ETV Bharat / bharat

Manipur Violence | സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്‌നരാക്കി നടത്തിച്ച സംഭവം : അടിയന്തര നടപടിക്ക് സുപ്രീം കോടതി നിര്‍ദേശം

author img

By

Published : Jul 20, 2023, 1:29 PM IST

Updated : Jul 20, 2023, 2:35 PM IST

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സംഭവത്തില്‍ ഇടപെട്ടത്. കടുത്ത ഭരണഘടനാലംഘനവും മനുഷ്യാവകാശ ധ്വംസനവുമാണ് നടന്നതെന്ന് കോടതി

Supreme Court on Manipur gang rape  Manipur gang rape  Manipur Violence  Violence against women in Manipur  മണിപ്പൂരില്‍ സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം  സുപ്രീം കോടതി  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
Supreme Court on Manipur gang rape

ന്യൂഡല്‍ഹി : മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്‌നരാക്കി പൊതുമധ്യത്തില്‍ നടത്തിച്ച സംഭവം അത്യന്തം അലോസരപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് പരമോന്നത കോടതി വിഷയത്തില്‍ ഇടപെട്ട് നിലപാടറിയിച്ചത്. ഭരണഘടനാപരമായ ജനാധിപത്യത്തില്‍ സ്വീകാര്യമല്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

വീഡിയോ ശ്രദ്ധയിൽപ്പെട്ട ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോടും മണിപ്പൂർ സർക്കാരിനോടും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമാസക്തമായ അന്തരീക്ഷത്തിൽ സ്‌ത്രീകളെ ഉപകരണമാക്കുന്നത് അസ്വീകാര്യമാണ്. ഇത് കടുത്ത ഭരണഘടനാലംഘനവും മനുഷ്യാവകാശ ധ്വംസനവുമാണെന്നും ബെഞ്ച് പരാമര്‍ശിച്ചു.

'മണിപ്പൂരിൽ രണ്ട് സ്‌ത്രീകളെ പൊതുമധ്യത്തില്‍ നടത്തിച്ച രീതിയെക്കുറിച്ച് ഇന്നലെ പുറത്തുവന്ന വീഡിയോകളിൽ ഞങ്ങൾ വളരെയധികം അസ്വസ്ഥരാണ്' -ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവര്‍ അടങ്ങുന്ന ബെഞ്ച് പറഞ്ഞു. സർക്കാർ ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. 'സർക്കാരിന് പ്രവർത്തിക്കാൻ കുറച്ച് സമയം നൽകും. എന്നിട്ടും വിഷയത്തില്‍ യാതൊന്നും ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ കോടതി നടപടിയെടുക്കും' -ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

സാമുദായിക കലഹമുള്ള ഒരു പ്രദേശത്ത് അക്രമം നടത്തുന്നതിന് സ്‌ത്രീകളെ ഒരു ഉപകരണമായി ഉപയോഗിക്കുന്നത് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നു എന്നും ഇത് അംഗീകരിക്കാനാവില്ല എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. 'ഇത് ഭരണഘടന ലംഘനവും മനുഷ്യാവകാശ ധ്വംസനവുമാണ്. ബുധനാഴ്‌ച പ്രത്യക്ഷപ്പെട്ട വീഡിയോ മെയ് 4 ന് സംഭവിച്ചതാണെന്ന വസ്‌തുത കോടതിക്ക് ബോധ്യമുണ്ട്' -അദ്ദേഹം പറഞ്ഞു.

വിഷയം പരിശോധിക്കുന്നതിനായി ബെഞ്ച് ചേര്‍ന്നപ്പോള്‍ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോടും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും കോടതിയിൽ എത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കുറ്റവാളികള്‍ക്കെതിരെ മെയ്‌ മുതല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും അനിഷ്‌ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടതി ഇരുവരോടും ആരാഞ്ഞു. സംഭവം ഒറ്റപ്പെട്ട ഒന്നായി കാണരുതെന്നും കോടതി നിര്‍ദേശിച്ചു.

ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയില്‍ വ്യക്തമാക്കി. സംഭവത്തിൽ സർക്കാരിനും ഗൗരവമായ ആശങ്കയുണ്ടെന്നും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കുമെന്നും മേത്ത പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതി ജൂലൈ 28ന് വാദം കേള്‍ക്കും.

ന്യൂഡല്‍ഹി : മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്‌നരാക്കി പൊതുമധ്യത്തില്‍ നടത്തിച്ച സംഭവം അത്യന്തം അലോസരപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് പരമോന്നത കോടതി വിഷയത്തില്‍ ഇടപെട്ട് നിലപാടറിയിച്ചത്. ഭരണഘടനാപരമായ ജനാധിപത്യത്തില്‍ സ്വീകാര്യമല്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

വീഡിയോ ശ്രദ്ധയിൽപ്പെട്ട ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോടും മണിപ്പൂർ സർക്കാരിനോടും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമാസക്തമായ അന്തരീക്ഷത്തിൽ സ്‌ത്രീകളെ ഉപകരണമാക്കുന്നത് അസ്വീകാര്യമാണ്. ഇത് കടുത്ത ഭരണഘടനാലംഘനവും മനുഷ്യാവകാശ ധ്വംസനവുമാണെന്നും ബെഞ്ച് പരാമര്‍ശിച്ചു.

'മണിപ്പൂരിൽ രണ്ട് സ്‌ത്രീകളെ പൊതുമധ്യത്തില്‍ നടത്തിച്ച രീതിയെക്കുറിച്ച് ഇന്നലെ പുറത്തുവന്ന വീഡിയോകളിൽ ഞങ്ങൾ വളരെയധികം അസ്വസ്ഥരാണ്' -ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവര്‍ അടങ്ങുന്ന ബെഞ്ച് പറഞ്ഞു. സർക്കാർ ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. 'സർക്കാരിന് പ്രവർത്തിക്കാൻ കുറച്ച് സമയം നൽകും. എന്നിട്ടും വിഷയത്തില്‍ യാതൊന്നും ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ കോടതി നടപടിയെടുക്കും' -ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

സാമുദായിക കലഹമുള്ള ഒരു പ്രദേശത്ത് അക്രമം നടത്തുന്നതിന് സ്‌ത്രീകളെ ഒരു ഉപകരണമായി ഉപയോഗിക്കുന്നത് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നു എന്നും ഇത് അംഗീകരിക്കാനാവില്ല എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. 'ഇത് ഭരണഘടന ലംഘനവും മനുഷ്യാവകാശ ധ്വംസനവുമാണ്. ബുധനാഴ്‌ച പ്രത്യക്ഷപ്പെട്ട വീഡിയോ മെയ് 4 ന് സംഭവിച്ചതാണെന്ന വസ്‌തുത കോടതിക്ക് ബോധ്യമുണ്ട്' -അദ്ദേഹം പറഞ്ഞു.

വിഷയം പരിശോധിക്കുന്നതിനായി ബെഞ്ച് ചേര്‍ന്നപ്പോള്‍ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോടും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും കോടതിയിൽ എത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കുറ്റവാളികള്‍ക്കെതിരെ മെയ്‌ മുതല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും അനിഷ്‌ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടതി ഇരുവരോടും ആരാഞ്ഞു. സംഭവം ഒറ്റപ്പെട്ട ഒന്നായി കാണരുതെന്നും കോടതി നിര്‍ദേശിച്ചു.

ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയില്‍ വ്യക്തമാക്കി. സംഭവത്തിൽ സർക്കാരിനും ഗൗരവമായ ആശങ്കയുണ്ടെന്നും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കുമെന്നും മേത്ത പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതി ജൂലൈ 28ന് വാദം കേള്‍ക്കും.

Last Updated : Jul 20, 2023, 2:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.