത്രി പദം സ്വീകരിക്കുക എന്ന ആശയക്കുഴപ്പത്തിലാണ് കർണാടകയിലെ കോൺഗ്രസ്.

also read : സിദ്ധരാമയ്യയോ ശിവകുമാറോ ? ; ആരാകും കര്‍ണാടക മുഖ്യന്‍ ?, പന്ത് ഹൈക്കമാന്‍ഡിന്‍റെ കോര്‍ട്ടില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.