ETV Bharat / bharat

ശ്രീനഗർ വെടിവയ്പ്പ് : സുരക്ഷാസേന ഖുർആനെ അവഹേളിച്ചെന്ന് പ്രദേശവാസികൾ

author img

By

Published : Dec 19, 2021, 7:45 PM IST

Srinagar Gunfight| പ്രദേശത്തെ വീടുകളിൽ സുരക്ഷാസേന പലവട്ടം തിരച്ചിൽ നടത്തിയതായും വീടുകളിലെ സാധനങ്ങൾ നശിപ്പിക്കുകയും ആളുകളെ മർദിക്കുകയും ചെയ്‌തതായും നാട്ടുകാർ

Srinagar gunfight between security forces and militants  Lashkar-e-Taiba militant killed in srinagar gunfight  security forces desecrated Holy Quran  സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ശ്രീനഗറിൽ ഏറ്റുമുട്ടൽ  ശ്രീനഗർ വെടിവെപ്പിൽ ലഷ്‌കറെ ത്വയിബ ഭീകരൻ കൊല്ലപ്പെട്ടു  സുരക്ഷാ സേന വിശുദ്ധ ഖുർആനെ അവഹേളിച്ചു
ശ്രീനഗർ വെടിവെയ്പ്പ്: സുരക്ഷ സേന വിശുദ്ധ ഖുർആനെ അവഹേളിച്ചുവെന്ന് പ്രദേശവാസികൾ

ശ്രീനഗർ : ഞായറാഴ്‌ച പുലർച്ചെ ഹർവാൻ മേഖലയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സുരക്ഷാസേന തങ്ങളെ വീടുകളിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും വിശുദ്ധ ഖുർആനെ അവഹേളിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു. ഏറ്റുമുട്ടലിനിടെ പ്രദേശത്തെ വീടുകളിൽ സുരക്ഷാസേന പലവട്ടം തിരച്ചിൽ നടത്തിയതായും വീടുകളിലെ സാധനങ്ങൾ നശിപ്പിക്കുകയും ആളുകളെ മർദിക്കുകയും ചെയ്‌തതായും നാട്ടുകാർ പറയുന്നു.

പലതവണ തന്‍റെ വീട്ടിൽ സുരക്ഷാസേന തിരച്ചിൽ നടത്തി, പിന്നീട് തങ്ങളെ ഒഴിപ്പിച്ച് മറ്റൊരു വീട്ടിലേക്ക് മാറ്റി. രണ്ട് മക്കളെ കസ്റ്റഡിയിലെടുത്തു. മൂന്നാമത്തെയാളെ ക്രൂരമായി മർദിച്ചു. അലമാര തകർത്ത് പണവും ആഭരണങ്ങളും ഉദ്യോഗസ്ഥർ കൊണ്ടുപോയതായും പ്രദേശവാസി അബ്‌ദുൾ റഹ്‌മാൻ ഭട്ട് പറയുന്നു.

Also Read: ഏറ്റുമുട്ടലിനൊടുവില്‍ അറസ്റ്റിലായ ഗുണ്ടാനേതാവ് പപ്പു ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞപ്പോൾ ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർത്തതാണ് സംഘർഷങ്ങൾക്ക് കാരണമായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ഞായറാഴ്‌ച പുലർച്ചെ 2 മണിയോടെ ധർബാഗ് പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കറെ ത്വയിബ തീവ്രവാദിയായ കറാച്ചി സ്വദേശി സൈഫുള്ള എന്ന അബു ഖാലിദ് കൊല്ലപ്പെട്ടിരുന്നു. 2016ൽ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഇയാൾ പ്രദേശത്ത് നിരവധി ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

ശ്രീനഗർ : ഞായറാഴ്‌ച പുലർച്ചെ ഹർവാൻ മേഖലയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സുരക്ഷാസേന തങ്ങളെ വീടുകളിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും വിശുദ്ധ ഖുർആനെ അവഹേളിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു. ഏറ്റുമുട്ടലിനിടെ പ്രദേശത്തെ വീടുകളിൽ സുരക്ഷാസേന പലവട്ടം തിരച്ചിൽ നടത്തിയതായും വീടുകളിലെ സാധനങ്ങൾ നശിപ്പിക്കുകയും ആളുകളെ മർദിക്കുകയും ചെയ്‌തതായും നാട്ടുകാർ പറയുന്നു.

പലതവണ തന്‍റെ വീട്ടിൽ സുരക്ഷാസേന തിരച്ചിൽ നടത്തി, പിന്നീട് തങ്ങളെ ഒഴിപ്പിച്ച് മറ്റൊരു വീട്ടിലേക്ക് മാറ്റി. രണ്ട് മക്കളെ കസ്റ്റഡിയിലെടുത്തു. മൂന്നാമത്തെയാളെ ക്രൂരമായി മർദിച്ചു. അലമാര തകർത്ത് പണവും ആഭരണങ്ങളും ഉദ്യോഗസ്ഥർ കൊണ്ടുപോയതായും പ്രദേശവാസി അബ്‌ദുൾ റഹ്‌മാൻ ഭട്ട് പറയുന്നു.

Also Read: ഏറ്റുമുട്ടലിനൊടുവില്‍ അറസ്റ്റിലായ ഗുണ്ടാനേതാവ് പപ്പു ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞപ്പോൾ ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർത്തതാണ് സംഘർഷങ്ങൾക്ക് കാരണമായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ഞായറാഴ്‌ച പുലർച്ചെ 2 മണിയോടെ ധർബാഗ് പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കറെ ത്വയിബ തീവ്രവാദിയായ കറാച്ചി സ്വദേശി സൈഫുള്ള എന്ന അബു ഖാലിദ് കൊല്ലപ്പെട്ടിരുന്നു. 2016ൽ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഇയാൾ പ്രദേശത്ത് നിരവധി ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.